പോപ്പ് ലിയോ 14ആമൻ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ തന്റെ ആദ്യത്തെ കുർബാന വെള്ളിയാഴ്ച്ച വത്തിക്കാൻ സിസ്റ്റൈൻ ചാപ്പലിൽ അർപ്പിച്ചു. സഭയിൽ വിശ്വാസത്തിനു കരുത്തുകൂട്ടാൻ മിഷനറി പ്രവർത്തനം നടത്തണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, മുൻഗാമി ഫ്രാൻസിസ് പാപ്പയെ ഓർമിപ്പിച്ചു കൊണ്ട് സമ്പന്നർക്കും കരുത്തന്മാർക്കും എതിരെ സാധാരണക്കാരോടു ചേർന്ന് നില്ക്കാൻ കർദിനാൾമാരോട് നിർദേശിച്ചു.
വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ട് മനുഷ്യന്റെ അന്തസ് ഭയനാകമായ വിധം ലംഘിക്കപ്പെടുകയാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ജനങ്ങൾ സാങ്കേതിക വിദ്യയെയും പണത്തെയും വിജയത്തെയും സുഖത്തെയും മാത്രം ആശ്രയിക്കുന്നു.
പാപ്പാമാർ സാധാരണ ചുവന്ന ഷൂവാണ് ധരിക്കാറുള്ളതെങ്കിൽ പോപ്പ് ലിയോ തന്റെ പിൻഗാമി ഫ്രാന്സിസിനെപ്പോലെ കറുത്ത ഷൂവാണ് ധരിച്ചത്. എളിമ കൊണ്ടു ഹൃദയങ്ങൾ കീഴടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ശൈലി അദ്ദേഹം പിന്തുടരുമെന്നു വ്യക്തം.
ഈ കുർബാനയ്ക്കു പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിച്ച ശേഷം ആദ്യമായി വിശ്വാസികളെ ആശിർവദിക്കും.
മാർപാപ്പയാവാൻ സാധ്യതയുണ്ടെന്നു കർദിനാൾ പ്രെവോസ്റ്റ് സഹോദരനോടു മുൻകൂട്ടി സൂചിപ്പിച്ചു (പിപിഎം)
വിവാദ വിഷയങ്ങളിൽ മൗനം അവലംബിക്കില്ലെന്നു തെളിയിച്ച മാർപാപ്പ (പിപിഎം)
പുതിയ മാർപാപ്പയുടെ പേരിന് പിന്നിലെ രഹസ്യം.
ട്രംപിന്റെ നിലപാടുകളിൽ വിയോജിപ്പുള്ള പുതിയ മാർപാപ്പ
പോപ്പ് ലിയോ-14: രാജകുമാരനല്ല, സാധാരണക്കാരുടെ ഇടയൻ
അമേരിക്കയിൽനിന്ന് മാർപാപ്പ: ലിയോ പതിനാലാമൻ (റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്)