തലയോലപ്പറമ്പ് (വൈക്കം) : വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മനാട് ആയ തലയോലപ്പറമ്പ് കേന്ദ്രമാക്കി 31 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീറിൻ്റെ കൃതിയായ ബാല്യകാല സഖിയുടെ പേരിൽ മലയാളത്തിലെ എഴുത്തുകാർക്ക് വർഷംതോറും നൽകി വരുന്ന ബഷീർ ബാല്യകാലസഖി പുരസ്കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും മുൻ മാധ്യമപ്രവർത്തകനും മുൻ സിവിൽ സർവ്വീസ് ഉദ്യേഗസ്ഥനുമായ കെ.വി. മോഹൻ കുമാറിനും (റിട്ട. ഐ. എ . എസ് ) ബഷീർ സ്മാരക സമിതിയുടെ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ സാംസ്കാരിക പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ബഷീർ അമ്മ മലയാളം പുരസ്കാരം തിരക്കഥാകൃത്തും യുവ ചലച്ചിത്ര സംവിധായകനും വൈക്കം സ്വദേശിയും സാംസ്കാരിക പ്രവർത്തകനുമായ തരുൺ മൂർത്തിയ്ക്കും നൽകും.
സാഹിത്യ നിരൂപകൻ ഡോ. എം. എം. ബഷീർ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ. എസ്. ലാലി മോൾ, സമിതി ട്രഷറർ ഡോ . യു . ഷംല ഡയറക്ടർമാരായ ഡോ. അംബിക . എ. നായർ, ഡോ. വി.ടി. ജലജാകുമാരി എന്നിവർ അടങ്ങുന്ന ജൂറിയാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത് .
ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപാൽ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും പതിനായിരത്തി ഒന്നു (10001) രൂപ യും അടങ്ങുന്നതാണ് ബഷീർ പുരസ്കാരങ്ങൾ. 31-ാം മത് ബഷീർ ദിനമായ ജൂലൈ 5 രാവിലെ 10 .30 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടക്കുന്ന ബഷീർ അനുസ് മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ നൽകുമെന്ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജി മോൻ, മോഹൻ ഡി. ബാബു, എം.ഡി. ബാബുരാജ്, പ്രൊഫ . കെ. എസ്. ഇന്ദു, അബ്ദുൾ ആപ്പാഞ്ചിറ, കെ.എം. ഷാജഹാൻ ,മനോജ് ഡി.വൈക്കം ,ആര്യ കരുണാകരൻ, ഡോ. എസ്. പ്രീതൻ എന്നിവർ അറിയിച്ചു.