അനുഗ്രഹീത അഭിനേത്രി ഉർവശി ശോഭ
വിട വാങ്ങിയിട്ട് 45വർഷം.
കെ.പി. മേനോന്റെയും അഭിനേത്രിയായ പ്രേമയുടെയും മകളായി മഹാലക്ഷ്മി എന്ന ശോഭ 1962 സെപ്റ്റംബർ 23 ആം തിയതി കൊച്ചിയിലാണ് ജനിച്ചത്.
1966 ൽ നാലാം വയസ്സിൽ ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത 'തട്ടുങ്കൾ തിറക്കപ്പടും' എന്ന തമിഴ് ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ ബേബി മഹാലക്ഷ്മി 1967 ൽ മലയാളത്തിൽ 'ഉദ്യോഗസ്ഥ' എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.
നായികയായി ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ശോഭ എന്ന പേർ സ്വീകരിക്കുന്നത്. 1978 ൽ ബാലചന്ദ്ര മേനോന്‍റെ കന്നി സംവിധാന സംരംഭമായിരുന്ന 'ഉത്രാടരാത്രി'യിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിക്കുന്നത്.
അപരാധിനി/കടൽ/അദ്ധ്യാപിക/ഉമ്മാച്ചു/ഇങ്ക്വിലാബ് സിന്ദാബാദ്/രണ്ടു പെൺകുട്ടികൾ/ബന്ധനം/ഏകാകിനി/ഉൾക്കടൽ/എന്റെ നീലാകാശം/മൂടൽ മഞ്ഞ്/ഇടിമുഴക്കം/ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി 55 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശോഭ സംവിധായകൻ ബാലു മഹേന്ദ്രയെ പ്രണയിച്ച് വിവാഹം ചെയ്തു.
1978 ൽ ദേശീയതലത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ബാലു മഹേന്ദ്രയുടെ 'കോകില യിൽ തുടങ്ങി പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ശോഭ ബാലു മഹേന്ദ്രയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് വേറെ ഭാര്യ ഉണ്ടായിരുന്നുവെങ്കിലും വിവാഹം ശേഷമാണ് ശോഭ ഇക്കാര്യം അറിഞ്ഞത്.
1971 ൽ 'സിന്ദൂരചെപ്പ്' എന്ന ചിത്രത്തിന് ബാലനടിക്കുളള സംസ്ഥാന അവാർഡ്/ഓർമ്മകൾ മരിക്കുമോ' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുളള അവാർഡ്/1978 ലെ 'നീലാകാശം'/1980 ലെ 'പശി' എന്ന തമിഴ്‌ചിത്രം എന്നിവയിലൂടെ മികച്ച നടിക്കുളള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ എന്നിവ നേടി അഭിനയത്തിലൂടെ തെന്നിന്ത്യയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടി നിൽക്കുമ്പോൾ 1980 മെയ് 1 ആം തിയതി തന്റെ 18 ആം വയസ്സിൽ ആത്മഹത്യ ചെയ്തു.
മകളുടെ മരണത്തിന് കാരണം ബാലുമഹേന്ദ്രയാണെന്ന് ആരോപിച്ച് അമ്മ പ്രേമ നിയമയുദ്ധം തുടങ്ങിയെങ്കിലും താമസിയാതെ അവരും ആത്മഹത്യയിൽ തന്റെ ജീവിതം അവസാനിപ്പിച്ചു.
ശോഭയുടെ ആത്മഹത്യ വിഷയമാക്കി സംവിധായകൻ കെ.ജി. ജോർജ്ജ് 1983 ൽ 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്' എന്ന സിനിമ എടുത്തിരുന്നു. നടൻ ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്.