അമേരിക്ക യുക്രൈനു നൽകിയ സഹായം പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി ചെലവഴിച്ചരീതിയെ കടന്നാക്രമിച്ചു പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച ഫോക്സ് ന്യൂസിൽ സംസാരിച്ചു. വത്തിക്കാനിൽ സിലിൻസ്കിയുമായി ചർച്ച നടത്തിയ ശേഷം റഷ്യൻ പ്രസിഡന്റ് പുട്ടിനെതിരെ ജ്വലിച്ച ട്രംപ് വീണ്ടും യുക്രൈൻ നേതാവിനെതിരെ തിരിഞ്ഞു.
റഷ്യക്കെതിരെ ഉപരോധം ഏർപെടുത്തുമോ എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് ട്രംപ് അതിനു മറുപടി നൽകാതെ യുക്രൈനെതിരെ തിരിഞ്ഞത്. "പണമെന്നു വച്ചാൽ പണമാണ് നമ്മൾ നൽകിയത്. എനിക്കു പക്ഷെ അത് പാഴാക്കി കളഞ്ഞ രീതി ഉൾകൊള്ളാൻ കഴിഞ്ഞില്ല."
"ഓരോ പ്രാവശ്യവും സിലിൻസ്കി വാഷിംഗ്ടണിൽ വന്നു പോകുമ്പോൾ $60 ബില്യന്റെ ചെക്കാണ് കൊണ്ടു പോയത്. എനിക്ക് തോന്നുന്നത് അയാൾ ലോകത്തെ ഏറ്റവും മികച്ച വിൽപ്പനക്കാരൻ ആണെന്നാണ്. എന്നെക്കാളും മിടുക്കൻ.
"ആ പണമൊക്കെ എവിടെ പോയി?"
പക്ഷെ പുട്ടിന്റെ കാര്യമാണ് ചോദിച്ചതെന്നു ചൂണ്ടിക്കാട്ടിയപ്പോഴും ട്രംപ് മറുപടി പറഞ്ഞത് സിലിൻസ്കിയെ കുറിച്ചാണ്. "നമ്മൾ പണം അയച്ചു. അതൊക്കെ എവിടെ പോയി?"
Trump lambasts Zelensky