കേരളത്തിലെ ഫുട്ബോൾ പ്രേമികൾ വലിയൊരു സ്വപ്നത്തിലായിരുന്നു. അർജൻ്റീനയുടെ ഫുട്ബോൾ ടീം കേരളത്തിൽ പ്രദർശന മത്സരത്തിന് എത്തും. ടീമിൽ ലയണൽ മെസി എന്ന ഇതിഹാസ താരമുണ്ടാകും. ഉറപ്പു പറഞ്ഞത് കേരളത്തിലെ സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ. മന്ത്രി ഇടയ്ക്ക് ഇതുമായി ബന്ധപ്പെട്ട് വിദേശത്തുപോയിരുന്നു. അർജൻ്റീനയുടെ ഫുട്ബോൾ അധികൃതർ താമസിയാതെ കേരളത്തിൽ എത്തുമെന്നും പറഞ്ഞു. ഇപ്പോൾ പക്ഷേ, അർജൻ്റീന ഫുട്ബോൾ ടീം വരുമോയെന്ന് സംശയം. പ്രായോജകർ പിൻവാങ്ങിയെന്ന് മന്ത്രി തന്നെ സൂചിപ്പിച്ചു. എന്നാൽ മന്ത്രി പിന്നീട് പ്രതീക്ഷ കൈവിടാതെ സംസാരിച്ചു.
ഒരു യുഗം നമ്മൾ കാത്തിരുന്നതാണ് ടെലിവിഷൻ കാണുവാൻ. ഒരു കാലത്ത് കുടുംബസമേതം ടിവിയുടെ മുൻവശത്ത് ഇരുന്നതിന്റെ ആത്മാർത്ഥതയും ആനന്ദവുമെന്തെല്ലാമായിരുന്നതെന്ന് ഓർക്കുമ്പോൾ തന്നെ ഒരു നൊസ്റ്റാൾജിയ ഉണ്ട്
പത്തുവര്‍ഷമായി നോക്കിപ്പാര്‍ത്തിരിക്കുന്ന അധികാര രാഷ്ട്രീയ മാറ്റം ത്വരിതപ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് പദത്തിലേറിയ
ജമ്മുകശ്മീരിൽ നുഴഞ്ഞുകയറിയ പാകിസ്ഥാൻ തീവ്രവാദികൾ നിരപരാധികളായ ഇരുപത്തിയാറു വിനോദസഞ്ചാരികളെ മുസ്ലിമല്ല എന്ന ഒറ്റക്കാരണത്താൽ പോയിന്റ് ബ്ലാങ്കിൽ നിർത്തി പെഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22 നു കൂട്ടക്കൊല ചെയ്തത് ഏതൊരു ഇന്ത്യക്കാരനേയും ഞെട്ടിച്ച സംഭവമായിരുന്നു. ജമ്മുകാശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവിയുടെ മറവിൽ തഴച്ചുവളർന്ന ഇന്ത്യാവിരുദ്ധ മതമൗലിക വാദികളും പാകിസ്ഥാൻ ഒളിച്ചുകടത്തുന്ന കൊടും തീവ്രവാദികളും ചേർന്ന് ആ പ്രദേശത്തെ സ്വൈരജീവിതം ദുസ്സഹമാക്കുകയും ആ സംസ്ഥാനത്തെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാവുന്ന അപകടകരമായ അവസ്ഥയിൽ എത്തിക്കുകയും ചെയ്തിരുന്നു.
‘നമ്മുടെ പിള്ളേര്..എന്ത് നല്ല മക്കളാ നമുക്കുള്ളത്.ആ മൈദാനത്ത് വായിന്നോക്കിയുള്ള ഇരിപ്പില്ല.വൃത്തികെട്ട കൂട്ടുകെട്ടില്ല.കള്ളോ കഞ്ചാവോ ഇല്ല.പെണ്ണുപിടിയില്ല.അനാവശ്യ വഴക്കില്ല. എന്ത് നല്ല മക്കളെയാടീ നമ്മൾ വളർത്തി വലുതാക്കിയത്’ മോളി പാലായിലാണ് ജോലിചെയ്യുന്നത്.നേഴ്സാണ്.ജോലിക്ക് കയറുംമുന്നേ ഭർത്താവ് ഫോൺ ചെയ്ത് കാര്യങ്ങളൊക്കെ തിരക്കും.അങ്ങനെ സംസാരിച്ച കൂട്ടത്തിൽ ജിജോ പറഞ്ഞതാണ് മക്കളെപ്പറ്റി. മോളിയുടെ മനസ്സ് നിറഞ്ഞു.ആശുപത്രിയിലേക്ക് നടക്കും വഴി മൗനമായി പുഞ്ചിരിച്ചു. മോനേ എഴുന്നേൽക്കടാ, നിനക്ക് ഡ്യൂട്ടിക്ക് പോണ്ടേ?അടഞ്ഞുകിടന്ന വാതിൽ ജിജോ മെല്ലെ
എന്തൊരു ക്രൂരതയാണിത്!! വാഹനത്തിന് സൈഡ് തരാത്തതിനെ ചോദ്യം ചെയ്ത യൂവാവിനെ എതിർ വാഹനത്തിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അതിക്രൂരമായി മർദ്ദിച്ചതിന് ശേഷം വാഹനത്തിന്റെ ബോണറ്റിൽ കയറ്റിയിട്ട് പാതിരാത്രിയിൽ ഒരു കിലോമീറ്ററോളം ഓടിച്ചു പോവുകയും പിന്നീടി അവിടെനിന്ന് താഴേക്ക് തള്ളിയിട്ട് വാഹനം കയറ്റി കൊല്ലുകയും ചെയ്തിരിക്കുന്നു.
നമ്മുടെ രാജ്യത്തിൻമേൽ ചുറ്റി നിന്നിരുന്ന യുദ്ധാശങ്കകൾ ഏകദേശം ഒതുങ്ങി എന്നു തന്നെ വിശ്വസിക്കുന്നു. രാജ്യം നേരിട്ട ഈ പ്രതിസന്ധിയിൽ എല്ലാ രാഷ്ട്രീയകക്ഷികളും മതനേതൃത്വവും ഒറ്റക്കെട്ടായി ഗവൺമെൻ്റിൻ്റെ പ്രത്യാക്രമണ തീരുമാനങ്ങൾക്ക് ഒപ്പം നിന്നു എന്നത് മനസ്സിനെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. പക്ഷേ കുറച്ച് ദിവസങ്ങളായി FB യിലും വാട്സാപ്പിലും തുടങ്ങിയ യുദ്ധവും, പരിഹാരനിർദ്ദേശങ്ങളും, ആക്രോശങ്ങളും ഇതുവരെ തീർന്നിട്ടുമില്ല.
കേരളത്തിലെ ഏതു രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ പേടിക്കുന്നത് രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കറെ മാത്രം ആണ്. രാഷ്ട്രീയക്കാരുടെ മുഴുവൻ ജാതകവും അരച്ചു കലക്കി കുടിച്ചിട്ടുള്ള ജയശങ്കർ മിക്കവാറും എല്ലാ ചാനലുകളിലും മാറി മാറി കയറി ഇറങ്ങി അന്തി ചർച്ചയിൽ വേണ്ടതും വേണ്ടാത്തതും എല്ലാം വിളിച്ചു പറയും എന്നാൽ രാഷ്ട്രീയക്കാരും സിനിമക്കാരും ബിസിനസ്ക്കാരും പൊതു പ്രവർത്തകരും ഒരുപോലെ പേടിക്കുന്നത് മറുനാടൻ ചാനലിനെയും അതിന്റെ ഉടമയും അവതാരകനും ആയ ഷാജൻ സ്‌കറിയയെ മാത്രം ആണ്
പാറ്റേഴ്‌സൻ , ന്യു ജേഴ്‌സി: 100 സംഘടനകൾ അംഗത്വമെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിൽ ഫൊക്കാനയുടെ കൺവെൻഷൻ കിക്കോഫ്, ലോഗോ ലോഞ്ചിങ് , മദേഴ്സ് ഡേ ആഘോഷങ്ങൾ അവിസ്മരണീയമാക്കി. യുവത്വത്തിന്റെ പ്രസരിപ്പോടെ സൗഹൃദത്തിന്റെ വേദി ഒരുക്കിയ നേതൃത്വം കയ്യടക്കത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും നടത്തിയ ചടങ്ങിൽ ആഘോഷ പരിപാടികളും കലാപരിപാടികളും ഒന്നിന് പിറകെ മറ്റൊന്നായി ഇതൾ വിടർന്നതും പുതൊയൊരനുഭവമായി. പാറ്റേഴ്‌സൺ ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വികാരി ഫാ. സിമ്മി തോമസ് ആമുഖ പ്രസംഗവും പ്രാർത്ഥനയും നടത്തി. പ്രിയ ലൂയിസ് എംസി ആയിരുന്നു.
അടികൊണ്ടുവീണവന്‍ താന്‍ പരാജയപ്പെട്ടന്ന് സമ്മതിക്കത്തില്ല. പൊടിതട്ടി എണീറ്റിട്ട് കൈമുട്ടിലെ ചോരതുടച്ചുകൊണ്ട് അവന്‍ വീരവാദംമുഴക്കും, നിന്നെ അടുത്ത ഉത്സവത്തിന് കണ്ടോളാമെന്ന്. പരാജയത്തിന്റെ പടുകുഴിയില്‍ കിടന്നുകൊണ്ട് പാകിസ്ഥാന്‍ വിജയം ആഘോഷിക്കുന്നതുകാണുമ്പോള്‍ ഉത്സവപറമ്പില്‍ അടികൊണ്ടുവീണവനെയാണ് ഓര്‍മ്മവരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്‍ഡ്യയുടെ തിരിച്ചടിയില്‍ അമ്പേതകര്‍ന്നുപോയ പാകിസ്ഥാന്‍ വിജയമാഘോഷിക്കാന്‍ അവരുടെ പ്രധാനമന്ത്രി പറയുമ്പോള്‍ അത് അവരുടെ ജനതയെ വിഢികളാക്കാനുള്ള ശ്രമമാണ്. അല്ലെങ്കില്‍ നേതാക്കള്‍ക്ക് പറ്റിയ പരാജയം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ച് രക്ഷപെടാനുള്ള കാപട്യമാണ്. അതുകണ്ട് ചിരിക്കാനല്ലാതെ പാക്ക് ജനതയോട് നമ്മള്‍ക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. അവര്‍ ചിരിക്കയോ കരയുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.
കണ്‍ഫുഷ്യസ് പറഞ്ഞു: സുന്ദരിയായ നഴ്‌സിനെ ആഗ്രഹിക്കുന്നവന്‍ ഒരു രോഗി (Patient) ആയിരിക്കണമെന്ന് (ക്ഷമാശീലന്‍). ഒന്നാം ലോകമഹായുദ്ധകാലത്ത് പതിനെട്ടുകാരനായ ഒരമേരിക്കന്‍ ആംബുലന്‍സ് ഡ്രൈവറെ യുദ്ധഭൂമിയിലുണ്ടായ സ്‌ഫോടനത്തില്‍ കാലിനു പരിക്കേറ്റ് ഇറ്റലിയിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ഡ്യൂട്ടിയുലുണ്ടായിരുന്ന ഇരുപത്തിയാറുകാരിയായ നേഴ്‌സിന്റെ സൗന്ദര്യത്തില്‍ അയാള്‍ മയങ്ങിപോയി. അവളെ ജീവിതസിയാക്കാന്‍ മോഹിച്ചു. കാര്യപ്രാപ്തിയുണ്ടായിരുന്ന അവര്‍ ചെറുക്കന്റെ (അവര്‍ അവനെ കൊച്ചന്‍ എന്ന് വിളിച്ചു.) മതിഭ്രമം മനസ്സിലാക്കി ഒഴിഞ്ഞുമാറി. ആ ചെറുക്കന്‍ പിന്നീട് വിശ്വപ്രശസ്തനായി.
ശത്രുവിന് നാശം രാജ്യം ഒറ്റക്കെട്ട് ; വിവ ഇൽ പാപ്പാ
പലരും യുദ്ധം തുടരണം എന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല .യുദ്ധം ഒരു രാജ്യത്തെ വല്ലാതെ ബാധിക്കും. ആ രാജ്യത്തെ ജനങ്ങളെ ബാധിക്കും. ജീവഹാനിയും ശാരീരിക പരിക്കുകളും ഉണ്ടാക്കും.പോരാളികളും സാധാരണ പൗരന്മാരും മരണപ്പെടും.അനേകം പേർ അണുവായുധം ഒക്കെ പൊട്ടിച്ചാൽ ഇല്ലാണ്ടാകും .പൊള്ളലുകൾക്കും കാരണം ആകും. നമ്മുടെ മാനസികാരോഗ്യത്തെ വല്ലാതെ ബാധിക്കും• PTSD, ഡിപ്പ്രഷൻ, അകൽചിന്ത, ഭീതികലഹങ്ങൾ.• കുട്ടികളിൽ മാനസിക വികസനത്തിൽ തടസ്സം സൃഷ്ടിക്കും. കുട്ടികൾ ഭയത്തിനു അടിമകൾആകും.
ഷുഗർലാൻഡ് സിറ്റി കൗൺസിൽ അറ്റ് ലാർജ് പൊസിഷൻ വണ്ണിലേക്ക് 2025 ൽ മത്സരിച്ച അഞ്ചുപേരിലെ ഏക മലയാളി സാന്നിധ്യമാണ് ജോർജ് കാക്കനാട്ട്. പത്രപ്രവർത്തനം, പൊതുപ്രവർത്തനം, സംഘടനാപ്രവർത്തനം എന്നിങ്ങനെ എല്ലാനിലകളിലും ജനങ്ങളുമായി ചേർന്നുനിൽക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുമുള്ള മനസ്സാണ് രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിന്റെ കൈമുതൽ. എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം, ഷുഗർലാൻഡ് സിറ്റി നിവാസികളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുക എന്നുള്ള ലക്ഷ്യമാണ് ഇലക്ഷനിൽ മത്സരിക്കാൻ പ്രേരണയായതെന്ന് ജോർജ് കാക്കനാട്ട് പറയുന്നു. പ്രതീക്ഷിച്ചതുപോലെ വിജയിക്കാനായില്ലെങ്കിലും, വിലയേറിയ പാഠങ്ങൾ പഠിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജോർജ് കാക്കനാട്ട് സംസാരിക്കുന്നു…
ആഴങ്ങളിൽ നിന്നും കോരി നിറയ്ക്കുന്ന ജലം തുളുമ്പുന്നതു പോലെയാണു ഓരോ അമ്മ മനസ്സും . .. മക്കളെ ചേർത്തുപിടിക്കുമ്പോൾ അദൃശ്യമായി തുള്ളിത്തുളുമ്പുകയാവും ഈ ലോകവും ! അവിടെ വാക്കുകൾ പരിമിതപ്പെടുന്നു. ആഴത്തിൽ ഉറവയെടുത്ത മാതൃസ്നേഹത്തിന്റെ ഒരു തുള്ളി മതി ലോകത്തിന്റെ ഗതി പോലും മാറ്റി മറിക്കാൻ!! സ്നേഹത്തിന്റെ സഹനത്തിന്റെ ധീരതയുടെ.. അതിലുപരി മാനവിക ബോധത്തിൻറ സ്പർശങ്ങളാൽ ഓരോ കുഞ്ഞു ഹൃദയത്തേയും ആർദ്രമാക്കാൻ അമ്മയ്ക്കല്ലാതെ ആർക്കു കഴിയും
മാതൃദിനം.- അമ്മമാർക്ക് ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഉണ്ടോ? എല്ലാ ദിവസങ്ങളും അമ്മ ദിനങ്ങൾ തന്നെ യല്ലേ...... മക്കളുടെ സന്തോഷം കാണുമ്പോ അമ്മ മനസ്സ് നിറയും . മക്കളുടെ കണ്ണ് നിറയുമ്പോൾ അമ്മ മനസ്സും അറിയാതെ ഒന്ന് പിടക്കും. ഒരു കുട്ടി ആയാലും 10 കുട്ടികൾ ആ യാലും നൊന്ത് പ്രസവിച്ചതിന്റെ വേദന ഒരു അമ്മയ്ക്കെ അറിയൂ. ഇരട്ട പ്രസവം ആണേൽ, ആഹാ ഒറ്റയടിക്ക് കഴിഞ്ഞല്ലോ എന്നാവും നാട്ടുകാരുടെ കമന്റ്.
എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്. കൊല്ലം പട്ടണത്തിലെ ലോവർ പ്രൈമറി സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസ്സായപ്പോൾ തുടർ പഠനത്തിന് എന്നെ കാത്തോലിക്ക സഭയുടെ ഐറിഷ് ബ്രതേർസ് നടത്തിയിരുന്ന സെന്റ് അലോഷിയസ് ഹയർ സെക്കന്ററി സ്കൂളിൽ ചേർത്തു. സ്കൂളിൽ പുതിയതായി ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളായി ഞാനും. ഞങ്ങൾ ആറ് പേർ മാത്രമാണ് ആദ്യ വർഷത്തിൽ ഉണ്ടായിരുന്നത്. ആദ്യ വർഷാവസാനം നടന്ന ആനിവേഴ്സറി ആഘോഷത്തിലേക്ക് എന്റെ അമ്മയാണ് എന്നെ കൂട്ടികൊണ്ടു പോയത്.
അമ്മ അമ്മിയിലരച്ചാൽ വീടാകെ വേവു മണം പടരും. അമ്മിക്കൊപ്പം അമ്മയരയുന്നതറിയാതെ അമ്മി മഹാത്മ്യം പറഞ്ഞ് അച്ഛനും മക്കളും. പുതുമണം മാറാത്തൊരു മിക്സിക്കുട്ടൻ ഷോക്കേസിലിരുന്നപ്പോൾ അമ്മയുടെ വിധിയോർത്ത് ആർത്ത് ചിരിക്കും.
അമ്മ... പകരം വയ്ക്കാൻ വാക്കുകളില്ലാത്ത അമൂല്യ പദം. പ്രകൃതിയുടെ തന്നെ നിലനിൽപിന് ആധാരമായവൾ. അതെ, 'അമ്മ പ്രകൃതിയാണ്! ഭൂമിയിൽ 'അമ്മ' എന്ന വാക്കോളം മഹത്തായ മറ്റൊരു പദം വേറെ ഇല്ല. ഈ ഭൂമിയിൽ പിറന്ന ഏതൊരാൾക്കും ഏറ്റവും പ്രിയതരമായ സാമീപ്യം അമ്മയുടെത് തന്നെയാണ്. ആദ്യമായിക്കേട്ട താരാട്ട് പാട്ടും, ആദ്യമായി നൽകിയ സ്നേഹചുംബനവും, നാവിലെ ആദ്യ രുചിയായ അമ്മിഞ്ഞപ്പാലുമെല്ലാം അമ്മയുടെ സമ്മാനങ്ങളാണ്. അമ്മ എന്ന വാക്കിന് ഏറെ പ്രത്യേകതകളുണ്ട് .ആദ്യം വിളിക്കുന്ന വിളി, ആദ്യം കൺതുറന്ന് കാണുന്ന ആൾ, ആദ്യം വൈകാരികമായി മനസ്സിലാക്കുന്നയാൾ, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണ്ടെത്തുന്ന ആൾ...
കൊറോണക്ക് ശേഷം ലോക മലയാളിയുടെ
ഇ-മലയാളി മാഗസിൻ: മെയ് ലക്കം
ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. "ഇനി കാണാം" എന്ന വാക്ക് നൽകി പിരിയുമ്പോൾ, അടുത്ത ക്ലാസ്സിൽ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയർന്ന ക്ലാസ്സുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടി. രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികൾ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നിൽ നീണ്ടു നിവർന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം
ഇവിടെ വേനൽമഴ കനക്കുകയാണ്.ഉച്ചകഴിഞ്ഞ് നിർത്താതെ സന്ധ്യയോളം പെയ്യുന്നുണ്ട് മഴ.മമ്മിയും അനിയത്തിയും മഴയുടെ ഗംഭീര ശബ്ദംകേട്ട് സുഖമായി ഉറങ്ങിത്തുടങ്ങി.ഞാൻ ഒരു കസേര വലിച്ചിട്ടുകൊണ്ട് അവർ ഉറങ്ങുന്നതും നോക്കിയിരിക്കുകയാണ്. മമ്മിക്ക് പെട്ടെന്ന് അനക്കമില്ലാതെയായെന്നറിഞ്ഞ് ഞങ്ങൾ മൂന്ന് സഹോദരങ്ങളും അബുദാബിയിൽനിന്നും തിരിച്ചതാണ്.ദാ ഇപ്പോൾ ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നതുകണ്ടോ! ആശുപത്രിക്കിടക്കയിൽവെച്ച് ഞങ്ങൾ വരുന്നുവെന്ന് കേട്ടപ്പോഴേ മമ്മി സുന്ദരമായി പുഞ്ചിരിച്ചൂന്ന് ജോലിക്കാരി അജിത പറഞ്ഞു.‘എന്താ അജിതേ എനിക്ക് മക്കളെ എപ്പൊഴും എപ്പൊഴും കാണണമെന്ന് തോന്നുന്നത് ’എന്ന് സംശയത്തോടെ ചോദിച്ചുന്ന്.
അവന്റെ മനസ്സിൽ നിറഞ്ഞത് മുഴുവൻ അമ്മമ്മയുടെ ചിരികളായിരിക്കണം. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുലുങ്ങി കുലുങ്ങി ചിരിക്കുന്ന, മിക്കവാറും കുഞ്ഞുങ്ങളെപ്പോലെ കുസൃതിക്കാട്ടുന്ന മനോഹരമായി ചിരിക്കുന്ന അവന്റെ അമ്മമ്മ. സന്ധ്യക്ക് നിലവിളക്കിന് മുൻപിലിരുന്ന് നാമം ചൊല്ലുന്ന അമ്മ ആ വരികളിലെത്തുമ്പോൾ ഒളിക്കണ്ണിട്ട് എന്നെ നോക്കും. ഞാൻ അപ്പോൾ പൊട്ടിച്ചിരിക്കും.
ല്‍ വെടിവെച്ച് വീഴ്ത്തിയെന്ന രാജ്യദ്രോഹപരവും ഇന്ത്യന്‍ സൈന്യത്തെ ഡീമോറലൈസ് ചെയ്യുന്നതുമായ വീഡിയോ പുറത്തുവിട്ടതിന് തെഹല്‍ക്കയുടെ മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്റെ യു ട്യൂബ് ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയതിനെ 'സ്വയം കുഴി തോണ്ടി'യെന്ന് സഭ്യമായ ഭാഷയില്‍ പറയാം. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍. ഒരു മിഗ്-29, ഒരു സുഖോയ് എന്നിങ്ങനെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി വെടിവെച്ച് വീഴ്ത്തിയെന്ന് പറഞ്ഞ മാത്യു
സ്ത്രീകളുടെ കയ്യില്‍നിന്നും അടിമേടിക്കുക. അതില്‍പരം ആക്ഷേപകരമായ മറ്റൊന്നില്ല. നാണക്കേടുകാരണം ചിലപുരുഷന്മാര്‍ ഇക്കാരം പുറത്തുപറയില്ല. പാകിസ്ഥാനെതിരായ ഇന്‍ഡ്യന്‍ തിരിച്ചടിക്ക് ഓപ്പറേഷന്‍ സുന്ദൂര്‍ എന്നുപേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണങ്കില്‍ അദ്ദേഹത്തിന് നൂറുനൂറ് അഭിനന്ദനങ്ങള്‍. ഭര്‍ത്തുമതികളായ ഭാരതീയവനിതകള്‍ അവരുടെ അഭിമാനമായി നെറ്റിയില്‍ ചാര്‍ത്തുന്നതാണ് സിന്ദൂരം.പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുള്ള മധുരമായ മറുപടിയാണ് സിന്ദൂരത്തിന്റെ പേരിട്ട് പാകിസ്ഥാനുനല്‍കിയത്.
ഓരോ ജന്മദിനത്തിലും, ഫേസ്ബുക്കിലും മെസ്സഞ്ചറിലും വാട്സാപ്പിലും, മനോഹരമായ കേക്കിന്റെയും പൂക്കളുടെയും ചുവപ്പു ഹൃദയ ചിഹ്നങ്ങളുടെയും അകമ്പടിയോടെ ഹാപ്പി ബെർത്ഡേ, മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ എന്നീ മെസ്സേജുകൾ വന്നു നിറയുമ്പോൾ വർഷങ്ങൾക്ക് മുൻപ് എനിക്ക് ജന്മം നൽകാൻ പ്രാണവേദനയോടെ അലറിക്കരഞ്ഞ അമ്മയുടെ രൂപം മനസ്സിൽ തെളിയും . അതിൽ പിന്നെ ആരുടെ പിറന്നാൾ ആണെങ്കിലും അവർക്ക് പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം അവരുടെ അമ്മയ്ക്ക് പ്രസവദിന വാർഷിക ആശംസകൾ നേരുന്നത്
ഇന്നത്തെ അണുകുടുംബങ്ങളെപ്പോലെ ഒന്നും, രണ്ടും കുട്ടികളെ നോക്കിയാൽ പോരായിരുന്നു അമ്മയ്‌ക്ക് . അമ്മ എപ്പോളും തിരക്കിലായിരുന്നു. കുട്ടികൾക്ക് അസുഖം വന്നാൽ നാട്ടുവൈദ്യൻ കുറിച്ചുതന്നിരുന്ന കഷായപ്പൊതി അഴിച്ച് അതിലെ വേരുകളും, പൊടികളും കൂടി മൺകലത്തിൽ ഇട്ട് നാലോ, എട്ടോ നാഴി വെള്ളമൊഴിച്ച് തിളപ്പിച്ച് കുറുക്കി പകുതിയാക്കിയ കഷായം രണ്ടോ, മൂന്നോ നേരം ഗോകർണ്ണത്തിലൊഴിച്ച് ഞങ്ങളുടെ വായിൽ തരും. ചെറിയൊരു ശർക്കരപ്പൊട്ടും, കഷായത്തിന്റെ കയ്പ്പ് മാറുന്നതിനായി കൂടെ തന്നിരുന്നു. വിറക് അടുപ്പിലിട്ട് കത്തിച്ചുവേണം കഷായവും, ആഹാരവും തെയ്യാറാക്കാൻ. കുട്ടികൾ കുറച്ചുവലുതായാൽ മുതിർന്നകുട്ടികളോട് താഴെയുള്ളവരെ ശ്രദ്ധിക്കാൻ അമ്മ നിഷ്ക്കർഷിക്കാറുണ്ടായിരുന്നു. അപ്പോൾമാത്രമാണ് അമ്മയ്ക്ക് അല്പം വിശ്രമം കിട്ടിയിരുന്നത് .
ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുൻപ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഒന്നോ രണ്ടോ വര്ഷങ്ങളുടെ വ്യത്യാസത്തിൽ പഠിച്ചു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ കൂടി പ്രവർത്തിച്ചു വളർന്നു ഇന്ന് കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കുവാൻ ഇല്ലാത്ത രണ്ടു ഭീഷ്‌മചര്യൻമാരാണ് പിണറായി വിജയനും കെ സുധാകരനും ബ്രണ്ണൻ കോളേജിൽ പഠിക്കുവാൻ എത്തുന്നതിനു മുൻപ് തന്നെ ഇവർ പരിചയക്കാരും ചെറിയ സുഹൃത്തുക്കളും ആയിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. പുഴകളിലും കുളങ്ങളിലും നീന്തുവാനും സൈക്കിൾ ചവിട്ടുവാനും ഫുട്ബോൾ കളിക്കുവാനും വരെ ഇവർ ഒന്നിച്ചു പോയിട്ടുണ്ട്
അമ്മയുടെ അപ്പൻ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ആദർശ പുരുഷൻ. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിർമ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയിൽ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയിൽഅതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികൾ ചികിൽസിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരിൽ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ( അപ്പനിൽ നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട്എന്റെ അമ്മയും പലരുടെയും രോഗങ്ങൾ ചികിൽസിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളുംഅ
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അമ്മമാരുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അവധി ദിവസമാണ് "മദേഴ്‌സ് ഡേ"എന്നറിയപ്പെടുന്ന മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ആധുനിക രൂപത്തിൽ ഈ അവധി അമേരിക്കയിൽ നിന്നാണ് ഉത്ഭവിച്ചത്, അവിടെ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇത് ആചരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും ഈ തീയതിയിൽ മാതൃദിനം അവധിയായി ആഘോഷിക്കുന്നു. മധ്യകാലഘട്ടത്തിൽ, നോമ്പിന്റെ നാലാമത്തെ ഞായറാഴ്ച,
സുധാകരനെ മാറ്റി, ആന്റോയെ തഴഞ്ഞ് സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റാക്കിയപ്പോള്‍...
വല്ലാത്തൊരു ഉൾക്കൊള്ളലാണ് ഒരു സ്ത്രീ അമ്മയാകുക എന്നത്. ആ ഒരു ഏറ്റെടുക്കൽ പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടാണോ ഒരു സ്ത്രീ അമ്മയാകുന്നത് ? അല്ലേ അല്ല അത് പതിയെ പതിയെ മനസ്സിലാക്കലാണ്, പിന്നീട് സ്ത്രീ ഇല്ലാതായി അമ്മ ജനിക്കുകയാണ്, അമ്മയ്ക്ക് ജെൻഡർ ഉണ്ടോ എന്തോ, അമ്മ എന്നത് ഉൾക്കൊള്ളൽ അല്ലേ ? ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ്, അതിനെ അമ്മയെ അച്ഛനെ ബന്ധുക്കളെ കാണിക്കുമ്പോ, സാധാരണ പറയുക "ആരോഗ്യമുള്ള ഒരു പെൺകുഞ്ഞ്" "ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ്." ആണോ പെ
'അമ്മ'- എത്ര സുന്ദരമായ പദം. ഓമനപ്പൈതലിന്റെ ഇളം ചുണ്ടുകളില്‍ ആദ്യം വിരിയുന്ന വാക്ക്. ഏതു തെറ്റിനും
വിനോദ് ആലത്തിയൂർ എന്നയാളുടെ പുതിയ കലാ വൈദഗ്ധ്യം രക്തത്തിലെ കൊഴുപ്പെന്നു തരംതിരിച്ചു പറയപ്പെടുന്ന 'കൊളസ്ട്രോളി'നോടു ബന്ധപ്പെട്ടു കിടക്കുന്നു. രക്ത പരിശോധനാ ഫലം കണ്ട ഡോക്ടർ വിനോദിനോട് നിർദ്ദേശിച്ചു -- കൊളസ്ട്രോൾ കൂടുതലാണ്; ഉടനെ കുറയ്ക്കണം! പരിഹാരമായി രാവിലെ നടക്കുകയോ ശരീരം ഇളകി പണിയെടുക്കുകയോ വേണം. അലോപ്പതി ഗുളിക പിന്നീടാവാം. അതായത് ശരീരം വിയർത്ത് രാവിലെ നടക്കണം എന്നത് ഒപ്ഷൻ നമ്പർ ഒന്ന്. തൊടിയിലെ പണി നന്നായി ചെയ്തു ശരീരം വിയർപ്പിക്കാം എന്നത് ഒപ്ഷൻ രണ്ട്.
2018 ജൂൺ 8 വെള്ളിയാഴ്ച ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. രാവിലെ ഓഫീസിലേക്ക് പോകാൻ എണീറ്റ ഉടനെയാണ് നാട്ടിൽനിന്ന് ഫോൺ വന്നത്. കണ്ണിൽ ഇരുട്ട് കയറിയ ഒന്നോ രണ്ടോ നിമിഷങ്ങൾ. സ്തബ്ധനായി നിന്നു. പിന്നെ, മനസ്സിലൂടെ ഒട്ടനവധി ചിന്തകൾ തിക്കിക്കയറി വന്നു. പോകണം. പക്ഷേ, സ്കൂൾ അടയ്ക്കാൻ ഇനിയും മൂന്നാഴ്ച്ച ഉണ്ട്. മൂത്ത മകൻ കോളേജ് ഡോമിലാണ് താമസം. അതിനേക്കാളുപരി, പുതിയൊരു വീട്ടിലേക്ക് മാറുന്നതിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയുമാണ്. എന്ത് ചെയ്യും?
ചത്താൽ മതിയായിരുന്നു എന്ന് വിഷമം വരുമ്പോൾ തന്നത്താൻ പറയുകയും പോയി ചത്തൂടെ എന്ന് നമ്മൾ അരുതാത്തത് എന്തെങ്കിലും ചെയ്യുമ്പോൾ സമൂഹവും പറയുമ്പോഴും ജീവിക്കാനുള്ള ആശ എല്ലാവരിലുമുണ്ടെന്നാണ് സത്യം. ആത്മഹത്യ ചെയ്യുന്നവരിൽ പോലും. വാസ്തവത്തിൽ അവർ ജീവിതത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് സ്വയം മരണം പൂകുന്നത്.ഒരു ഹിന്ദി സിനിമയിലെ ഡയലോഗ് ഇങ്ങനെയാണ്. “ജീനെ കി അർജു മേ മരെ ജാ രഹെ ഹേ ലോഗ് മർ നേ കി അർജു മേ ജിയാ ജാ രഹാ ഹും മേ.”. ജീവിക്കാനുള്ള ആഗ്രഹത്തിൽ മനുഷ്യർ മരിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കാനുള്ള ആഗ്രഹത്തിൽ ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നു.
ഇന്‍ഡ്യയും ഇസ്രായേലും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ടുരാജ്യങ്ങളും ശത്രുക്കളാല്‍ ചുറ്റപ്പെട്ടതാണ്. ഇസ്രായേലിനെ ഉന്മൂലനം ചെയ്യുകയാണ് ഇസ്‌ളാമികരാജ്യങ്ങളുടെ അജണ്ടയെങ്കില്‍ ഇന്‍ഡ്യയില്‍ ഇസ്‌ളാമിക ഭരണം സ്ഥാപിക്കുകയാണ് പാകിസ്ഥാന്റെയും ബംഗളാദേശിന്റെയും ഗൂഡലക്ഷ്യം. സ്വാതന്ത്യംകിട്ടിയതിന്റെ അടുത്തദിവസംതന്നെ അറബ്‌രാജ്യങ്ങള്‍ ഇസ്രായേലിനെ ആക്രമിച്ചെങ്കില്‍ വലിയതാമസമില്ലാതെ പാകിസ്ഥാന്‍ ഇന്‍ഡ്യക്കെതിരെ യുദ്ധംചെയ്തു. എല്ലായുദ്ധങ്ങളിലും അധനിവേശമോഹികള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. നേരിട്ട് യുദ്ധംചെയ്യാനുള്ള പ്രാപ്തി ഇല്ലാത്തതുകൊണ്ട് പാകിസ്ഥാന്‍ ഭീകരശക്തകളെ പാലൂട്ടിവളര്‍ത്തി
ജീവിതത്തിൽ വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും റിട്ടയർമെന്റ് അടുത്ത് വരുമ്പോൾ വെറുതെ മോഹിച്ചിരുന്നു, ചെയ്യാനുള്ള ഉത്തരവാദിത്തങ്ങൾ ഒക്കെ നിറവേറ്റി സ്വസ്ഥമായ മനസ്സോടെ അമ്മയോടൊപ്പം ഒരു രണ്ടു വർഷമെങ്കിലും ജീവിക്കണമെന്ന്. ആ വിരലിൽ മുറുകെ പിടിച്ച് രാത്രി കിടന്നുറങ്ങണം എന്ന്. പകൽ പറമ്പിലും മുറ്റത്തും നിൽക്കുന്ന മാവിലേക്ക് കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങയുമായി അമ്മക്കരികിൽ ചെന്ന് അമ്മയുടെ പ്രിയപ്പെട്ട കറിക്കത്തി (അമ്മയുടെ ഭാഷയിൽ കരിക്കത്തി) എടുത്ത് മാങ്ങ പൂണ്ട് ആ വായിൽ വച്ച് കൊടുക്കണം എന്ന്. പല്ലില്ലാത്ത മോണകൊണ്ട് മാങ്ങ ചപ്പി കഴിക്കുമ്പോൾ അമ്മ പറയും, കുട്ടി കഴിച്ചില്ലേ, ഇവടെപ്പോ ആർക്കും മാങ്ങയും ചക്കയും ഒന്നും വേണ്ട, എത്രയാ അണ്ണാനും കിളികളും കൊത്തി വീണ് പോണത്.