മലയാള സിനിമയിൽ അവരുടേതായ അഭിനയ മികവ് കൊണ്ടു കഴിവ് തെളിയിച്ചു അതുല്യ പ്രതിഭകൾ ആയി പിന്നീട് താര ദമ്പതികൾ ആയവരാണ് മനോജ് കെ ജയനും ഉർവശിയും
കോട്ടയത്ത് നട്ടാശ്ശേരിയിൽ പ്രശസ്ത സംഗീത വിദ്വാൻമാരും സിനിമ സംഗീത സംവിധായകരും ആയിരുന്ന ജയ വിജയ സഹോദരന്മാരിൽ ജയന്റെ പുത്രനാണ് മനോജ് കെ ജയൻ
ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ടിൽ മാമലകൾക്കപ്പുറത്തു എന്ന സിനിമയിലൂടെ അഭിനയ രംഗത്തു എത്തിയ മനോജിന് തുടക്കത്തിൽ വളരെ സുമുഖനായി കോളേജിൽ ചെത്തി നടക്കുന്ന കോളേജു കുമാരന്റെ റോളുകൾ ആണ് കൂടുതൽ ലഭിച്ചത്
ആ വർഷം തന്നെ പുറത്തിറങ്ങിയ അനന്തവൃത്താന്തം എന്ന ചിത്രത്തിൽ ഹാസ്യ സാമ്രാട്ട് ഇന്നസെന്റു മായുള്ള കോമഡി സീനുകൾ തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി
എൺപതുകളുടെ അവസാനം വരെ കേരളത്തിലെ കോളേജ് കുമാരികളുടെ ആരാധ്യപുരുഷനായിരുന്ന മനോജിന്റെ സിനിമ ജീവിതത്തിനു വഴിതിരിവാകുന്ന കഥാപാത്രെങ്ങൾ ലഭിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിൽ ഇറങ്ങിയ അനന്തഭദ്രം, പെരുന്തച്ചൻ, പരിണയം, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ പ്രാധാന്യം ഉള്ള നമ്പൂതിരി റോളുകൾ ആയിരുന്നു
ഒരു സമയത്തു മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മൂന്നാം നായകന് വേണ്ടിയുള്ള മത്സരം സുരേഷ് ഗോപിയും ജയറാമും മനോജും തമ്മിൽ ആയിരുന്നു. അതിന് ഉദാഹരണം ആണ് ഇതു മഞ്ഞുകാലം എന്ന സിനിമയിൽ തുല്യ പ്രാധാന്യം ഉള്ള നായക വേഷങ്ങൾ ചെയ്ത മനോജും സുരേഷ് ഗോപിയും തമ്മിൽ ഉള്ള വാശിയേറിയ അഭിനയ മുഹൂർത്തങ്ങൾ
തൊണ്ണൂറ്റി ആറിൽ പുറത്തിറങ്ങിയ ലോഹിതദാസ് തിരക്കഥ എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം സല്ലാപത്തിൽ നായകനായ ദിലീപിനെക്കാൾ തീയേറ്ററുകളിൽ കയ്യടി നേടിയത് ദിവാകരൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മനോജ് ആയിരുന്നു. ആ ചിത്രത്തിൽ നായികയായി അഭിനയിച്ച ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരെ ഒരു ട്രെയിൻ അപകടത്തിൽ നിന്നും രക്ഷിക്കുന്ന സീനിൽ അഭിനയിച്ചത് ജീവൻ പണയം വച്ചായിരുന്നു എന്നു മനോജ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി
അഭിനയത്തിന് പുറമെ ഒരു സംഗീത കുടുംബത്തിൽ ജനിച്ച മനോജ് നല്ലൊരു ഗായകൻ കൂടിയാണ്. താര സംഘടന അമ്മയുടെ എല്ലാ ഷോകളിലും മനോജിന്റെ ഗ്രൂപ്പ് സോങ്ങായും സിംഗിൾ ആയും ഒരു ഗാനം ഉറപ്പാണ്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പല തവണ സ്റ്റേജ് ഷോയിൽ പങ്കെടുത്തിട്ടുള്ള മനോജ് അവിടെയെല്ലാം അഭിനയത്തിലും സ്വരമാതുരിയിലുംഉള്ള തന്റെ പ്രതിഭ കാണികളെ ലൈവ് ആയി കാണിച്ചു കയ്യിൽ എടുത്തിട്ടുണ്ട്
സ്വദേശത്തും വിദേശത്തും ഉള്ള എല്ലാ മെഗാ ഷോകളിലെയും ഗാനമേളകളിലെയും കലാശകൊട്ട് അടിപൊളി ഗാനങ്ങളായ ഭരതൻ സംവിധാനം ചെയ്ത ചമയത്തിലെ അന്തിക്കടപ്പുറത്തു എന്നു തുടങ്ങുന്ന ഗാന രംഗത്തും രണ്ടായിരത്തി നാലിൽ ബ്ലെസ്സി സംവിധാനം ചെയ്തു സൂപ്പർ ഹിറ്റായ കാഴ്ച എന്ന ചിത്രത്തിലെ കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാന രംഗത്തും പാടി അഭിനയിക്കുവാനുള്ള ഭാഗ്യവും മനോജ് എന്ന അപൂർവ കലാകാരന് ലഭിച്ചു
രണ്ടു വർഷം മുൻപ് പുറത്തിറങ്ങി ദശ ലക്ഷക്കണക്കിന് സംഗീത ആസ്വാധകരെ കോൾമയിർ കൊള്ളിച്ച മക്ക മദീന മുത്തു റസുലിൻ എന്ന ഗാനം പാടിയതും മലയാള സിനിമയിലെ മുൻനിര പിന്നണി ഗായകർക്ക് ഒപ്പം തന്നെ താനുമുണ്ട് എന്നു തെളിയിച്ചു കൊണ്ടു മനോജ് ആയിരുന്നു
വളരെ പ്രശസ്തമായ ഒരു കലാ കുടുംബത്തിൽ നിന്നും പത്താം വയസ്സിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഉർവശി തൊള്ളായിരത്തി എൺപത്തി മൂന്നിൽ ദക്ഷിനേന്ത്യൻ സിനിമ ഇൻഡസ്ട്രിയെ പിടിച്ചു കുലുക്കിയ സൂപ്പർ സംവിധായകൻ കെ ഭാഗ്യരാജിൻറെ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം മുന്തനൈ മുടിച്ചു വിൽ പതിനാലാം വയസ്സിൽ നായികയായി തന്റെ അഭിനയ പ്രതിഭ സിനിമ ലോകത്തിനു കാണിച്ചു കൊടുത്തു
തുടർന്ന് കൂടുതലും മലയാള സിനിമയിൽ അഭിനയിച്ച ഉർവശി മലയാളത്തിലെ സൂപ്പർ നായകന്മാർ ആയ പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ് ഇവരുടെ എല്ലാം ചിത്രങ്ങളിലെ സ്‌ഥിരം നായിക ആയിരുന്നു
ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തി കമൽഹാസൻ താൻ അഭിനയിക്കുന്ന ഏതു ചിത്രത്തിലും ഒരു പ്രധാന നായിക വേഷം അഭിനയത്തിന്റെ പര്യായം ആണ് താനെന്നു തെളിയിച്ച ഉർവശിക്കായി മാറ്റി വയ്ക്കുമായിരുന്നു
മോഹൻലാലിനും മുരളിക്കും ഒപ്പം അഭിനയിച്ച തൊണ്ണൂറ്റി ഒന്നിൽ പുറത്തിറങ്ങിയ ലാൽസലാം എന്ന പൊളിറ്റിക്കൽ മൂവിയിലെ അന്നമ്മ എന്ന കഥാപാത്രം ചെയ്യുവാൻ ഉർവശി അല്ലാതെ മറ്റാരെങ്കിലും ഇന്ത്യൻ സിനിമയിൽ ഉണ്ടോയെന്നു സംശയം ആണ്
മിഥുനം, തലയണമന്ത്രം, മഴവിൽകാവടി തുടങ്ങിയ മുഴുനീള ഹാസ്യ ചിത്രങ്ങളിലെ ഉർവശിയുടെ പ്രകടനം ഓസ്‌കറിനും അപ്പുറത്താണ്
ഏതാണ്ട് പതിനഞ്ചിൽ അധികം ചിത്രങ്ങളിൽ നായിക നായകന്മാർ ആയും അല്ലാതെയും അഭിനയിച്ചിട്ടുള്ള മനോജും ഉർവശിയും പ്രണയബദ്ധർ ആകുന്നത് തൊണ്ണൂറുകളുടെ ഒടുവിൽ ആണ്
വെങ്കലം, സ്നേഹസാഗരം തുടങ്ങിയ കുറെ ചിത്രങ്ങളിൽ നായിക നായകന്മാർ ആയിരുന്ന മനോജും ഉർവശിയും പിന്നീട് ഉർവശി തിരക്കഥ എഴുതി നിർമ്മിച്ച പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ നായകനും മനോജ് ആയിരുന്നു
രണ്ടുപേരും വ്യത്യസ്ത സിനിമ സെറ്റുകളിൽ ഷൂറ്റിങ്ങിൽ ആയിരിക്കുമ്പോഴും തങ്ങളുടെ അഗധമായ പ്രണയം വളരെ ശക്തമായി തന്നെ മുൻപോട്ടു കൊണ്ടുപോയ ഇരുവരും രണ്ടായിരത്തിൽ ആണ് വിവാഹിതർ ആയത്
ഒരു വർഷത്തിന് ശേഷം ജനിച്ച മകളുമായി ഏതാണ്ട് എട്ടു വർഷം വിവാഹ ജീവിതം നയിച്ച ഇരുവരും ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ മൂലം പിന്നീട് പിരിയുക അണുണ്ടായത്
ഇരുവരും തമ്മിൽ കേസും കോടതിയും ആയി നടന്ന കാലത്ത് വാക്പോരുകൾ പതിവായിരുന്നു. ഒരിക്കൽ കോടതി വളപ്പിൽ വച്ചു ഉർവശി മദ്യത്തിന് അടിമയാണെന്നു വരെ ചാനലുകളുടെ മുൻപിൽ മനോജിന് പറയേണ്ടതായി വന്നു
ഇരുവരും തമ്മിൽ നിയമപരമായി വേർപിരിഞ്ഞ ശേഷം മകൾ കുഞ്ഞാറ്റയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത മനോജ് മകൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവളുടെ കലാപരമായ കഴിവുകളും വികസിപ്പിച്ചെടുത്തു
മനോജ് കെ ജയൻ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയം ആയതും കരുത്തുറ്റതും ആയ കഥാപാത്രം തൊണ്ണൂറ്റി രണ്ടിൽ ഇതിഹാസ സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ ആയിരുന്നു. കുട്ടൻ തമ്പുരാൻ എന്ന പരുക്കൻ കഥാപാത്രത്തെ അവിസ്മരണീയം ആക്കിയ മനോജിന് തേടി അവാർഡുകളുടെ പ്രവാഹം വരെയുണ്ടായി
കഴിഞ്ഞ ദിവസം മകൾ കുഞ്ഞാറ്റ നായികയാകുന്ന പുതിയ ചിത്രത്തെ പറ്റിയുള്ള വാർത്ത സമ്മേളനത്തിൽ ഉർവശിയെ പറ്റി പറഞ്ഞപ്പോൾ മനോജ് വിങ്ങിപ്പൊട്ടിയത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു