ഓപ്പറേഷൻ സിന്ദൂറിനിടയിൽ ഇന്ത്യയുടെ മൂന്നു റഫാൽ വിമാനങ്ങൾ വീഴ്ത്തി എന്ന പാക്കിസ്ഥാന്റെ അവകാശവാദം പാരിസിൽ വിമാന കമ്പനിയായ ദാസോ തള്ളി. ആ അവകാശവാദം വസ്തുതാപരമായി ശരിയല്ലെന്നു ദാസോ ഏവിയേഷൻ ചെയർമാൻ-സി ഇ ഓ: എറിക് ട്രാപ്പിയർ ഫ്രഞ്ച് മാസിക 'ചലഞ്ചസി'നോടു പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിൽ ഭീകര താവളങ്ങൾ തേടി പോയ ഇന്ത്യൻ വിമാനങ്ങൾ വീഴ്ത്തി എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്.
എന്നാൽ ട്രാപ്പിയർ പറഞ്ഞു: "മൂന്നു റഫാൽ വിമാനം വീഴ്ത്തിയെന്നു പാക്കിസ്ഥാൻ അവകാശപ്പെടുന്നത് ലളിതമായി പറഞ്ഞാൽ സത്യമല്ല."
റഫാൽ നിർമിക്കുന്ന ദാസോ കമ്പനിക്ക് അങ്ങിനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയെങ്കിൽ ഇന്ത്യൻ എയർ ഫോഴ്‌സ് ഔദ്യോഗികമായി അറിയിച്ചേനെ. അങ്ങിനെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല.
"ഞങ്ങൾക്ക് അറിയാവുന്നത് മൂന്ന് റഫാൽ വിമാനങ്ങൾ നശിപ്പിച്ചു എന്നു പാക്കിസ്ഥാൻ പറയുന്നത് ശരിയല്ല എന്നു മാത്രമാണ്. കൂടുതലായി എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കും. യാഥാർഥ്യം പലരെയും അത്ഭുതപ്പെടുത്തിയേക്കാം."
യുദ്ധരംഗത്തു പല പ്രയോജനങ്ങളും ലഭിക്കുന്ന ബഹുമുഖ വിമാനമാണ് റഫാൽ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ആകാശത്തും ഭൂമിയിലും പൊരുതാം, ചാരപ്പണിക്കു ഉപയോഗിക്കാം. ആണവ ഭീഷണിയെ ചെറുക്കാം. റഫാലിനു തുല്യമായി ഒന്നുമില്ല."
Dassault CEO trashes Pak claims