വിദേശത്തു നിർമിക്കുന്ന ചിത്രങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 100% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിൽ ഇന്ത്യൻ ചലച്ചിത്രകാരൻ വിവേക് അഗ്നിഹോത്രി ആശങ്ക ഉയർത്തി. അമേരിക്കൻ നിർമാതാക്കൾക്ക് മറ്റു രാജ്യങ്ങൾ നൽകുന്ന സഹായങ്ങൾ മൂലം യുഎസ് സിനിമ മരിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ട്രംപിന്റെ വാദം.
ഇന്ത്യൻ ചിത്രങ്ങളെ കുറിച്ച് ട്രംപിന്റെ ഉത്തരവിൽ പ്രത്യേകിച്ച് പറയുന്നില്ല. എന്നാൽ ആ തീരുവ ഇന്ത്യൻ സിനിമയെ ബാധിക്കുമെന്നു അഗ്നിഹോത്രി പറഞ്ഞു.
"അത് വിനാശകരമായ നീക്കമാണ്," അദ്ദേഹം പറഞ്ഞു. “ഈ അസംബന്ധം നിലനിന്നാൽ ഇപ്പോഴേ കഷ്ടത്തിലായ ഇന്ത്യൻ സിനിമ പെട്ടെന്നു തകരും. ആർക്കും രക്ഷിക്കാൻ കഴിയില്ല. ഇന്ത്യൻ സിനിമയുടെ നേതാക്കൾ ഉണർന്നെണീറ്റ് ഒറ്റക്കെട്ടായി ആ ഭീഷണിക്കെതിരെ പൊരുതണം.”
ഹോളിവുഡ് ശോഷിക്കുന്നു എന്ന ട്രംപിന്റെ കാഴ്ചപ്പാട് അതിശയോക്തിയല്ല. ചെലവ് കുറഞ്ഞ ലൊക്കേഷനുകൾ തേടി നിർമാതാക്കൾ പോകുന്നു. ലോസ് ആഞ്ജലസിൽ കഴിഞ്ഞ പതിറ്റാണ്ടിൽ നിർമാണം 40% കുറഞ്ഞു.
ട്രംപിന്റെ സിനിമ തീരുവയ്ക്കു എതിരായ തിരിച്ചടി സർവനാശം കൊണ്ടുവരുമെന്നു മുൻ വാണിജ്യവകുപ്പു ഉദ്യോഗസ്ഥൻ വില്യം റെയ്ൻഷ് പറഞ്ഞു. “ഇത് നമ്മുടെ വ്യവസായത്തെ തകർക്കും. നമുക്ക് നേട്ടത്തേക്കാൾ ഏറെ ഇരട്ടി നഷ്ടമാണ് ഉണ്ടാവുക.”
Indian filmmaker flays Trump tariff