Image

മാത്യു സാമുവലിന്റെ യു ട്യൂബ് ചാനല്‍ നിരോധിച്ചത് രാജ്യസുരക്ഷയുടെ പേരില്‍ (എ.എസ് ശ്രീകുമാര്‍)

Published on 09 May, 2025
മാത്യു സാമുവലിന്റെ യു ട്യൂബ് ചാനല്‍ നിരോധിച്ചത് രാജ്യസുരക്ഷയുടെ പേരില്‍  (എ.എസ് ശ്രീകുമാര്‍)


'ഓപറേഷന്‍ സിന്ദൂറി'നെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ വെടിവെച്ച് വീഴ്ത്തിയെന്ന രാജ്യദ്രോഹപരവും ഇന്ത്യന്‍ സൈന്യത്തെ ഡീമോറലൈസ് ചെയ്യുന്നതുമായ വീഡിയോ പുറത്തുവിട്ടതിന് തെഹല്‍ക്കയുടെ മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്റെ യു ട്യൂബ് ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയതിനെ 'സ്വയം കുഴി തോണ്ടി'യെന്ന് സഭ്യമായ ഭാഷയില്‍ പറയാം. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍. ഒരു മിഗ്-29, ഒരു സുഖോയ് എന്നിങ്ങനെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി വെടിവെച്ച് വീഴ്ത്തിയെന്ന് പറഞ്ഞ മാത്യു സാമുവല്‍ ഇതുസംബന്ധിച്ച് ഉയര്‍ന്ന സൈനിക മേധാവികളുടെ ഉറപ്പ് തനിക്ക് ലഭിച്ചുവെന്നും അവകാശപ്പെട്ടു.

മൂന്ന് വീഡിയോകളാണ് ഈ വിഷയത്തില്‍ പുറത്തുവന്നത്. ആദ്യത്തേതില്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ പാകിസ്താന്‍ തകര്‍ത്തുവെന്നും രണ്ടാമത്തേതില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും മൂന്നാമത്തെ വീഡിയോയില്‍ ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നുവെന്നുമാണ് മാത്യു സാമുവല്‍ ഉന്നത സൈനിക ഉദ്യേഗസ്ഥരെ ഉദ്ധരിച്ച് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

'ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണു' എന്ന ഹെഡ്ഡിങ്ങിലായിരുന്നു, 'മാത്യു സാമുവല്‍ ഒഫീഷ്യല്‍' എന്ന യു ട്യൂബ് ചാനലിലെ വീഡിയോ. 'എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്..? 'ചൈനയുടെ സഹായം കാണാതിരുന്നത് എങ്ങനെ..?' തുടങ്ങിയ ക്യാച്ച് വേഡുകളും കള്ളക്കഥകളുടെ ഗ്രാവിറ്റിക്കായി കൊടുത്തിരുന്നു.

വാസ്തവത്തില്‍ ഇന്നലെ രാവിലെ 15 മുതല്‍ 20 മിനിറ്റുവരെയുള്ള ഈ വീഡിയോ കണ്ടവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയും കഥയറിയാതെ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവുകേടിനെയോര്‍ത്ത് ഒരു നിമിഷം സ്വയം പഴിക്കുകയും ചെയ്തു. പിന്നീട് മാത്യു സാമുവല്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങളെന്ന് വ്യക്തമായപ്പോള്‍ ഇയാള്‍ ആ അധമ വീഡിയോയിലൂടെ താന്‍ ഒരു രാജ്യദ്രോഹിയാണെന്ന് സ്വയം തെളിയിക്കുകയായിരുന്നു.

തെഹല്‍ക്കയുടെ ഏറ്റവും വലിയ അഴിമതി അന്വേഷണമായ 'ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡി'ന് തുടക്കമിട്ടത് മാത്യു സാമുവേല്‍ ഉല്‍പ്പെട്ട മാധ്യമ സംഘമാണ്. ഈ സ്റ്റിംഗ് ഓപ്പറേഷന്‍ മൂലം ബി.ജെ.പി മുന്നണിയായ എന്‍.ഡി.എയിലെ നാല് മുതിര്‍ന്ന മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നു.  2001-ല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ സര്‍ക്കാരിനെ ഏതാണ്ട് താഴെയിറക്കാന്‍ വരെ കാരണമായി. ഈ സ്റ്റിംഗില്‍ പിടിക്കപ്പെട്ട ഉന്നത രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പിന്നീട് കോടതി ശിക്ഷിക്കുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞ് നാരദ ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ അവതരിച്ച മാത്യു സാമുവലിന് ഉണ്ട ചോറിന് നന്ദിയുള്ള ഒരു പാകിസ്ഥാന്‍ ചാരന്റെ പരിവേഷമാണിപ്പോള്‍ ഉള്ളത്.

അഡ്വ. മുഹമ്മദ് ഷബീര്‍ എന്ന വ്യക്തിയാണ് വീഡിയോയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇന്ത്യന്‍ സൈന്യത്തെ ഡിമോറലൈസ് ചെയ്യുകയും സൈന്യത്തെയും സൈനിക നടപടികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശ്യത്തോടെയും അതുവഴി ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും കോട്ടം തട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചെയ്തതെന്നും ഷബീര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ വീഡിയോ ചെയ്തതിന് മാത്യു സാമുവലിന് എതിരെ കേസ് നിലവിലുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് മുതലാണ് 2,94,000 സബ്‌സ്‌ക്രൈബര്‍മാരുണ്ടായിരുന്ന വിവാദ ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചത്.

https://www.youtube.com/@mathewsamuel3219 എന്ന ലിങ്കിലുള്ള ചാനലില്‍ ഇപ്പോള്‍ ഒരു അറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.'This content is currently unavailable in this country because of an order from the government related to national security or public order. For more details about government removal requests, please visit the Google Transparency Report (transparencyreport.google.com)' എന്നാണ് അറിയിപ്പ്. അതായത്, രാജ്യസുരക്ഷയുടെയോ  പൊതു ക്രമത്തിന്റെയോ ലംഘനം ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് ഉത്തരവിനെ തുടര്‍ന്ന് ഈ ഉള്ളടക്കം ഈ രാജ്യത്ത് ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് സന്ദര്‍ശിക്കാവുന്നതാണ് എന്ന് അറിയിപ്പില്‍ പറയുന്നു.

വര്‍ഷങ്ങളായി വിവിധ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങളും വിശകലനങ്ങളും വായില്‍ തോന്നുന്നതുപോലെ വിളമ്പുന്ന മാത്യു സാമുവല്‍ ഇതുവരെ ചെയ്തിരുന്നത് ജനങ്ങളെ തെറ്റിധരിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്ന ഗൗരവതരമായ വഞ്ചനാ കുറ്റമാണ്. എന്നാല്‍ ഇന്നലെ ഇയാള്‍ കാട്ടിയത് ദേശാഭിമാന ബോധമുള്ള ഒരു ഇന്ത്യക്കാരനും വച്ചുപൊറുപ്പിക്കില്ല. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ജയിക്കുമ്പോള്‍ ഇന്ത്യയിലിരുന്ന് പടക്കംപൊട്ടിക്കുന്നവരേക്കാള്‍ നികൃഷ്ടമായ പണിയാണ്, പാകിസ്താന്‍ ഹാന്‍ഡിലുകളെ മാത്രം ആശ്രയിച്ചുകൊണ്ട് മാത്യു സാമുവല്‍ ഏകപക്ഷീയമായ ഈ വീഡിയോയിലൂടെ നടത്തിയത്.

നമ്മുടെ കൊടിയ ശത്രുവായ പാകിസ്താന്‍ എന്ന അധമ രാജ്യത്തിനെതിരെ ഇന്ത്യ ഒരു യുദ്ധസാഹചര്യത്തിലൂടെ നീങ്ങുകയും  ശത്രുനിഗ്രഹം നടത്തുന്നതില്‍ ഇന്ത്യന്‍ സൈന്യം ഏറെ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് മാത്യു സാമുവലിന്റെ ചാനലിന് കേന്ദ്രത്തിന്റെ പൂട്ടുവീണത്. പാകിസ്താന്റെ ആയുധശേഷിയെ വാഴ്ത്തുന്ന ഇയാള്‍ പഹല്‍ഗാമില്‍ വച്ച് കൊടിയ ഭീകരവാദികളാല്‍ നെറ്റിയിലെ സിന്ദൂരം മായ്ക്കപ്പെട്ട 26 വിധവകളുടെ കണ്ണീര്‍ കാണാത്തത് മൃഗതൃഷ്ണയല്ലാതെ മറ്റെന്ത് വികാരമാണ്...?

മുസ്ലീങ്ങള്‍ മുഴുവന്‍ ഇന്ത്യ വിട്ട് പോകണമെന്നും അവരെല്ലാം തീവ്രവാദികളാണെന്നുമാണ് ഈ കാപട്യങ്ങളുടെ വക്താവ് പറയുന്നത്. കേരളത്തില്‍ മുസ്ലീം സമുദായങ്ങള്‍ കൂടുതലായി ജീവിക്കുന്ന മലപ്പുറത്തെ 'മിനി പാകിസ്താന്‍' എന്നും ഈരാറ്റുപേട്ടയെ 'കേരള താലിബാന്‍' എന്നും വിശേഷിപ്പിക്കുന്ന മാത്യു സാമുവല്‍ 'ആട്ടിന്‍ തോലിട്ട ചെന്നായ' ആണെന്നാണ് പ്രസ്തുത വീഡിയോകള്‍ ഇറങ്ങിയ ശേഷം ആള്‍ക്കാര്‍ ആക്ഷേപിക്കുന്നത്. ഏതായാലും മാത്യു സാമുവലിന്റെ പൊടിപോലുമില്ല ഇപ്പൊ കണ്ടുപിടിക്കാന്‍. ഇയാള്‍ ഇന്ത്യ വിട്ടെന്നും കേള്‍ക്കുന്നു. 

Join WhatsApp News
ഇരിക്കുന്ന കമ്പ് 2025-05-09 18:56:20
ഇങ്ങേരുടെ ശത്രുക്കളും , മിത്രങ്ങളും എല്ലാം ഒരുമിച്ചു കൂടി സൂപ്പാക്കി. ഒറ്റ മൂലി മരുന്ന് നൽകാതെ ഹോമിയോ ജർണലിസ ചികിൽസ പഠിക്കണം !
വടിയാക്കുന്നവൻ 2025-05-09 20:54:24
ഒരു തെളിവും നൽകാതെ, ഉണ്ട് ഉണ്ട് എന്നു പറഞ്ഞു ആൾക്കാരെ വടിയാക്കുന്നവൻ.
Jayan Varghese 2025-05-10 04:29:48
അക്കാദമി അവാർഡ് നേടിയ ‘ അസ്ത്രം ‘ എന്ന എന്റെ നാടകത്തിൽ തനിക്ക് അനിഷ്ടകരമായതു കേൾക്കുമ്പോൾ “ ആശ്രിതന്മാരെ, നിങ്ങളുടെ വിരലുകൾ എന്റെ ചെവികളിലിടൂ “ എന്ന് കൽപ്പിക്കുന്ന അധികാരി എന്ന കഥാപാത്രമുണ്ട്. അധികാരിയുടെ ചെവികളിൽ വിരലുകളിട്ട ആശ്രിതന്മാർ “ യജമാനനെ, ഞങ്ങളുടെ ചെവികൾ സ്വതന്ത്രങ്ങളാണ് “ എന്ന് വിലപിക്കുമ്പോൾ “ ചെവിയുണ്ടെങ്കിലും കേൾക്കാതിരിക്കുക, കണ്ണുണ്ടെങ്കിലും കാണാതിരിക്കുക എന്നതാണ് നിങ്ങളുടെ ധർമ്മം “ എന്ന് അധികാരി അവരെ ആശ്വസിപ്പിക്കുന്നു. കള്ളം പ്രചരിപ്പിച്ചു എന്ന കാരണം പറഞ്ഞ് ഒരു പബ്ലിക് പ്ലാറ്റ്‌ഫോം നിരോധിക്കുകയാണെങ്കിൽ ഇവിടെ ആദ്യം നിരോധിക്കേണ്ടത് രാഷ്ട്രീയക്കാരെയും മതക്കാരെയുമാണ് എന്നത് മറക്കരുത്. അവരല്ലേ കാണാത്ത സ്വർഗ്ഗത്തിന്റെയും അറിയാത്ത ക്ഷേമത്തിന്റെയും പേരിൽ കള്ളം പറഞ്ഞ് പരസ്യമായി പണവും സാമൂഹ്യ റെസ്പക്റ്റും കയ്യാളുന്നത് ? ഒരാൾ പൊതു താൽപ്പര്യത്തിന് എതിരെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക്‌ തിരുത്തുവാൻ അവസരം കൊടുക്കുകയല്ലേ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ സംവിധാനം ചെയ്യേണ്ടത് ? എല്ലാറ്റിനുമുപരി അയാളെ പ്രോസിക്യൂട്ട് ചെയ്ത് ജയിലിൽ അടക്കുവാൻ അധികാരമുള്ള കോടതികൾ ഉണ്ടല്ലോ ? ഇതൊന്നും ചെയ്യാതെ ഒരു രാജ്യത്ത് മിണ്ടരുത് എന്ന് കൽപ്പിക്കുന്നത് ഏതുതരം ജനാധിപത്യമാണ് ? വെറുതേ തിളയ്ക്കുന്ന സാമ്പാർ പോലെ രാജ്യസ്നേഹത്തിന്റെ പേരിൽ തിളയ്ക്കുന്നവർ മാസാമാസം കനത്ത കൈമടക്കും കലർപ്പില്ലാത്ത കള്ളും കൈപ്പറ്റിയിട്ടാണ് രാജ്യസേവനം നടത്തിയിരുന്നത് എന്നതിനാൽ പാടത്തെ ചളിയിൽ പണിയെടുക്കുന്നവന്റേതു പോലുള്ള അനേകം തൊഴിലുകളിൽ ഒന്ന് മാത്രമായി സൈനിക സേവനവും പരിഗണിക്കപ്പെടേണ്ടതാണ്. Jayan Varghese.
Sunil 2025-05-10 12:51:52
Jayan Varghese, I hope you heard about " Russia Collusion." For more than 4 years, American legacy media spent hundreds of hours about Trump's Russia collusion, and finally, Donald Trump, the President, was impeached. Later, it was proved by the FBI that Russia Collusion was a product of the campaign of Hillary Clinton. Mathew Samuel was very irresponsible in his coverage of the war and deserved to be shut down. Show some responsibility in news coverage, not just increase in audience.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക