വണ്ടേ, വണ്ടേ,
മൂളിപ്പാറും കരിഗുണ്ട,
കുറെനാളായി നീയിവിടെല്ലാം
മണ്ടിപ്പാറിനടക്കുന്നു.
പുല്ലിൻമീതെ, പൂച്ചെടിചുറ്റും,
കാഡിനൽ-റോബിൻ-ബ്ലൂജേ-
ക്കിളികളെയെല്ലാം വെട്ടിച്ച്,
ഇങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോ-
ട്ടോടിനടക്കും പൂവണ്ടേ,
നീയും ഗുരുവാണെന്നാലോ *1
ഇനി ഞാൻ എന്തു പഠിച്ചീടാൻ ?
പഠിച്ചാൽ എന്തു ചെയ്തീടാൻ! *2
ഞാനിങ്ങനെ നിന്നെ വിസ്‌മയപൂർവ്വം,
ആദരപൂർവ്വം നോക്കിയിരുന്നോട്ടെ!
*1 ദത്താത്രേയ മഹർഷി യദു മഹാരാജാവിനോടു ചോദിക്കുന്നു: അങ്ങയുടെ ഗുരു ആരാണ്?
ഉത്തരം: എനിക്ക് 24 ഗുരുക്കളുണ്ട് (ഉദ്ധവഗീത)
*2 എന്നാൽ, മരിക്കുംവരെയും കർമ്മം ചെയ്യാം/ചെയ്യണം എന്നാണ്