മാർപാപ്പയായി താൻ തിരഞ്ഞെടുക്കപ്പെടുമെന്നു വത്തിക്കാനിൽ കോൺക്ലേവ് ആരംഭിക്കുന്നതിനു ഒരു ദിവസം മുൻപ് അന്നു കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആയിരുന്ന ലിയോ 14ആമൻ മൂത്ത സഹോദരൻ ജോൺ പ്രെവോസ്റ്റിനോട് സൂചിപ്പിച്ചതായി റിപ്പോർട്ട്. എന്നാൽ പാപ്പ ആകുമ്പോൾ ഏതു പേര് സ്വീകരിക്കണം എന്ന കാര്യത്തിൽ ജ്യേഷ്ഠന്റെ ഉപദേശം അദ്ദേഹം സ്വീകരിച്ചില്ല.
ലിയോ എന്ന പേര് പരിഗണിച്ചപ്പോൾ 13ആമൻ ആവും എന്ന വിയോജിപ്പാണ് ജോൺ പ്രെവോസ്റ്റിനു ഉണ്ടായിരുന്നത്. എന്നാൽ 14ൽ എത്തി എന്നു കർദിനാൾ ഉറപ്പാക്കിയിരുന്നു.
അനുജൻ പാപ്പാ ആയെന്ന പ്രഖ്യാപനം വന്നപ്പോൾ താൻ അമ്പരന്നു പോയെന്നു ജോൺ പ്രെവോസ്റ്റ് പറയുന്നു. "എല്ലാവരെയും പോലെ എനിക്കും അത് അത്ഭുതമായി."
ലിയോ 14ആമന്റെ പ്രിയ ബേസ്ബോൾ ടീം വൈറ്റ് സോക്സ് ആണെന്നു ജോൺ പ്രെവോസ്റ്റ് വെളിപ്പെടുത്തി. പ്രസിഡന്റ് ട്രംപിന്റെ വിമർശകനുമാണ് എന്നത് അറിയപ്പെട്ട കാര്യം.
അമേരിക്ക ആഹ്ളാദിച്ചു, ഭിന്നതകൾ മറന്നു
പുതിയ പാപ്പാ ഷിക്കാഗോയിൽ ജനിച്ചു വളർന്ന ആളാണെന്ന വിവരം അറിഞ്ഞതോടെ അമേരിക്കയിൽ ആഹ്‌ളാദം അണപൊട്ടി. അഭിമാനവും. ചരിത്രത്തിൽ ആദ്യത്തെ അമേരിക്കൻ പോപ്പ് രാജ്യത്തെ കീറി മുറിച്ച ഭിന്നതകൾ അല്പനേരത്തേക്കെങ്കിലും ഉണക്കി.
രാജ്യത്തിന് ഇതേക്കാൾ വലിയ അഭിമാനം എന്തുണ്ടാവാൻ എന്നു ട്രംപ് ചോദിച്ചപ്പോൾ പാപ്പയ്‌ക്ക് എല്ലാ ആശംസയും നേരുന്നുവെന്നു കത്തോലിക്കാനായ മുൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ഏഷ്യൻ, ആഫ്രിക്കൻ സാദ്ധ്യതകൾ ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിന്റെ ഫലം വിസ്മയമായെന്നു മെരിലാൻഡ് ഹയറ്റ്‌സ്‌വില്ലിൽ നൈജീരിയൻ കത്തോലിക്ക ചാപ്ലെയിൻ റെവ. ലോറൻസ് താജ പറഞ്ഞു.
സുഹൃത്തുക്കൾക്കു 'ബോബ്' മാത്രമായ പോപ്പ് ലിയോ വത്തിക്കാനിൽ അമേരിക്കൻ സ്പർശം എത്തിക്കുമെന്നു പലരും കരുതുന്നു.
ദരിദ്രർക്കും കുടിയേറ്റക്കാർക്കും യുദ്ധത്തിന്റെ ഇരകൾക്കും വേണ്ടി സംസാരിച്ചിരുന്ന ഫ്രാൻസിസ് പാപ്പയുടെ ശൈലി ലിയോ തുടരുമെന്ന് ഒരു വിഭാഗം പ്രത്യാശ പ്രകടിപ്പിച്ചു.
മാർപാപ്പയാവാൻ സാധ്യതയുണ്ടെന്നു കർദിനാൾ പ്രെവോസ്റ്റ് സഹോദരനോടു മുൻകൂട്ടി സൂചിപ്പിച്ചു (പിപിഎം)
വിവാദ വിഷയങ്ങളിൽ മൗനം അവലംബിക്കില്ലെന്നു തെളിയിച്ച മാർപാപ്പ (പിപിഎം)
പുതിയ മാർപാപ്പയുടെ പേരിന് പിന്നിലെ രഹസ്യം.
ട്രംപിന്റെ നിലപാടുകളിൽ വിയോജിപ്പുള്ള പുതിയ മാർപാപ്പ
പോപ്പ് ലിയോ-14: രാജകുമാരനല്ല, സാധാരണക്കാരുടെ ഇടയൻ
അമേരിക്കയിൽനിന്ന് മാർപാപ്പ: ലിയോ പതിനാലാമൻ (റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്)