Image

ഇന്ദിരക്ക് കിട്ടിയതിലും വലിയ പിന്തുണ രാഹുൽ ഗാന്ധിക്ക്; കോൺഗ്രസ് വിജയപാതയിൽ : വി.കെ. ശ്രീകണ്ഠൻ എം.പി.

Published on 13 October, 2025
ഇന്ദിരക്ക് കിട്ടിയതിലും വലിയ പിന്തുണ രാഹുൽ ഗാന്ധിക്ക്; കോൺഗ്രസ് വിജയപാതയിൽ : വി.കെ. ശ്രീകണ്ഠൻ എം.പി.

കോങ്കേഴ്‌സ്‌, ന്യു യോർക്ക്:   ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍   എല്ലാ ഊര്‍ജ്ജവും നല്‍കാമെന്ന് പറഞ്ഞ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങൾക്ക് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ നന്ദി പറഞ്ഞു.  എല്ലാ അസംബ്ലി മണ്ഡലങ്ങളിലേക്കും  അമേരിക്കയില്‍ നിന്നുള്ള കാര്യമായ സപ്പോര്‍ട്ട് വേണ്ടിവരും. മുന്‍കാലങ്ങളില്‍ അത്ര വേണ്ടി വന്നിട്ടില്ല.  പത്തുവര്‍ഷമായി ഭരണത്തിലില്ല. കേന്ദ്രത്തിലുമില്ല സ്വാഭാവികമായിട്ടും പിടിച്ചു നില്‍ക്കാന്‍   നിങ്ങളുടെയെല്ലാവരുടെയും ഏറ്റവും നല്ല പിന്തുണ വേണം-കോങ്കേഴ്‌സിൽ ഗ്ലോബൽ സെന്ററിൽ ഐ.ഓ.സി. കേരളം ചാപ്ടറുകൾ സംഘടിപ്പിച്ച  സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ഭാര്യയും കെ.പി.സിസി. സെക്രട്ടറിയുമായ കെ. തുളസി (നെന്മാറ കോളജ് മുൻ പ്രിൻസിപ്പൽ), കൊള്ള എം.പി. എൻ.കെ. പ്രേമചന്ദ്രൻ (പ്രസംഗം അന്യത്ര) എന്നിവരും  പങ്കെടുത്തു. ഇന്ത്യ  പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രോഗ്രാമിനാണ് വന്നതെന്ന്  ശ്രീകണ്ഠൻ പറഞ്ഞു.  ഓവര്‍സീസ് കോണ്ഗ്രസിന്റെ ഭാരവാഹികളെ കാണണം എന്നും മറ്റ് സ്‌റ്റേറ്റിലേക്കും പോകണം എന്നു തീരുമാനിച്ചാണ് വന്നത്.  

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാജ്യം മുഴവന്‍ പ്രതിസന്ധിയിലാണ്. പ്രതിസന്ധിയിലായ കാലഘട്ടം കോണ്‍ഗ്രസ് അധികാരത്തിലില്ലാത്ത കാലമാണ്. നമ്മുടെ രാജ്യത്ത് പലപ്പോഴും ഭരണം മാറിയിട്ടുണ്ട്. പ്രതിപക്ഷം ദുര്‍ബലമായിട്ടുണ്ട്. പക്ഷേ ഇപ്പോഴുള്ള പ്രവണത ഭരണഘടപരമായ എല്ലാ മൂല്യങ്ങളെയും അവകാശങ്ങളെയും അധികാരങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ്. വർഗീയം  ആകുകയാണ്.  ഓരോ സ്‌റ്റേറ്റിലും ജാതിയുടെ, മതത്തിന്റെ പേരില്‍ വേര്‍തിരിക്കുമ്പോള്‍ ആണ് അപകടകരമായ സ്ഥിതി.

ഭരണഘടനാ  സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി.   ഭരണകക്ഷിയുടെ അജണ്ടയ്ക്കനുസരിച്ച്, ഹിന്ദുത്വ അജണ്ടയ്ക്ക് അനുസരിച്ച്  ഭരണകൂടം മാറുമ്പോഴുള്ള അപകടകരമായ സ്ഥിതി.  നമ്മുടെ പാരമ്പര്യവും അതിലൂടെ ഉണ്ടാക്കിയെടുത്ത ഐക്യവും തകരുകയാണ്. അടുത്ത  തലമുറ ഭയാശങ്കയോടെയാണ് നമ്മുടെ രാജ്യത്ത് ജീവിക്കുന്നത്.  

എന്നും ഒരു പാര്‍ട്ടി ജയിക്കുകയും ഒരുപാര്‍ട്ടി ഭരിക്കുകയും ചെയ്യാന്‍ ജനാധിപത്യം വേണ്ട. ഭരണഘടനവേണ്ട, കാലവധി വേണ്ട.   ഒരു പാർട്ടി മാത്രം ഭരണത്തിലിരുന്നാല്‍ ആ പാര്‍ട്ടി വഷളാകും. രാജ്യം പ്രതിസന്ധിയിലാകും.  പക്ഷേ ഇന്നത്തെ ഭരണകഷി  ഐക്യത്തിനും അഖണ്ഡതയ്ക്കുമല്ല, സ്ഥാപിത സങ്കുചിത താല്‍പര്യങ്ങള്‍ക്കും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും വിഘടനവാദത്തിനും കൂട്ടുനില്‍ക്കുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു. മതേതരത്വം  വലിയ തോതില്‍ ഹനിക്കപ്പെടുന്നു.

ഇന്ത്യ  എല്ലാ മതങ്ങളെയും  വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന   രാജ്യമാണ്. എല്ലാവര്‍ക്കും വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രദാനം ചെയ്യുന്ന രാജ്യമാണ്. ഏറ്റവും ശക്തമായ ജനാധിപത്യരാജ്യം നിലനില്‍ക്കണമെങ്കില്‍ അവിടെ ഐക്യം വേണം. അതാണ് നമ്മള്‍ മതേതരത്തിന് ഊന്നല്‍ കൊടുക്കുന്നത്.

ജനാധിപത്യത്തില്‍   ഏറ്റവും പ്രധാനം ലെജിസ്ലേച്ചർ  ആണ്. അത കഴിഞ്ഞാല്‍ ജുഡീഷ്യറിയും   അത് നടപ്പിലാക്കുന്ന എക്‌സിക്യൂട്ടീവുമാണ്.  കറക്ടീവ് ഫോഴ്‌സായി നില്‍ക്കുന്നത് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നു പറയുന്ന മാധ്യമ രംഗമാണ്.  ഇതെല്ലാം ദുര്‍ബലപ്പെടുത്തുന്ന അവസ്ഥ നമ്മുടെ രാജ്യത്തുണ്ട്.  ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണ്.

ബീഹാറില്‍   45 ലക്ഷം വോട്ടര്‍മാരെയാണ്  അനധികൃതമായി ഡിലീറ്റ് ചെയ്തത്. പിന്നെ ബംഗാളിലേക്ക് അടുത്തത് വേറെ സ്റ്റേറ്റിലേക്ക്.  വോട്ടുതന്നെ ഇല്ലാതെയാക്കുകയാണെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം. അതിനെതിരെയുള്ള പോരാട്ടാണ് ഇപ്പോള്‍  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

എന്‍.കെ.പ്രമചന്ദരന്‍ യൂ.ഡി.എഫിന്റെ എം.പി.യാണ്. പാര്‍ലിമെന്റില്‍ അദ്ദേഹം എഴുന്നേറ്റു നില്‍ക്കുമ്പോള്‍  ഭരണാധികാരികള്‍ ശ്രദ്ധിക്കും. ഇത്രയേറെ അവഗാഹം ഭരണഘടനാ കാര്യങ്ങളിലും പാര്‍ലമെന്റ് നടപടി കാര്യങ്ങളിലും ഉള്ള അപൂര്‍വ്വം എം.പി.മാരേയുള്ളു.  അദ്ദേഹത്തിന്റെ പ്രവർത്തനം ഞങ്ങളെപോലുള്ളവര്‍ക്ക് മാതൃകയാണ്.  

കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് കോൺഗ്രസുകാരേക്കാൾ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.   അത് എല്ലാ കോണ്‍ഗ്രസുകാരെയും ഉദ്ദേശിച്ചല്ല. ചില കോണ്‍ഗ്രസുകാരെ ഉദ്ദേശിച്ചാണ്.  എന്നെപോലുള്ള ആളുകള്‍ ശരീരത്തിലും മനസിലും കോണ്‍ഗ്രസ് ആയിട്ട് നടക്കുന്നവരാണ്. ഇവിടെ ഉള്ളവരും അങ്ങനെയാണ്. പ്രേമചന്ദ്രന്‍ജിയുടെ  ശരീരം ആര്‍.എസ്.പി. ആണെങ്കിലും മനസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ്.  കോണ്‍ഗ്രസിലെ അനൈക്യത്തിലും അഭിപ്രായഭിന്നതയ്ക്കു എതിരെ അദ്ദേഹം രാഹുല്‍ഗാന്ധിയോടു ഉള്‍പ്പെടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആര്‍.എസ്.പി. പോലുള്ള പാര്‍ട്ടിയുടെ നിലനില്പ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചിരിക്കുന്നു എന്ന തിരിച്ചറിവ്.

പാവപ്പെട്ട പ്രവര്‍ത്തകരെല്ലാം ഹാര്‍ഡ് വര്‍ക്ക് ചെയ്യും. അതില്‍ ആശങ്കയില്ല.  അഭിപ്രായഭിന്നത, ഗ്രൂപ്പ് വ്യത്യാസം ഒന്നു ഇല്ലാത്ത കോടികണക്കിന് പ്രവര്‍ത്തകരുടെ, ലക്ഷകണക്കിന് നേതാക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എപ്പോള്‍ മാറിനിന്നിട്ടുണ്ടോ അപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് സ്പേസ്  ഇല്ലാതെയായിട്ടുണ്ട്.

ഇപ്പോള്‍ അവശേഷിക്കുന്ന എതിര്‍ശബ്ദത്തെ ഇല്ലാതാക്കുകയാണ് മോദി ഭരണകൂടത്തിന്റെ അജണ്ട.  മോദി 50 സീറ്റ് വ്യത്യാസത്തിലാണ് അധികാരത്തിലിരിക്കുന്നത്. ബീഹാറിലെ ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ മാറ്റം ഉണ്ടാകും. പൊതു ജനങ്ങളുടെ ഇടയില്‍ ഈ ഭരണവും പാര്‍ട്ടിയും ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.  വല്ലാത്ത ഒരു അവസ്ഥയിലാണ്  നമ്മുടെ സാമ്പത്തിക രംഗം  എത്തിനില്‍ക്കുന്നത്.   സാധാരണക്കാരായ ആളുകള്‍ വലിയ ദുരിതത്തിലാണ്. തൊഴിലില്ലായ്മയും പട്ടിണിയും അതുപോലെ വലിയവിപത്തുകള്‍  ഉടലെടുത്തുകൊണ്ടിരിക്കുകയാണ്.

കോവിഡിന്റെ ആനുകൂല്യത്തില്‍  ലഭിച്ച  രണ്ടാം ഭരണം എല്ലാ അര്‍ത്ഥതലങ്ങളും കടന്ന് ജനാധിപത്യവിരുദ്ധമായി സമൂഹത്തില്‍ എല്ലാവര്‍ക്കു ദ്രോഹം വിതച്ചുകൊണ്ടുപോവുകയാണ്. ഇനിയും  യോജിക്കാത്ത ആളുകള്‍ യോജിച്ചില്ലെങ്കില്‍ വലിയ അപകടം തന്നെയാണ്. കേരളത്തില്‍ ഉടനെ  പ്രാദേശിക ഇലക്ഷനാണ്. ലോക്കല്‍ ബോഡി ഇലക്ഷന്‍ ജയിക്കാതെ  ഒരിക്കലും അസംബ്ലി ഇലക്ഷന്‍ ജയിക്കില്ല.

പഞ്ചായത്തുകള്‍ വലിയ അധികാര കേന്ദ്രങ്ങളാ്ണ്. ഇപ്പോള്‍ പഞ്ചായത്തുകളെല്ലാം ദ്രവിച്ചില്ലാതായായി.  കേരളത്തിലും  സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. അഴിമതിയും ധൂര്‍ത്തും വലിയതോതിലാണ് കേരളത്തില്‍.  മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അഴിമതി ആരോപണം ഉയരുന്നു. ഏകാധിപത്യം ഇവിടെയും ഉണ്ട്.

മോദിയുടെ ഏകാധിപത്യം ജനങ്ങള്‍ ഏറെകുറെ മനസ്സിലാക്കി വരുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇതിനെതിരെയുള്ള തരംഗമായി മാറും. ഇതിലും ദയനീയമായി തോറ്റ കോണ്‍ഗ്രസിന് രാജ്യത്ത് തിരിച്ചു വരാന്‍ കഴിഞ്ഞിട്ടുണ്ട്.  

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താന്‍മാരുമായി കൂട്ടു കൂടുന്ന പാർട്ടികളും കോണ്‍ഗ്രസിന്റെ തണലില്‍ അഭയം പ്രാപിച്ചിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയില്‍ ഉണ്ട്.  കേരളത്തില്‍ ആ തിരിച്ചറിവ് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലുള്ള പലര്‍ക്കും ഉണ്ട്. അതുകൊണ്ടാണ് ആര്‍.എസ്.പി. ഇടതുപക്ഷ മുന്നണിയിൽ നിന്ന് വേര്‍പ്പെട്ട് കോണ്‍ഗ്രസിന്റെ ഭാഗമായത്. അവിടെ ഏകാധിപത്യമാണ്.   മറ്റ് ശബ്ദങ്ങള്‍ക്ക് ഒരു വിലയുമില്ല. പക്ഷെ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിശാലമായ ജനാധിപത്യമുള്ളതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല.

കേരളത്തിലെ ജനങ്ങള്‍ ഇന്ന് ഭരണം മാറണമെന്ന് ആഗ്രഹിക്കുന്നു.  ആ മാറ്റം ഈ 2026ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന്  ഞാന്‍ ഉറപ്പു നല്‍കുന്നു. കാരണം നിങ്ങളാണല്ലോ ഞങ്ങളേക്കാള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്. തീര്‍ച്ചയായും നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ലോക്കല്‍ ബോഡി ഇലക്ഷനും അസംബ്ലി ഇലക്ഷനും ജയിക്കും. ബീഹാര്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അതിന്റെ ഗതിവിഗതികള്‍ മാറാനുള്ള വലിയ സാധ്യതയുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരും.

രാഹുല്‍ഗാന്ധിയുടെ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തെ വിമര്‍ശിച്ചവരെല്ലാം ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. രാഹുല്‍ഗാന്ധി ഒറ്റക്കല്ല, ആ പോരാട്ടം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്.  കോണ്‍ഗ്രസിന്റെ പിന്തുണയോടെ വലിയൊരു പോരാട്ടം അദ്ദേഹം നടത്തുമ്പോള്‍ ഇന്ത്യയിലെവിടെയും അദ്ദേഹത്തിനെതിരെ ഒരു ശബ്ദവും ഇല്ല.  

പണ്ട് ഇന്ദിരാഗാന്ധിക്കെതിരെ വരെ വലിയൊരു സിന്‍ഡിക്കേറ്റുണ്ടായിരുന്നു. പക്ഷെ രാഹുല്‍ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാത്ത കോണ്‍ഗ്രസുകാരാരുമില്ല. എല്ലാ സ്‌റ്റേലും നമ്മള്‍ ശക്തിപ്രാപിച്ചു.  തെലുങ്കാനയില്‍ അപൂര്‍വ്വമായ തിരിച്ചുവരവ് നടത്തി. ഇപ്പോഴും ഇന്ത്യയുടെ ജനാധിപത്യമനസില്‍ കോണ്ഗ്രസ്  ഉണ്ട്. തിരിച്ചുവരാന്‍ ഓരോ സ്‌റ്റേറ്റിലും കഴിയുന്ന പാര്‍ട്ടി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ്.  ബംഗാളില്‍ പല  പതിറ്റാണ്ടിനു ശേഷം തിരിച്ചുവന്ന   കോണ്‍ഗ്രസാണ് ത്രിണമൂല്‍ കോണ്‍ഗ്രസ്. അതില്‍ 95 ശതമാനപേരും കോണ്‍ഗ്രസുകാരാണ്. അപ്പോള്‍ കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ്.  ചിലപ്പോള്‍ നല്ല വേനല്‍ വരുമ്പോള്‍,  മഴകിട്ടാതാകുമ്പോള്‍ ഉണങ്ങികരിഞ്ഞേക്കാം. പക്ഷെ ചെറിയൊരു മഴപെയ്താല്‍  അത് കിളിര്‍ത്തു  വലിയൊരു മരമായി   തിരിച്ചുവരുന്നു .

അതെല്ലാം മനസ്സിലാക്കി എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഒരുമിച്ച് നിന്ന്  അടുത്ത തലമുറയ്ക്ക ഇവിടെ സുരക്ഷിതമാണെന്ന അവബോധം ഉണ്ടാക്കാന്‍    ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാം.  നിങ്ങളൊക്കെ പഴയതിനേക്കാൾ പത്തിരട്ടി പിന്തുണ നല്‍കേണ്ട സമയമാണ്.

സംഘടനാപരമായ വിഷയങ്ങള്‍ കെ.പി.സി.സി.യുടെ ശ്രദ്ധയില്‍ പെടുത്തും.  സന്നദ്ധ പ്രവര്‍ത്തനം മാത്രമല്ല ജീവകാരുണ്യപ്രവര്‍ത്തനവും   ഇനിയും ശക്തമായിട്ടുണ്ടാകണം. അനൈക്യമുണ്ടാകാതെ നിങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം-അദ്ദേഹം ആഹ്വാനം ചെയ്തു.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-14 19:02:11
കോട്ടും 'സുട്ടും' , സാരീം 'ചൂരീം' ഇട്ട് വേദിയിലും സദസ്സിലും ഉപ വിഷ്ടരായിരിക്കുന്ന തരുണീമണികളും, തരുണന്മാരും തൈക്കിളവ(ൻ)(വി ) മാരും ഇന്ത്യയ്ക്കെതിരേ തോക്കെടുത്തു യുദ്ധം ചെയ്യാമെന്ന് അമേരിക്കയ്ക്ക് ഒപ്പിട്ടു കൊടുത്തിരിക്കുന്ന മാന്യ ദേഹങ്ങളാണ്. അങ്ങനെയുള്ള മാന്യ ദേഹങ്ങൾ ഒരു ഡാഷ് OCI കാർഡ് കൊണ്ട് എന്തു തേങ്ങയാണ് ഇന്ത്യയ്ക്ക് വേണ്ടി ചെയ്യാൻ പോകുന്നത്?? ഒരു വോട്ട് കൊണ്ടെങ്കിലും കോൺഗ്രസ്സിനെ സഹായിക്കാൻ കഴിയുമോ? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാറുകൾ..... അവിടെ നിന്നും വരുന്ന വാണങ്ങളെ തലയിൽ ചുമ്മി കൊണ്ട് ദിവസങ്ങൾ നടക്കുന്ന ഇവിടത്തെ മൊണ്ണകളെ കാണുമ്പോൾ സഹതാപം മാത്രം. ഈ മലവാണങ്ങൾ ഇവിടെ വന്നത് എന്തു ഒലത്താനാണ്???? Rejice John malayaly3@gmail.com
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-15 22:58:08
എന്തിനാ ശ്രീ. ശ്രീകണ്ഠാ ഇതൊക്കെ ഇവിടെ വന്നു പറയുന്നത്???? അമേരിക്കൻ പൗരന്മാരായതു കൊണ്ട് ഞങ്ങൾക്ക്‌ എല്ലാവർക്കും vote ഇവിടെ അമേരിക്കയിൽ തന്നെയാണ്. അവിടെ ഭാരതത്തിൽ , നിങ്ങളെ പോലുള്ളവർ ഞങ്ങൾക്ക് ജീവിക്കാൻ ഒരവസരം സൃഷ്ടിക്കാഞ്ഞതുകൊണ്ട് ഞങ്ങൾക്ക് അവിടെ നിന്നും എല്ലാം ഇട്ടെറിഞ്ഞിട്ട് ഓടി പോരേണ്ടി വന്നു.ഇപ്പോഴും അവിടുത്തെ മനുഷ്യർ ദിനംപ്രതി നിയമനുസൃതമായും അല്ലാതെയും ഇങ്ങോട്ടേക്കു ഇടിച്ചു കയറുന്നുണ്ട്. എന്തിനാ ഞങ്ങളുടെ പുറകേ വന്നു ഉപദ്രവിക്കുന്നത്? മനുഷ്യരെ പൊട്ടാരാക്കുന്നത് ഇനിയെങ്കിലും നിർത്തിക്കൂടേ?? ആ ഗൾഫിൽ എങ്ങാനും നിങ്ങള്ക്ക് പൊയ്ക്കൂടേ? അവിടെ ചെന്നാൽ ആ മൊണ്ണ മലയാളികൾ വോട്ടും തരും നിങ്ങള്ക്ക് പൈസയും തരും. ഇവിടെ ഞങ്ങൾക്ക് ഒരു നീറുന്ന പ്രശ്നവും ഇല്ലാ.കണ്ടില്ലേ ഇവിടത്തെ കാര്യങ്ങളൊക്കെ?? എല്ലാം നല്ല വൃത്തിയായും വെടിപ്പായും ഇവിടത്തെ സർക്കാർ ഞങ്ങൾക്ക് നടത്തി തരുന്നുണ്ട്. ഞങ്ങളുടെ അടുത്ത ഒരു പത്തു തലമുറ അങ്ങോട്ടേക്ക് വരാൻ ഉദ്ദേശിക്കുന്നില്ല. ശ്രീ.