Image

കാശ്മീരിലെ പഹല്‍ഗാം കൂട്ടക്കുരുതിയെ ഫോമാ അപലപിച്ചു

Published on 24 April, 2025
കാശ്മീരിലെ പഹല്‍ഗാം കൂട്ടക്കുരുതിയെ ഫോമാ അപലപിച്ചു

ഹൂസ്റ്റണ്‍: ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ സന്ദര്‍ശിക്കാനെത്തിയ മലയാളിയും വിദേശീയരും ഉള്‍പ്പെടെ നിരപരാധികളായ 28 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ ഫോമാ നാഷണല്‍ കമ്മിറ്റി അപലപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കറെ ഭീകരന്‍ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ തീവ്രവാദി ആക്രമണം പൊറുക്കാനാവുന്നതല്ലെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. 

പഹല്‍ഗാമിലെ ഈ കൂട്ടക്കുകുതിയുടെ ഉത്തരവാദിത്വം 'ദ റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ലഷ്‌കറെ തൊയ്ബ അനുകൂല ഭീകര സംഘടന ഏറ്റെടുത്തെങ്കിലും ഇന്ത്യയുടെ സ്വസ്ഥത കെടുത്താന്‍ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണിത്. 2019 ഫെബ്രുവരി പതിനാലാം തീയതി, ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ മനുഷ്യബോംബ് ആക്രമണത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും മാരകമായ ആക്രമണമാണിത്. മനുഷ്യത്വത്തിനുനേരെയുള്ള ഈ വെടിയുതിര്‍ക്കല്‍ ഇന്ത്യയോടുള്ള യുദ്ധപ്രഖ്യാപനമായി കണ്ട് ഭീകരവാദത്തെ ചെറുക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരും ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണിതെന്ന് ഫേമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

ഇന്ത്യ വേദനിച്ച പഹല്‍ഗാമിലെ ഈ അതിദാരുണ സംഭവത്തില്‍ മരണമടഞ്ഞ മലയാളിയായ എന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  ഫോമാ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക