Image

ഭാരതീയ വനിതകളുടെ തിരിച്ചടി,Operation SINDOOR (ലേഖനം: മേരിക്കുട്ടി)

Published on 09 May, 2025
ഭാരതീയ വനിതകളുടെ തിരിച്ചടി,Operation SINDOOR (ലേഖനം: മേരിക്കുട്ടി)

സ്ത്രീകളുടെ കയ്യില്‍നിന്നും അടിമേടിക്കുക. അതില്‍പരം ആക്ഷേപകരമായ മറ്റൊന്നില്ല. നാണക്കേടുകാരണം ചിലപുരുഷന്മാര്‍ ഇക്കാരം പുറത്തുപറയില്ല. പാകിസ്ഥാനെതിരായ ഇന്‍ഡ്യന്‍ തിരിച്ചടിക്ക് ഓപ്പറേഷന്‍ സുന്ദൂര്‍ എന്നുപേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണങ്കില്‍ അദ്ദേഹത്തിന് നൂറുനൂറ് അഭിനന്ദനങ്ങള്‍. ഭര്‍ത്തുമതികളായ ഭാരതീയവനിതകള്‍ അവരുടെ അഭിമാനമായി നെറ്റിയില്‍ ചാര്‍ത്തുന്നതാണ് സിന്ദൂരം.പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുള്ള മധുരമായ മറുപടിയാണ് സിന്ദൂരത്തിന്റെ പേരിട്ട് പാകിസ്ഥാനുനല്‍കിയത്.

സ്ത്രീകളെ ചാക്കില്‍ പൊതിഞ്ഞ് പ്രസവഫാക്ട്ടറികളാക്കി വീട്ടില്‍ തളച്ചിടുന്ന പാക്കികള്‍ക്ക് ഭാരതീയ വനിതകളുടെ കയ്യില്‍നിന്നുകിട്ടിയ അടി അവര്‍ക്ക് താങ്ങാവുന്നതിന് അപ്പുറത്തുള്ള അഭിമാനക്ഷതമായിരുന്നു. സിന്ദൂരത്തില്‍ പൊതിഞ്ഞ മിസൈലുകളാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. ലക്ഷരെയുടെ താവളം അടിച്ചുനിലംപരിശാക്കിയ സിന്ദൂരമിസൈല്‍ അവടെ തങ്ങിയിരുന്ന ഭീകരരെയും അവരുടെ കുടുംബാങ്ങളെയും കൊന്നൊടുക്കി. ലക്ഷറെ തലവന്‍ മസൂദിന്റെ കുടുംബത്തിലെ പത്തുപേരെയാണ് നേരെ അള്ളായുടെ അടുത്തേക്ക് അയച്ചത്. മസൂദിന്റെ നിലവിളി നമ്മള്‍ കേട്ടല്ലോ.

പഹല്‍ഗാമില്‍ കൊലചെയ്യപ്പെട്ട നിരപരാധികളുടെ വിധവകളുടെ നിലവിളി കേട്ടപ്പോള്‍ തോന്നാതിരുന്ന വേദന സ്വന്തം കൂടപ്പിറപ്പുകള്‍ നഷ്ടപ്പെട്ടപ്പോള്‍പുറത്തുപറയാനുള്ള നാണക്കേടുകൊണ്ടാണ് തനിക്ക് വിഷമമില്ലെന്ന് ഇവന്‍പറഞ്ഞത്. പ്രീയപ്പെട്ട സഹോദരി മരിച്ചിട്ടും തനിക്ക് വേദനയില്ലെന്ന് പറയാനുള്ള ഇവന്റെ മനോനില അപാരംതന്നെ. സഹോദരിയും മക്കളും അള്ളായുടെ അടുത്തേക്കാണ് പോയതെന്നതാണ് ഇവന്റെ സമാധാനം. തനിക്കുംകൂടി പോകാന്‍ സാധിക്കാഞ്ഞതിലാണ് ഇവന് സങ്കടം. വിഷമിക്കേണ്ടടാ വര്‍ഗീയ കോമരമേ. അടുത്ത സിന്ദൂരമിസൈല്‍ ഉടനെ വരുന്നുണ്ട് നിന്നെ യാത്രയാക്കാന്‍.

മറ്റൊരു കൊടുംഭീകരന്‍കൂട ഈ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത വരുന്നുണ്ട്. ഇവനും മസൂദിന്റെ സഹോദരനാണ്. ഇന്‍ഡ്യന്‍ വിമാനംറാഞ്ചി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയ ഭീകരന്‍ റൗഫിനെയാണ് സിന്ദൂരമണിയിച്ച് കിടത്തിയത്.

ഇത് എഴുതുമ്പോള്‍ ഇന്‍ഡ്യയുടെ ഓപ്പറേഷന്‍ സിന്ദൂരത്തിന്റെ രണ്ടാഭാഗം തുടരുന്നതായാണ് കാണുന്നത്. ചൈനിസ് മെയ്ഡ് പാട്ടവിമാനങ്ങള്‍ രണ്ടെണ്ണം ഇന്‍ഡ്യ വെടിവച്ചു വീഴ്ത്തി. ഇതുസമ്മതിച്ചത് പാക് സൈനിക ഉദ്യോഗസ്തന്‍ തന്നെയാണ്. കളിപ്പാട്ട വിമാനങ്ങള്‍ നല്‍കി ചൈന പാകിസ്ഥാനെ കബളിപ്പിക്കയായിരുന്നു. തുര്‍ക്കിയിലെ എര്‍ദോഗന്‍ സുഹൃത്തിനു നല്‍കിയ ട്രോണുകള്‍ ഇന്‍ഡ്യന്‍സേന തുരുതുരാ വെടിവച്ചിട്ടു. നാനൂറോളം ട്രോണുകള്‍ ഇന്‍ഡ്യ തകര്‍ത്തു. എന്തായിരുന്നു എര്‍ദോഗന്റെ വീമ്പുപറച്ചില്‍.

അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനങ്ങള്‍ രണ്ടെണ്ണവും തകര്‍ത്തു. അതിലെ പൈലറ്റുമാരെ തടവുകാരായി പിടിച്ചു. ഈ വിമാനങ്ങള്‍ ഇന്‍ഡ്യക്കും അമേരിക്കയുടെ സുഹൃത്ത്  രാജ്യങ്ങള്‍ക്കും എതിരായി ഉപയോഗിക്കരുതെന്ന വ്യവസ്തയോടെയാണ് പാകിസ്ഥാന് നല്‍കിയത്. വ്യവസ്ത ലംഘിച്ചെന്നുമാത്രമല്ല അമേരിക്കയുടെ അഭിമാനത്തിനുകൂടിയാണ് പാക്കികള്‍ ക്ഷതംവരുത്തിയത്. അമേരിക്ക ഈയൊരു ചതിക്ക് എങ്ങനെ പകരംചോദിക്കുമെന്ന് കാത്തിരുന്ന് കാണാം.

അടുത്തകാലത്താണ് ബൈഡന്‍ മില്ല്യണ്‍കണക്കിന് ഡോളര്‍ നല്‍കി ഈ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ നിര്‍വഹിച്ച് പുതുക്കിയത്. എന്തിനായിരുന്നു ബൈഡാ വെറുതെ അമേരിക്കന്‍ ഡോളര്‍ പാഴാക്കിയത് ? ആപണംകൊണ്ട് ചോര്‍ന്നൊലിക്കുന്ന അമേരിക്കന്‍ സ്‌കൂളുകള്‍ നന്നാക്കാമായിരുന്നില്ലേ ?

ഡെമോക്രാറ്റുകള്‍ പാകിസ്ഥാനോട് അനുഭാവമുള്ള പാര്‍ട്ടിയാണ്. പുറമേ പറയില്ലെങ്കിലും ഇന്‍ഡ്യ അവര്‍ക്ക് ശത്രുരാജ്യവും. ഡെമോക്രാറ്റിക്ക് പത്രങ്ങളായ ന്യുയോര്‍ക്ക് ടൈംസും വാഷിങ്ങടണ്‍ പോസ്റ്റും പാകിസ്ഥാന് അനുകൂലമായ യുദ്ധവാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്. ഇന്‍ഡ്യയുടെ അഞ്ചുവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവച്ചുവീഴ്ത്തിയെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ച സി എന്‍ എന്നും അമേരിക്കന്‍ ജനതയെ കബളിപ്പിക്കാന്‍ ശ്രമിക്കയാണ്. മിസൈലുകള്‍ ഉപയോഗിച്ചുള്ള കൃത്യമായ ആക്രമണമാണ് ഇന്‍ഡ്യ നടത്തിയത്. അതിര്‍ത്തി കടന്നുവന്ന പാകിസ്ഥാന്‍ വിമാനങ്ങളാണ് റഷ്യന്‍നിര്‍മ്മിത എസ് 400 ഉപയോഗിച്ച് തകര്‍ത്തത്. അതില്‍ അമേരിക്കയുടെ അഭിമാനമായ എഫ് 16 ഉള്‍പ്പെട്ടുപോയതില്‍ സങ്കടമുണ്ട്. എസ്സ് 400 എന്ന മിസൈല്‍ പ്രതിരോധ സംവിധാനവും ഇസ്രായേലിന്റെ ഹാരോണ്‍ മിസൈലുകളും പാകിസ്ഥാന്റെ ആയുധപ്പുരകളെല്ലാം തകര്‍ക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ നിസ്സഹായ ആയി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ലോകമനഃസാക്ഷിയെ സ്പര്‍ശ്ശിക്കുന്നതായിരുന്നു. അവളുടെ പേര് ഇപ്പോള്‍ വെളിവായിരിക്കുന്നു, ഹിമാന്‍ഷി. നാവികസേനാ ഉദ്യോഗസ്തനായിരുന്ന വിനയ് നര്‍വാളുമായിട്ടുള്ള അവളുടെ വിവാഹം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളു. തന്നെയുകൂടി കൊല്ലാന്‍ അവള്‍ ഭീകരന്നാരോട് പറഞ്ഞു. അത് നിന്റെ മോദിയോട് ചെന്നുപറയാനാണ് അവന്‍ നിര്‍ദ്ദേശിച്ചത്. അവള്‍ചെന്ന് മോദിയോട് പറഞ്ഞു. അദ്ദേഹമത് ശ്രദ്ധയോടെകേട്ടു. അതിനുമറുപടിയായിട്ടാണ് മസൂദ് അക്‌സറിന്റെ പ്രിയപ്പെട്ട സഹോദരിയേയും കുടുംബാഗങ്ങളെയും അദ്ദേഹം കാലപുരിക്ക് അയച്ചത്.

പണ്ട് ബാലാക്കോട്ടില്‍ ഇന്‍ഡ്യന്‍സേന ആക്രമംനടത്തി മുന്നൂറില്‍പരം ഭീകരന്മാരെ കൊന്നപ്പോള്‍ തെളിവെവിടെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മോദിസര്‍ക്കാരിന് പൂര്‍ണ്ണ പിന്‍തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചത് സന്തോഷകരംതന്നെ. സര്‍വ്വകക്ഷിയോഗത്തില്‍ മോദി പങ്കെടക്കാത്തതിലാണ് ഖാര്‍ഗെക്ക് ആക്ഷേപം. മോദിയുണ്ടെങ്കില്‍ താന്‍ മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്ന് രാഹുല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ പ്രധാനപ്പെട്ട മീറ്റിങ്ങില്‍ രാഹുല്‍ പങ്കെടുത്തോട്ടെയെന്ന് വിചാരിച്ച് മോദി മാറിനിന്നതാകാനാണ് സാധ്യത. രാജ്യത്തെ എല്ലാകക്ഷികളും ഇപ്പോള്‍ ഒന്നിച്ചുനിന്ന് ശത്രുവിനെ എതിര്‍ക്കുന്നതുകാണുന്നത് നല്ലകാര്യമാണ്.

യുദ്ധം ഒഴിവാക്കേണ്ടതാണന്ന് നേരത്തെയൊരു ലേഖനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. യുദ്ധം ആരംഭിച്ച സ്ഥിതിക്ക് ഇനിയതിന്റെ  അവസാനംകണ്ടിട്ട് നിറുത്തിയാല്‍ മതി. അണുവായുധം കയ്യിലുണ്ടെന്ന പാകിസ്ഥാന്റെ ഭീഷണി വെറും പൊഴിവാക്കാണന്ന് ഇപ്പോള്‍ മനസിലായി. ഇത് മനസിലാക്കിയതുകൊണ്ടാണ് ഇന്‍ഡ്യ ശത്രുരാജ്യത്തിനെതിരെ തുറന്നയുദ്ധം നടത്തുന്നത്. ഈ അവസരം ഉപയോഗിച്ച് പാകിസ്ഥന്റെ കൈവശമുള്ള കാഷ്മീര്‍ പിടിച്ചെടുക്കാന്‍ ഇന്‍ഡ്യ ശ്രമിക്കേണ്ടതാണ്. അതുപോലെ ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമാക്കാനും.

ഇന്‍ഡ്യയുടെ ഭാഗത്തുനിന്ന് പാകിസ്ഥാന് കിട്ടുന്ന രണ്ടാമത്തെ അടി രണ്ട് ഇന്‍ഡ്യന്‍ വനിതകളില്‍നിന്നാണ്. സോഫിയ ഖുറേഷി വയോമിക സിങ്ങ് എന്നീവനിതകളാണ് ഇന്‍ഡ്യയുടെ യുദ്ധവാര്‍ത്തകള്‍ ലോകത്തെ കേള്‍പിക്കുന്നത്. ഇതില്‍ സോഫിയ ഒരു മുസ്‌ളീം വനിതയാണന്ന് എടുത്തുപറയേണ്ടതുണ്ട്. ഇതില്‍കൂടുതല്‍ എന്തുനാണക്കേടാണ് പാക്കികള്‍ക്ക് ഇന്‍ഡ്യ നല്‍കേണ്ടത്.
 

Join WhatsApp News
ഏമ്പ്റാൻ 2025-05-09 21:43:57
നിരപരാധികൾ ഒരിക്കലും ആരാലും കൊല്ലപ്പെടാൻ പാടില്ല. അത്‍ ഗുജറാത്തിലോ മണിപ്പൂരിലോ ആയാലും ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക