Image

ഹൃദയത്തെ തൊടുന്ന സര്‍ക്കീട്ട്-റിവ്യൂ

Published on 09 May, 2025
 ഹൃദയത്തെ തൊടുന്ന സര്‍ക്കീട്ട്-റിവ്യൂ

രേഖാചിത്രം, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയ വന്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടേതായി എത്തുന്ന മികച്ചൊരു ചിത്രമാണ് സര്‍ക്കീട്ട്. പ്രേകഷകര്‍ ഏറെ ഇഷ്ടപ്പെട്ട 'ആയിരത്തൊന്ന് നുണകള്‍'ക്കു ശേഷം താമര്‍# സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കീട്ട്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഹൃദയസ്പര്‍ശിയായ ചിത്രം.

യാതൊരു വിധ ഹൈപ്പും പ്രമോഷനും ഒന്നുമില്ലാതെ തീര്‍ത്തും നിശ്ശബ്ദമായി തിയേറ്റുകളിലേക്കെത്തിയ ചിത്രമാണ് സര്‍ക്കീട്ട്. ആസിഫ് അലി എന്ന ഒറ്റ നടനെ മാത്രം വിശ്വസിച്ചാകണം പ്രേക്ഷകര്‍ തിയേറ്ററില്‍ കയറിയിട്ടുണ്ടാവുക. എന്നാല്‍ അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ചെന്നവര്‍ക്ക് ലഭിച്ചതോ തീര്‍ത്തും ഹൃദയഹാരിയും വൈകാരികമായ കാഴ്ചകള്‍ നല്‍കുന്ന ഒരു ചലച്ചിത്രാനുഭവം.

എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു എഴു വയസുകാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ബാലുവിന്റെയും സ്റ്റെഫിയുടെയും ഏകമനായ ജെഫ്രോണ്‍ യെന്ന ജെപ്പുവാണ് ആ കുട്ടി. എന്തു പ്രശ്‌നം വന്നാലും താങ്ങും തണലുമായി നില്‍ക്കാന്‍ ആരുമില്ലാത്ത, ഗള്‍ഫില്‍ കഴിയുന്ന അനേകം ദമ്പതിമാരില്‍ ഒരാളാണ് അവരും. പ്രണയവിവാഹത്തെ തുടര്‍ന്ന് വീട്ടുകാരുമായി അകന്നു കഴിയേണ്ടി വന്നതോടെ ഗള്‍ഫിലേക്ക് പോയതാണ് ഇരുവരും. അതു കൊണ്ടു തന്നെ സ്വന്തം കുടുംബത്തിന്റെ പിന്തുണ ഇരുവര്‍ക്കുമില്ല. കുട്ടിയെ നോക്കാനായി അവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വരിക എന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യം. അവര്‍ക്ക് തങ്ങളുടെ കുട്ടിയുടെ അവസ്ഥയെ കുറിച്ച് അറിയാമെങ്കിലും അതെങ്ങനെ പരിഹരിക്കണം എന്നറിയാതെ വിഷമിക്കുകയാണ്. വാശിയും ദേഷ്യവും കൊണ്ടി പലപ്പോഴും നിയന്ത്രണാതീതമാകുനന മകനെ എങ്ങനെ കൈകാര്യംചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ചെരുപ്പക്കാരായ ദമ്പതികള്‍. അസ്വസ്ഥമായ മനസോടെ അവര്‍ ഗള്‍ഫില്‍തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിലാണ്.

വെറും വാശിയാണ് എന്ന് വിചാരിച്ചിരുന്ന മകന്റെ രോഗാവ്‌സഥയെ കുറിച്ച് അറിയുന്നതോടെ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിനു മേല്‍ ഒരു കരിനിഴല്‍ വീഴുകയാണ്. ജോലി സ്ഥലത്തും മകന്റെ അവസ്ഥയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ ക്രമേണ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ വളരാന്‍ തുടങ്ങുകയാണ്. ഇതിനിടയിലാണ് ആമിര്‍ ഗള്‍ഫിലെത്തുന്നത്.

ഒരിക്കല്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയ ആദ്യശ്രമം പരാജയപ്പെട്ടതിനു ശേഷം വീണ്ടും ജോലി തേടി മണലാരണ്യത്തില്‍ എത്തുകയാണ് ആമിര്‍(ആസിഫ് അലി) എന്ന ചെറുപ്പക്കാരന്‍. സന്ദര്‍ശക വിസയ്ക്കാണ്അയാള്‍ ഗള്‍ഫിലെത്തുന്നത്. ജീവിതത്തിന്റെ അടിത്തറ പാകാന്‍ സ്വന്തമായൊരു ജോലി അയാളുടെ സ്വപ്നമാണ്. അതു നേടിയെടുക്കാനാണ് അയാള്‍ വീണ്ടും ആ മണ്ണിലെത്തിയത്. സാമ്പത്തികനില ഭദ്രമാക്കാന്‍ അയാള്‍ക്കൊരു ജോലി കൂടിയേ തീരൂ. അതിനു വേണ്ടി അയാള്‍സഹിക്കുന്ന കഷ്ടപ്പാടുകളും പരിശ്രമങ്ങളും പലപ്പോഴും നമ്മെ പലരുടെയും ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കും. അയാള്‍ ഇന്നു സഹിക്കുന്ന കഷ്ടപ്പാടുകളെ ഇന്നലെയുമായി ബന്ധിപ്പിക്കുന്ന കുറേ അടരുകളുണ്ട്. പലയിടത്തും പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന് വീണുപോകുമ്പോഴും അയാള്‍ക്ക് താങ്ങായി ചിലരെങ്കിലും എത്തുന്നുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക