യുഎസ് ആർമിയുടെ 250ആം ജന്മദിനം ആഘോഷിക്കുന്ന പരേഡ് കാണാൻ ശനിയാഴ്ച്ച വാഷിംഗ്‌ടണിൽ ആയിരങ്ങൾ എത്തുമെന്നു പ്രതീക്ഷിക്കുന്നു. രാഷ്ട്ര തലസ്ഥാനം നിറങ്ങൾ വാരി അണിയുന്ന നിരവധി മില്യൺ ഡോളറിന്റെ പരേഡ് നടക്കുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 79ആം ജന്മദിനത്തിൽ കൂടിയാണ്.
നൂറു കണക്കിനു സൈനിക വാഹനങ്ങളും വിമാനങ്ങളും അണിനിരക്കുന്ന പരേഡിൽ 6,600 സൈനികർ പങ്കെടുക്കും.
"നമ്മൾ മഹത്തായൊരു ആഘോഷമാണ് നടത്താൻ പോകുന്നത്," ട്രംപ് പറഞ്ഞു. "ഇത് യുഎസ് സൈനിക ശക്തിയുടെ ഉത്സവമാണ്."
പ്രസിഡന്റിന്റെ ജന്മദിനമാണ് എന്ന കാര്യം സൈന്യം എടുത്തുകാട്ടാൻ സാധ്യതയില്ലെന്നു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ചെലവ് പ്രതീക്ഷിക്കുന്നത് $25-$45 മില്യൺ ആണ്.
1775 ജൂൺ 14നാണു കോണ്ടിനെന്റൽ ആർമിക്കു രൂപം നൽകാൻ രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് തീരുമാനിച്ചത്. ബ്രിട്ടനെതിരെ കോൺകോർഡിലും ലെക്‌സിങ്ങ്ടണിലും നടന്ന യുദ്ധങ്ങൾക്കു ശേഷം. ജോർജ് വാഷിംഗ്ടണെ കമാൻഡർ-ഇൻ-ചീഫായി ഉടൻ നിയമിക്കുകയും ചെയ്തു.
യുഎസ് ആർമിയുടെ 'വിസ്മയനീയമായ കഥ' പറയാൻ പരേഡ് ഉപകരിക്കുമെന്നു ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ പറഞ്ഞു. കൂടുതൽ പേർക്ക് ആർമിയിൽ ചേരാൻ ആവേശം നൽകാനും ഇടയുണ്ട്.
രാവിലെ 9:30നു നാഷനൽ മാളിൽ ആരംഭിക്കുന്ന ആഘോഷം വൈകിട്ട് 6 മണി വരെ നീളും. വൈകിട്ട് 6:30നാണു പരേഡ് ആരംഭിക്കുക -- കോൺസ്റ്റിട്യൂഷൻ അവന്യു 23 സ്ട്രീറ്റ് എൻ ഡബ്ലിയുവിൽ തുടക്കം. 7:30നു അവസാനിക്കുന്ന പരേഡ് ഫോക്സ് ന്യൂസ് 6:10 മുതൽ സംപ്രേക്ഷണം ചെയ്യും.
രാത്രി 9:45നു വെടിക്കെട്ട് ഉണ്ടാവും.
ഇതിനു മുൻപ് 1991ൽ ഗൾഫ് വാർ വിജയം ആഘോഷിക്കാൻ നടത്തിയ പരേഡിൽ 8,000 സൈനികർ പങ്കെടുത്തു. കാഴ്ചക്കാർ 200,000 ഉണ്ടായിരുന്നു.
പാഴ്വ്യയം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം കൂട്ട പിരിച്ചുവിടൽ നടത്തുന്നതിനിടയിൽ ഈ പരേഡിനു ചെലവഴിക്കുന്ന പണം വിമർശനത്തിനു കാരണമായിട്ടുണ്ട്.
Washington waits for huge army parade