വയലാർ രവി 'ജി' കേന്ദ്ര മന്ത്രി ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ തെണ്ടൽ. ഉളുപ്പുണ്ടോ ശ്രീ കണ്ഠാ, ശ്രീ. പ്രേമ ചന്ദ്രാ, ശ്രീ H. ഈടാ സ്വൽപ്പമെങ്കിലും?? നിങ്ങളെ തിരഞ്ഞെടുത്തത് ഡൽഹിക്ക് പോകാനാ, അല്ലാതെ അമേരിക്കയിലോട്ടു വരാനല്ല. UN- ൽ വന്നവർ ഇവിടെ വന്നു തൂറി മെഴുകാൻ നിൽക്കേണ്ടാ... ജാഗ്രതൈ.. NB: അവിടെ ഭാരതത്തിൽ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു? നിങ്ങളുടെ കുട്ടികളും അടുത്ത ബന്ധുക്കളും അവിടൊക്കെ തന്നെയുണ്ടോ, അതോ ഇവിടത്തെ പൗരന്മാരാണോ?👹👹👹🤮🤮🤮. Rejice John
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-15 23:16:45
ഞങ്ങളുടെ നൊസ്റ്റാൾജിക്ക് വികാരത്തെ മുതലെടുക്കാൻ കാണിക്കുന്ന നിങ്ങളുടെ ഈ ചാണക്ക്യ ബുദ്ധി, അടുത്തൂൺ പറ്റിയ, ആർക്കും വേണ്ടാത്ത ചുരുക്കം ചില അച്ചായന്മാരുടെയും അച്ചായത്തിമാരുടെയും അടുക്കൽ work ആയേക്കും. അതവരുടെ പ്രായത്തിന്റെ ഒരു "അവസ്ഥാന്തരം" ആയി കണക്കാക്കിയാൽ മതി. ദണ്ഡമുണ്ട് ശ്രീ. കണ്ഠാ ദണ്ഡമുണ്ട് അത്രയും നല്ല ഒരു രാജ്യം നിങ്ങൾ കുട്ടി ച്ചോറാക്കിയില്ലേ??? ഞങ്ങളെ ഇനിയും മൂഞ്ചിക്കാൻ ഇങ്ങോട്ട് flight പിടിക്കരുതേ... ഇത്രയും നല്ല ഒരു രാജ്യത്തിനെ ജീവിക്കാൻ കൊള്ളാത്ത സ്ഥലമാക്കി മാറ്റിയില്ലേ 1947 ഓഗസ്റ്റ് മുതൽ നിങ്ങൾ? ങേ? നാഴികയ്ക്ക് നൽപ്പതു വട്ടം ഈ രാജ്യത്തെ പ്രാകുന്ന ഒരുത്തൻ അവിടുത്തെ ലോക നിലവാരമുള്ള നമ്പർ വൺ ആശുപത്രികൾ ഉപേക്ഷിച്ച് ചികിത്സയ്ക്കെന്നും പറഞ്ഞ് ഇത് വഴി കറങ്ങി നടപ്പുണ്ട്. വഴിയിലെങ്ങാനും വച്ച് കണ്ടു മുട്ടിയാൽ അവനെ കൈയ്യോടെ പിടിച്ച് കൊണ്ട് പോയി നിങ്ങടെ രാജ്യത്ത് കൊണ്ടു വിട്ടേക്കണം. അതു ഒരു പ്രത്യേകതരം രക്ഷാ പ്രവർത്തനം ആയി ഞങ്ങൾ കണ്ടോളാം.അവന്റെ മക്കൾ വിദേശങ്ങളിലാണ് പമ്മിയിരിക്കുന്നത്; ജീവനുണ്ടെങ്കിൽ കേരളത്തിലോട്ടു തിരികെ വരില്ല. അങ്ങനെയാണ് അവരെ വളർത്തിയത്. ഐസ് കോരാൻ താല്പര്യമുണ്ടെങ്കിൽ ഒരു രണ്ടുമാസം കൂടി ഇവിടെ ആരുടെയെങ്കിലും കൂടെ കൂടാം. കൂടുന്നോ?????? 🤔 Rejice John malayaly3@gmail.com
Rajan Paruvathil 2025-10-16 01:37:18
ഇവരുടെ അടുത്ത സ്വീകരണം Houston ആണെന്ന് സോഷ്യൽ മീഡിയയിൽ കണ്ടു. ഇവിടെ ഒത്തിരി ഇലക്ടഡ് മലയാളി ഓഫീസേഴ്സ് ഉണ്ട് അവരെല്ലാം സ്റ്റേജിൽ വന്ന് കുത്തിയിരിക്കും നീണ്ട തല്ലിപ്പൊളി പ്രസംഗം ചെയ്യും. പിന്നെ ഒരു തല്ലിക്കൂട്ട് ഐഓ സി അതിനെല്ലാം കൂടി ഒരു നൂറ് ഭാരവാഹികൾ ഉണ്ട്. പിന്നെ സമാജം, അങ്ങനെ ആകപ്പാടെ ഒരു അർത്ഥവും ഇല്ലാത്ത പറഞ്ഞത് തന്നെ വീണ്ടും പറയുന്ന ഒരു തല്ലിപ്പൊളി പ്രസംഗങ്ങളുടെ പെരുമഴയും കാണാൻ കേൾക്കാം. പിന്നെ തല്ലിപ്പൊളി ശാപ്പാടും അതിലപ്പുറം പിരിവും. നാട്ടിൽ ആണെങ്കിൽ സ്ഥാനമാനങ്ങൾ ചൊല്ലി ഇവർക്കെല്ലാം കലഹമാണ്. അത് മുതലെടുക്കാനായി അവിടെ പിണറായി കമ്മ്യൂണിസ്റ്റും, വർഗീയ ബിജെപിയും ഉണ്ട്.
George Neduvelil 2025-10-16 04:37:02
ചില രാഷ്ട്രീയക്കാർക്ക് ഒരസുഖമുണ്ട്. വേദിയോ മൈക്കോ തരപ്പെട്ടാൽ ചിലപ്പോൾ വാക്കുകൾ പതറി പ്പോയെന്നുവരും. ഉത്തമ ഉദാഹരണം രഹൂൽ ഗാന്ധി. അക്കാരണത്താൽ അനേകപ്രാവശ്യം അദ്ദേഹത്തിന് കോടതിയോട് മാപ്പുചോദിക്കേണ്ടിവന്നു. ഇപ്പോൾ, അമേരിക്കയിൽ വേദി പങ്കിട്ടുനടക്കുന്ന ശ്രീമാൻ വി.കെ ശ്രീകണ്ഠനും കണ്ഠമിടറിയിരിക്കുന്നതായി അറിയുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ്സ് വിജനപാതയിലെന്നോ വിനാശപാതയിലെന്നോ പറയാൻ ഉദ്ദേശിച്ചുവന്ന ശ്രീകണ്ഠന് വാക്കുമുട്ടിയപ്പോൾ വന്നത് വിജയപാതയില്ലെന്നാണ്. മനസ്സിലുള്ളതല്ല സദസിൽ വന്നത്. അതുകൊണ്ട് പ്രയോജനമുണ്ടായി-കൈയ്യടിയുടെ വെടിക്കെട്ട്. പ്രേമചന്ദ്രൻജിയുടെ ഉടൽ ആർ.എസ്പിയിലാണെങ്കിലും ഉള്ള് കോൺഗ്രസ്സിന്റെയാണെന്നോ മറ്റോ ശ്രീകണ്ഠൻറെ കണ്ഠത്തിൽനിന്നും നിർഗ്ഗളിച്ചതായി അറിയുന്നു. അതിനും ന്യായമുണ്ട്, ന്യായീകരണവുമുണ്ട്. അത് നെഹ്രുവിൻ തുടങ്ങിയതാണ്. നെഹ്റുവിനെ ജോൺ ഗന്തർ വിവരിച്ചതിങ്ങനെയാണ്: "ജനനംകൊണ്ട് ഹിന്ദുവാണെങ്കിലും സംസ്ക്കാരവശാൽ മുസ്‍ലീമാണ്. വളർന്നത് ഭാരതത്തിലാണെങ്കിലും വിദ്യാഭ്യാസംകൊണ്ട് പടിഞ്ഞാറനായി മാറി. സോഷ്യലിസത്തിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നുവെങ്കിലും സൗകര്യാർധം കോണ്ഗ്രസ്സുകാരനായി ചമഞ്ഞു". കേരളത്തിൻറെ മിക്ക ഭാഗങ്ങളിലും വഴിയോര മതിലുകളിൽ വായിക്കുന്നതാണ് "യേശു എൻ്റെ നാഥൻ". ഭാരതത്തിൽ എല്ലായിടത്തും വളരെപ്പേർ പറയുന്ന ഒരു കാര്യമുണ്ട് "രാഹുൽ ബി.ജെ.പി യുടെ രക്ഷകൻ". പ്രേമചന്ദ്രനെയും ശ്രീകണ്ഠനെയും ജനങ്ങൾ തെരഞ്ഞെടുത്തത് ഡൽഹിയിൽ പോയി അവരുടെ സ്വരമാകാനാണ്. അല്ലാതെ അമേരിക്കയിൽവന്ന് വിഴുപ്പലക്കാനല്ല! നെഹ്രുവിൻറെ ഭരണാരംഭം മുതൽ കോൺഗ്രസ്സുകാരുടെ ഒരു ഇഷ്ട സങ്കേതമാണ് അമേരിക്ക. ആദ്യമന്ത്രിസഭയെ അഭിസംബോധനം ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു" I am giving you two weeks time. Please go to the states and find out what is happening there. Come back and start your work accordingly". എല്ലാ മന്ത്രിമാർക്കും സന്തോഷമായി. കഴിയുന്നതും വേഗം എല്ലാവരും States-ൽ എത്തികറക്കം തുടങ്ങി. പ്രേമചന്ദ്രനും ശ്രീകണ്ഠനും അത് തുടരുന്നു. റെജിസ് അവരോട് ഡൽഹിക്കു പോകാൻ ആവശ്യപ്പെട്ടത് മോശമായിപ്പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക