ആഴങ്ങളിൽ നിന്നും കോരി നിറയ്ക്കുന്ന ജലം തുളുമ്പുന്നതു പോലെയാണു ഓരോ അമ്മ മനസ്സും .
.. മക്കളെ ചേർത്തുപിടിക്കുമ്പോൾ അദൃശ്യമായി തുള്ളിത്തുളുമ്പുകയാവും ഈ ലോകവും ! അവിടെ വാക്കുകൾ പരിമിതപ്പെടുന്നു. ആഴത്തിൽ ഉറവയെടുത്ത മാതൃസ്നേഹത്തിന്റെ ഒരു തുള്ളി മതി ലോകത്തിന്റെ ഗതി പോലും മാറ്റി മറിക്കാൻ!! സ്നേഹത്തിന്റെ സഹനത്തിന്റെ ധീരതയുടെ.. അതിലുപരി മാനവിക ബോധത്തിൻറ സ്പർശങ്ങളാൽ ഓരോ കുഞ്ഞു ഹൃദയത്തേയും ആർദ്രമാക്കാൻ അമ്മയ്ക്കല്ലാതെ ആർക്കു കഴിയും
സ്വന്തം മകൻ പാവ് ലോവു കൂട്ടുകാരും റഷ്യയിലെ സാർ ചക്രവർത്തിയുടെ ഏകാധിപത്യ ദുർഭരണ വാഴ്ചയ്ക്കെതിരെ പോരാടാനിറങ്ങി .. പാതിവഴിയിൽ പോലീസുകാരാൽ പിടിക്കപ്പെട്ട് തടവറയിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന മകന്റെ ദൗത്യം ധീരപൂർവ്വം ഏറ്റെടുക്കുന്ന അമ്മ!! നിരോധിയ്ക്കപ്പെട്ട ലഘുലേഖകൾ പോലീസിന്റെ കൺമുന്നിലൂടെ ആഹാര കൂടകളിലൊളിപ്പിച്ചു തൊഴിലാളികൾക്കു വിതരണം ചെയ്യാ
നെത്തിക്കുന്ന ആ അമ്മ കാലത്തിന്റെ കരുത്താണ്... മാനവീക ബോധത്തിന്റെ ആൾരൂപമാണു... എന്റ മകന്റെവാക്കുകൾ.. എൻറെ സ്വന്തം മാംസത്തിന്റേയും രക്തത്തിന്റേയും ഭാഗമായ എൻറെ മകന്റെ വാക്കുകൾ!!
പ്രശസ്ത റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങളായ പാവ് ലോവ് എന്ന മകനും അമ്മയും കാലമെത്ര കഴിഞ്ഞാലും സാഹിത്യ നഭസ്സിൽ നക്ഷത്രങ്ങളായ് നിലനിൽക്കും.
അമ്മ എന്ന വാക്ക് ആഴിയോ ആകാശമോ അല്ല അതിനുമപ്പുറം: അതൊരു പ്രപഞ്ചമാണ്.
സ്ത്രീത്വത്തിന്റ മഹത് പ്രതീകമാണു..... മക്കളുടെ ശ്രേയസ്സും ആയുസ്സും അമ്മയുടെ പുണ്യമാണു.... വാടിത്തളർന്നെത്തുമ്പോൾ സ്നേഹാർദ്രമാം പുഞ്ചിരിയാൽ തഴുകി ത്തണുപ്പിക്കുന്ന അമ്മ...
അമ്മയ്ക്കുപകരം അമ്മ മാത്രം....എല്ലാ അമ്മമാർക്കുംസ്നേഹാഞ്ജലി