കാക്കോത്തിക്കാവിലെ മയിൽപ്പീലി (ചെറുകഥ: സ്മിതാ സോണി, ഒർലാൻഡോ)
പള്ളിക്കൂടം വിട്ടു വന്നാലുടൻ പുസ്തകപ്പെട്ടി മുറിയിലെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ടു ഞാൻ അമ്മ ഒരുക്കി വച്ചിരിയ്ക്കുന്ന നാലുമണി പലഹാരവുമായി നേരെ അടുക്കളത്തിണ്ണയിൽ കയറി ഇരിക്കും… എനിയ്ക്കു മുൻപേ അമ്മൂമ്മ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. കാരണം, അവിടെ ഇരുന്നാൽ അമ്മൂമ്മക്ക് എല്ലാം കാണാം.. വഴിയും, കാക്കോത്തിക്കാവും, ആൽത്തറയും, ആകാശവും… ഒപ്പം.. പാടവരമ്പും കൈതപ്പാലത്തിനടുത്തായി കളകളാരവത്തോടെ ഒഴുകുന്ന തോടും.. എന്ന് വേണ്ട..
“എന്താടാ ചെക്കാ, ഇന്നെന്താ ഈ നേരം?”
അമ്മ അടുപ്പിൽ വിറക് ഇളക്കി പറഞ്ഞു.