ന്യൂ ഓർലിയൻസിലെ ഓർലിയൻസ് പാരിഷ് ജസ്റ്റിസ് സെൻ്ററിൽ വെള്ളിയാഴ്ച പുലർച്ചെ ഞെട്ടിക്കുന്ന ജയിൽ ചാട്ടം. തടവുകാർ തങ്ങളുടെ സെല്ലിന്റെ ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ ഞെരുങ്ങി പുറത്തുവന്ന ശേഷം ജയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഒരു അന്തർസംസ്ഥാന ഹൈവേയിലൂടെ രക്ഷപ്പെട്ടു. രക്ഷപ്പെട്ട തടവുകാർ ദ്വാരത്തിന് മുകളിൽ പരിഹാസകരമായ ചുവരെഴുത്തുകളും വരച്ചിട്ടുണ്ട്. സംഭവത്തിൽ കെൻഡൽ മൈൽസ്, റോബർട്ട് മൂഡി, ഡികെനൻ ഡെന്നിസ് എന്നീ മൂന്ന് തടവുകാരെ പിന്നീട് അധികൃതർ പിടികൂടി. എന്നാൽ ശേഷിക്കുന്ന തടവുകാർ അപകടകാരികളും ആയുധധാരികളുമായിരിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ജയിൽ ചാട്ടത്തിന് അകത്തുനിന്നുള്ള സഹായം ലഭിച്ചിരിക്കാമെന്ന സംശയം ഷെരീഫ് സൂസൻ ഹട്സൺ സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ജയിൽ ജീവനക്കാരെ ഉടൻ സസ്പെൻഡ് ചെയ്തു. കൂടാതെ, സംഭവസമയത്ത് പ്രദേശം നിരീക്ഷിച്ചിരുന്ന ജീവനക്കാരൻ തൻ്റെ ഡ്യൂട്ടി പോസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിലിലെ കേടായ പൂട്ടുകളും വാതിലുകളുമാണ് തടവുകാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര പങ്കാളിത്തമുണ്ടോയെന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
English summary:
Through the wall and across the highway; daring jailbreak by inmates in New Orleans.