എന്തൊരു ക്രൂരതയാണിത്!! വാഹനത്തിന് സൈഡ് തരാത്തതിനെ ചോദ്യം ചെയ്ത യൂവാവിനെ എതിർ വാഹനത്തിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അതിക്രൂരമായി മർദ്ദിച്ചതിന് ശേഷം വാഹനത്തിന്റെ ബോണറ്റിൽ കയറ്റിയിട്ട് പാതിരാത്രിയിൽ ഒരു കിലോമീറ്ററോളം ഓടിച്ചു പോവുകയും പിന്നീടി അവിടെനിന്ന് താഴേക്ക് തള്ളിയിട്ട് വാഹനം കയറ്റി കൊല്ലുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞദിവസം അങ്കമാലി തുറവൂ സ്വാദേശി ഐ വിൻ ജിജോ എന്ന യൂവാവാണ് നെടുമ്പാശ്ശേരി എയർപോർട്ട് ഉദ്യോഗസ്ഥരായ സി ഐ എസ് എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കിരാതമായ നടപടികൾക്ക് പാത്രമായി മരണമടഞ്ഞത്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന അവന്റെ മാതാപിതാക്കൾക്ക് ഐ വിൻ ജിജോ ഒറ്റമകനായിരുന്നു, കണ്ടു നിൽക്കുവാൻ കഴിയില്ല അവരുടെ നിലവിളികൾ...
മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു ഉദ്യോഗസ്ഥർ എന്ന് പറയപ്പെടുന്നു.
അങ്ങിനെയെങ്കിൽ ഇതൊരു അവിചാരിതമായ സംഭവമല്ല,മറിച്ചു വരുത്തി വയ്ക്കുന്നതാണ്. പണവും അധികാരവും സ്വാധീനവും ഉള്ളവർക്ക് ഇവിടെ എന്തും ചെയ്യാമെന്നും ആരെവേണമെങ്കിലും എവിടെ വെച്ചും കൊല്ലാമെന്നുമുള്ള ഹുങ്ക് എന്നു തന്നെ പറയാം, എന്തുകൊണ്ട് അത്തരമൊരു സാഹചര്യം,ആത്മവിശ്വാസം നാലാംകിട ക്രിമിനൽസിന് കിട്ടുന്നതുപോലെ മധ്യവർത്തികളായ ഇത്തരം ഉദ്യോഗസ്ഥർക്കും ലഭിക്കുന്നു! നമ്മുടെ നിയമങ്ങളുടെ പോരായമകളോ?അതോ നിലനിൽക്കുന്ന നമ്മുടെ സാമൂഹിക അന്തരീക്ഷമോ?
ഏതായാലും ഇത്തരം സംഭവങ്ങളെ സർക്കാർ തലത്തിൽ വളരെയധികം ഗൗരവമായി എടുക്കേണ്ടതുണ്ട്, കാരണം കൊല്ലപെടുന്നത് സാധാരണ ജനവും കൊല്ലുന്നത് നമ്മുടെ നികുതിപ്പണം വാങ്ങി പോക്കറ്റിൽ ഇടുന്ന ഉദ്യോഗസ്ഥരുമാണ്, അഥവാ നിയമങ്ങൾ പാലിക്കപ്പെടുവാനും മറ്റുള്ളവരെ പാലിക്കപ്പെടുവാൻ നിർബന്ധിതരുമാക്കുന്ന ഉദ്യോഗസ്ഥർ.
അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥ തലത്തിലുള്ള ക്രിമിനസിനെ സർവീസുകളിൽ നിന്നു പറഞ്ഞുവിടുവാനോ,നിലയ്ക്ക് നിർത്തുവാനോ ഭരണ വക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതിന് കഴിയാത്ത സാഹചര്യത്തിൽ നല്ല മിടുക്കുള്ള നാട്ടുകാർ അതിനായി രംഗത്തേക്ക് ഇറങ്ങിയെന്നിരിക്കും കാരണം പൊതു നിരത്തുകളിൽ ഇത്തരം ക്രിമിനൽസിന് തല്ലിപ്പൊഴിക്കുവാനുള്ളതല്ല അന്യന്റെ മക്കളുടെ ജീവനുകളെ. അതിനാൽ ഐ വിൻ ജോജോയുടെ ദാരുണ സംഭത്തിന് ഉത്തരവാദികൾ എവിടെത്തെ ഉദ്യോഗസ്ഥർ ആയാലും അവരുടെ സ്വാധീനമോ,പണത്തിന്റെ പവ്വറോ നോക്കാതെ മാതൃകാപരമായി ശിക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണം, കൂടാതെ സമാന സംഭങ്ങളുടെ ആവർത്തനങ്ങൾ വരാതെ മുൻകരുതൽ നടപടികൾക്ക് ഇതൊരു തുടക്കമാകട്ടെ.