കാനഡയിലെ കാനനാസ്കീസിൽ നടക്കുന്ന ജി 7 സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹാർദമായ സ്വീകരണം നൽകാൻ ഇന്ത്യൻ സമൂഹം ഒരുങ്ങി. കാനഡയ്ക്കു പുറമെ യൂറോപ്പിൽ സൈപ്രസും ക്രോയേഷ്യയും സന്ദർശിക്കുന്ന മോദി ഞായറാഴ്ച്ച ലാർണക്കയിൽ വിമാനമിറങ്ങി.
കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്തു വഷളായ ഇന്തോ-കാനഡ ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി ജി7 ഉച്ചകോടിക്കിടെ മോദിയുമായി ചർച്ചകൾ നടത്തും.
ഇരു രാജ്യങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നു ഇന്ത്യൻ വംശജനായ ബിസിനസുകാരൻ രാജേഷ് ജയ്‌സ്വാൾ പറഞ്ഞു. ഹിന്ദു മതത്തിനു ആഗോള മൂല്യം നൽകിയ മോദിയെ ഇന്ത്യൻ സമൂഹം കാത്തിരിക്കയാണ്.
"അദ്ദേഹത്തെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണ്. ഇന്ത്യയും കാനഡയും പുരോഗതിയിൽ തന്നെയാണ്."
കാൽഗരിയിൽ ഐ ടി രംഗത്തു പ്രവർത്തിക്കുന്ന റോഹൻ സാംഖേ പറഞ്ഞു: "കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യ ആഗോള ശക്തിയായി. അത് മോദി ഉണ്ടാക്കിയ നേട്ടമാണ്."
ഇന്ത്യയിൽ എത്തുമ്പോൾ ആ പുരോഗതി കാണാൻ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സാങ്കേതിക, വിദ്യാഭ്യാസ, മെഡിക്കൽ രംഗങ്ങളിൽ ഇന്ത്യയെ ആർക്കും ഒഴിവാക്കാൻ കഴിയില്ല.
Indians in Canada wait for Modi