ഇന്‍ഡ്യയും ഇസ്രായേലും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ടുരാജ്യങ്ങളും ശത്രുക്കളാല്‍ ചുറ്റപ്പെട്ടതാണ്. ഇസ്രായേലിനെ ഉന്മൂലനം ചെയ്യുകയാണ് ഇസ്‌ളാമികരാജ്യങ്ങളുടെ അജണ്ടയെങ്കില്‍ ഇന്‍ഡ്യയില്‍ ഇസ്‌ളാമിക ഭരണം സ്ഥാപിക്കുകയാണ് പാകിസ്ഥാന്റെയും ബംഗളാദേശിന്റെയും ഗൂഡലക്ഷ്യം. സ്വാതന്ത്യംകിട്ടിയതിന്റെ അടുത്തദിവസംതന്നെ അറബ്‌രാജ്യങ്ങള്‍ ഇസ്രായേലിനെ ആക്രമിച്ചെങ്കില്‍ വലിയതാമസമില്ലാതെ പാകിസ്ഥാന്‍ ഇന്‍ഡ്യക്കെതിരെ യുദ്ധംചെയ്തു. എല്ലായുദ്ധങ്ങളിലും അധനിവേശമോഹികള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. നേരിട്ട് യുദ്ധംചെയ്യാനുള്ള പ്രാപ്തി ഇല്ലാത്തതുകൊണ്ട് പാകിസ്ഥാന്‍ ഭീകരശക്തകളെ പാലൂട്ടിവളര്‍ത്തി ഇന്‍ഡ്യക്കെതിരെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇന്‍ഡ്യയെ നിരന്തരം ചൊറിയുകഎന്നതുമാത്രമാണ് പാകിസ്ഥാന്റെ നിലനില്‍പിന്റെ പ്രധാന ലക്ഷ്യം. അവരുടെ ചൊറിച്ചില്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഇന്‍ഡ്യക്ക് കൈവന്നിരിക്കുന്നത്.
2023 ഒക്‌ട്ടോബറില്‍ ഇസ്രയേലില്‍ കടന്നുകയറി 1200 യഹൂദരെ കൊല്ലുകയും ഇരുനൂറ്റന്‍തുപേരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്ത ഹമാസിന്റെ ഹീനകൃത്യം ഇന്‍ഡ്യയിലും ആവര്‍ത്തിക്കാനുള്ള പാകിസ്ഥാനി ഭീകരന്മാരുടെ കുല്‍സിത ശ്രമമാണ് കാഷ്മീരിലെ പഹല്‍ഗാമില്‍ കണ്ടത്. നിരപരാതികളായ വിനോദയാത്രികരെ വധിച്ച് കാഷ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും അതുവഴി കാഷ്മീരിന് കിട്ടിയിരുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലാകുകയും ചെയ്തതോടുകൂടി ആ സംസ്ഥാനത്ത് സമാധാനം കൈവരുകയും അങ്ങനെ അവിടേക്ക് ടൂറിസ്റ്റുകള്‍ പ്രവഹിക്കുകയും ചെയ്തു. ടൂറിസ്റ്റുകളുടെ വരവോടുകൂടി പ്രദേശവാസികളുടെ ജീവിതനിലവാരം ഉയരുകയും ഇന്‍ഡ്യയോടുള്ള മനോഭാവത്തില്‍ മാറ്റംവരുകയും ചെയ്തു. പട്ടാളക്കാരെ കല്ലെറിഞ്ഞിരുന്ന ചെറുപ്പക്കാര്‍ ഇപ്പോള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. മോദി നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ പാകിസ്ഥാനില്‍ പ്രിന്റുചെയ്തിരുന്ന ഇന്‍ഡ്യന്‍രൂപയുടെ കള്ളനോട്ട് കുട്ടികള്‍ക്ക് കൊടുത്ത് അവരെക്കൊണ്ട് കല്ലെറിയിക്കാന്‍ വയ്യാതായി. നല്ല റോഡുകള്‍ നിര്‍മ്മിച്ചും റെയില്‍വേ സംവിധാനം വര്‍ദ്ധിപ്പിച്ചും ഇന്‍ഡ്യ ഗവണ്മെന്റ് നടപ്പാക്കിയ പുരോഗമനപ്രവര്‍ത്തനങ്ങള്‍ കാഷ്മീര്‍ജനതക്ക് ആത്മവിശ്വസം നല്‍കുവാന്‍ ഇടയാക്കി. അവര്‍ ഇന്‍ഡ്യന്‍ പതാക ഉയര്‍ത്താനും ഇന്‍ഡ്യക്ക് അനുകൂലമായ മുദ്രാവാക്യം വിളിക്കാനും തുടങ്ങിയപ്പോളാണ് പാകിസ്ഥാന് വിറളിപിടിക്കാന്‍ തുടങ്ങിയത്.
ആയുധധാരികളായ ഇന്‍ഡ്യന്‍ പട്ടാളക്കാരെ നേരിടാന്‍ ധൈര്യമില്ലാത്ത ഭീരുക്കളാണ് നിരപരാധികളുടെമേല്‍ നിറയൊഴിച്ചത്. ഇതൊരു ധീരകൃത്യമായി അവര്‍പോലും കണക്കാക്കുമെന്ന് തോന്നുന്നില്ല. ഇതാണോ പാകിസ്ഥാന്‍ ഭീകരന്മാരുടെ ആണത്തം. കാഷ്മീര്‍ ജനതയില്‍ പൂര്‍ണ്ണവിശ്വാസം അര്‍പിച്ചതുകൊണ്ടാണ് വിനോദസഞ്ചാരികള്‍ അവിടേക്ക് പുറപ്പെട്ടത്. വീട്ടില്‍ വിരുന്നുവന്നവരെ കൊലചെയ്യുന്നത് തനികാടന്മാര്‍പോലും ചെയ്യുന്ന പ്രവര്‍ത്തിയല്ല. മതം തലക്കുപിടിച്ച ഭീകരര്‍ക്ക് മനഷ്യനെ മനുഷ്യനായിട്ട് കാണാന്‍ സാധിക്കില്ല. ഈയൊരു അധമവര്‍ഗം ലോകത്തിനുതന്നെ ആപത്താണ്.
ഭീകരന്മാര്‍ കൊലചെയ്ത തന്റെ ഭര്‍ത്താവന്റെ മൃതദേഹത്തിനരികില്‍ നിസ്സഹായായി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ലോകംമൊത്തകണ്ടതാണ്. അവളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ആഴ്ച്ചകളേ ആയിട്ടുള്ളു. എത്രനല്ല പ്രതീക്ഷകളോടെയാണ് അവള്‍തന്റെ ദാമ്പത്യജീവിതം ആരംഭിച്ചത്. എന്തെല്ലാം മധുര സ്വപ്നങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. സ്‌നേഹനിധിയായ ഭര്‍ത്താവിനെ കിട്ടിയതില്‍ അവള്‍ ആനന്ദിച്ചിരുന്നു. മക്കളും കൊച്ചുമക്കളുമായി സന്തോഷകരമായ ജീവിതം ആസ്വതിക്കാമെന്ന് അവള്‍ കരുതിക്കാണും. അതെല്ലാം ഈ നിഷ്ടൂരന്മാര്‍ തല്ലിക്കൊഴിച്ചില്ലേ.
നിരപരാധികളെ കൊന്നതിലൂടെ ഇവന്മാര്‍ എന്തുനേടിയെന്ന ചോദ്യം അവശേഷിക്കുന്നു. കാഫിറിനെ കൊന്നിട്ട് സ്വര്‍ഗത്തില്‍ചെന്നാല്‍ എഴുപത്തിരണ്ട് ഹൂറികള്‍ അവനെ സ്വീകരിക്കുമെന്ന് ഏതോ മണ്ടന്‍ മുല്ലാക്ക പറഞ്ഞത് വിശ്വസിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഈ ലോകത്തിലെ ജീവിതത്തില്‍ അവന് വിശ്വാസമില്ല. ആരും കണ്ടിട്ടില്ലാത്ത മറ്റൊരുലോകം സ്വപ്നംകണ്ടുകൊണ്ടാണ് അവന്‍ ജീവിക്കുന്നത്. ഇത്തരം വിഢികള്‍ എല്ലാ മതത്തിലുമുണ്ട്. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മനുഷ്യനെ കൊല്ലുന്നു. ചിലര്‍ വാളും തോക്കുംകൊണ്ട് കൊല്ലുന്നു., മറ്റുചിലര്‍ നാവുകൊണ്ട് കൊല്ലുന്നു ഇനി വേറെചിലര്‍ ദുരാചാരങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യനെ നശിപ്പിക്കുന്നു. ഈ മതങ്ങള്‍ ഇല്ലാതായിരുന്നെങ്കിലെന്ന് ആശിച്ചുപോവുകയാണ്. യൂറോപ്പിലും അമേരിക്കയിലും അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. താമസിയാതെ ലോകംമൊത്തം അത് വ്യാപിക്കുമെന്ന ശുഭപ്രതീക്ഷയോടെ നമുക്ക് ജീവിക്കാം.
samnilampallil@gmail.com.