ടി.ജി.രവി എന്ന പേരുകേട്ടാല്‍ സ്ത്രീകള്‍ക്ക് നെഞ്ചിടിപ്പു കൂടുന്നൊരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. അത്രയേറെ സ്ത്രീകളെ സിനിമകളില്‍ പീഡിപ്പിച്ചിരുന്ന ടി.ജി.രവിയെ വെറുപ്പോടെ മാത്രമേ അക്കാലത്ത് കേരളത്തിലെ സ്ത്രീകള്‍ കണ്ടിട്ടുള്ളൂ.അദ്ദേഹത്തിലെ അഭിനേതാവിന്റെ വിജയമായിരുന്നത്.എന്നാല്‍ വ്യക്തിജീവിതത്തില്‍ താനവതരിപ്പിച്ച കഥാപാത്രങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തനുമാണ് ടിജി രവി.
ഭാര്യയെയും മക്കളെയും അത്രയേറെ സ്നേഹിയ്ക്കുന്ന ഒരുസഹൃദയൻ.
സിനിമകളിൽ നമ്മൾ കണ്ടിരുന്ന വഷളനല്ല ടി.ജി.രവി.മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദധാരി. ഫുട്ബാളിലെയും ഹോക്കിയിലെയും യൂണിവേഴ്സിറ്റി താരം.
യൂണിവേഴ്‌സിറ്റി നാടകങ്ങളിലെ മികച്ചഅഭിനേതാവ്.
റബ്ബർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൺടെക് ടയേർസ് പ്രൈവറ്റ്ലിമിറ്റഡ് എന്നസ്ഥാപനം തുടങ്ങിവെച്ചയാൾ.
കൊച്ചിൻ ദേവസ്വംബോർഡിൽ പ്രസിഡന്റായിരുന്നയാൾ. മൂന്ന് മലയാളസിനിമകളുടെ
നിർമ്മാതാവ്.ആകാശവാണി ആർട്ടിസ്റ്റ്.സാമൂഹികപ്രവർത്തകൻ. അങ്ങനെപോകുന്നു ആ ലിസ്റ്റ്.
1975-ൽ ജി.അരവിന്ദന്‍ സംവിധാനംചെയ്ത ഉത്തരായനം എന്നചിത്രത്തിലൂടെയാണ് ടി.ജി.രവി ചലച്ചിത്രരംഗത്തെത്തിയത്.
തുടര്‍ന്ന് ഏറെഅവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ലെങ്കിലും ചലച്ചിത്രരംഗത്തെ താല്‍പ്പര്യംമുന്‍നിര്‍ത്തി
അദ്ദേഹം സുഹൃത്തുമായിചേർന്നൊരുസിനിമനിർമ്മിച്ചു.
"പാദസരം" ഇതില്‍ നായകവേഷത്തിലായിരുന്നുടി.ജി.രവി. വലിയസാമ്പത്തികവിജയമായില്ലെങ്കിലുംപാദസരംകലാപരമായി
വിജയംനേടി.ഇന്ത്യൻപനോരമയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചിത്രത്തിലെ,
"ഉഷസ്സേ നീയെന്നെവിളിക്കുകില്ലെങ്കിൽ...."
"കാറ്റുവന്നു നിന്റെകാമുകൻവന്നു...."
"ഇല്ലപ്പറമ്പിലെപുള്ളോത്തി..."
"മോഹവീണതൻ തന്ത്രിയിലൊരു...."
തുടങ്ങിയപാട്ടുകളാകട്ടെ മെഗാഹിറ്റുകളായിമാറി.
ആദ്യചിത്രത്തിന്റെ സാമ്പത്തികപരാജയം ടി.ജി.രവിയ്ക്ക് കൂടുതൽ കരുത്തുനൽകി. അടുത്തചിത്രം
"ചോരചുവന്നചോര" പുറത്തിറക്കി വിജയംതിരിച്ചുപിടിച്ചു.അതിന്റെസന്തോഷത്തിൽജയനെ നായകനാക്കി "ചാകര"
എന്നസിനിമയെടുത്ത് മെഗാവിജയംകൊയ്തു.
ചാകരയില്‍ വില്ലനായി അഭിനയിച്ച് ടി.ജി.രവി മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായൊരുവ്യക്തിയായിമാറി.
തുടർന്ന്പ്രമുഖസംവിധായകരുടെചിത്രങ്ങളില്‍
പ്രധാനവില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹംഅരങ്ങുതകർത്തു.
ഭരതന്റെപറങ്കിമല എന്നസിനിമയിൽ തൃശ്ശൂർ ഭാഷാശൈലിയിൽ സംസാരിയ്ക്കുന്ന കുഞ്ഞിപ്പാലു എന്നവില്ലനായി
ടി ജി.രവി ഉജ്ജ്വലപ്രകടനം കാഴ്ചവച്ചു.
പിന്നീട് ആരെയും വെറുപ്പിക്കുന്നരീതിയിലുള്ളകുറെ വില്ലൻകഥാപാത്രങ്ങൾ.അദ്ദേഹത്തിന്റെപേര്
കേൾക്കുമ്പോൾപോലും വെറുത്തിരുന്നു ജനങ്ങൾ.അതാണ് ആ അഭിനയത്തിന്കിട്ടിയ വലിയപുരസ്‌കാരങ്ങൾ.
സംസ്ഥാനസർക്കാരിന്റെ അനേകംബഹുമതികൾആ അഭിനയത്തിന്ലഭിക്കുകയുണ്ടായി.
അഭിനയിച്ചുമതിയാവാതെഅദ്ദേഹംഇന്നുംസിനിമയിലുണ്ട്.80ന്റെനിറവിലും
20കാരന്റെചുറുചുറുക്കോടെ.
ടി.ജി.രവിക്ക് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.