ഓണമായെന്നോർമ്മയിൽ പൂവിട്ട
ചിങ്ങനിലാവിൽ ഞാൻ നിന്നെയും തേടി .
മഴ മാറി വെയിൽ വന്ന കാലം,
മനസ്സിൽ പൂക്കളം നീ മാത്രമായി.
മാമരക്കൊമ്പിലെ ഊഞ്ഞാലിൽ,
നിൻ കൈയ്കൾ ചേർന്നു
ആടിയ ആകാശ ദൂരങ്ങൾ .
കളിവാക്കിലൂറിയ പ്രണയം നുള്ളാൻ
കാത്തുനിന്നോരമായി മുറ്റത്തെ പൂമരം.
ആമുല്ലപ്പൂഞ്ചിരി എവിടിന്നുമാഞ്ഞുപോയ് ?
പൊന്നോണത്തുമ്പിയായ് പറന്നകന്നോ?
ഒരു തുമ്പപ്പൂവിന്റെ നൈർമല്യമായ് നീ
എൻ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും .
തിരുവോണ സദ്യതൻ മാധുര്യമായി
നിൻ ഓർമ്മകൾ ഹൃദയ മധുരമായി.
ഇന്നെൻ കൈകളിൽ നിൻ വളക്കിലുക്കമില്ല
പാഴായിപ്പോയൊരു കിനാവു മാത്രം.