Image

സിനിമകൾക്കു ചുമത്തിയ ഇറക്കുമതി തീരുവ തിരിച്ചടിച്ചാൽ യുഎസ് സർവീസ് മേഖലയ്ക്കു ക്ഷീണമാവും (പിപിഎം)

Published on 18 May, 2025
സിനിമകൾക്കു ചുമത്തിയ ഇറക്കുമതി തീരുവ തിരിച്ചടിച്ചാൽ യുഎസ് സർവീസ് മേഖലയ്ക്കു ക്ഷീണമാവും (പിപിഎം)

വിദേശത്തു നിന്നു വരുന്ന സിനിമകൾക്കു പ്രസിഡന്റ് ട്രംപ് ചുമത്തിയ തീരുവ നിലവിൽ വന്നാൽ അത് അമേരിക്കയ്ക്കു ആഗോള മുൻതൂക്കമുള്ള സർവീസ് മേഖലയെ അപകടത്തിലാക്കുമെന്നു സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ചരക്കുകൾക്കു തീരുവ ചുമത്തുന്നതിൽ നിന്നു വ്യത്യസ്തമായി, സർവീസ് മേഖലയിൽ താരിഫ് യുദ്ധം ആരംഭിച്ചാൽ അതിന്റെ അടിയേൽക്കുക യുഎസിനു തന്നെയാവും.  

വിദേശ സിനിമകൾക്ക് 100% തീരുവ ചുമത്തി ഹോളിവുഡിനെ ഉഷാറാക്കാം എന്നാണ് മേയ് 4നു ട്രംപ് പ്രഖ്യാപിച്ചത്. ഹോളിവുഡ് തന്നെ അതിനോട് യോജിക്കുന്നില്ല. അവർ ചോദിക്കുന്നത് നികുതി ഇളവാണ്‌.

അതവിടെ നിൽക്കട്ടെ. സിനിമ സർവീസ് മേഖലയിലാണ് ഉൾപ്പെടുന്നത് എന്നതാണ് പ്രധാനം. ആൽഫബെറ്റ്, ഗൂഗിൾ, മെറ്റാ, ഫേസ്ബുക്, മൈക്രോസോഫ്റ്റ്, നെറ്ഫ്ലിക്സ് എന്നിങ്ങനെ യുഎസിന് ഈ മേഖലയിൽ ആഗോള മേധാവിത്വം നൽകുന്ന സ്ഥാപനങ്ങൾ യുഎസിനു നൽകുന്ന ആഗോള മേധാവിത്വം മറ്റാർക്കും വെല്ലുവിളിക്കാൻ കഴിഞ്ഞിട്ടില്ല. യൂണിവേഴ്സിറ്റികൾ, നിയമസ്ഥാപനങ്ങൾ, ആരോഗ്യ രംഗം. ടൂറിസം എന്നിങ്ങനെ അതിനോട് ചേർക്കാവുന്ന കൂട്ടത്തിലാണ് സിനിമയും വരിക.

സർവീസ് മേഖലയിൽ താരിഫ് ചുമത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ മറ്റു രാജ്യങ്ങൾക്കു താല്പര്യമുണ്ടാവും. യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു തന്നെ അത് പ്രഹരമാവും. പ്രത്യേകിച്ച് ഓഹരി വിപണിയിൽ.

യൂറോപ്യൻ യൂണിയൻ 'ബിഗ് ബസൂക്ക' എന്നു വിളിക്കുന്ന സാമ്പത്തിക ആയുധം എടുത്തു പ്രയോഗിച്ചെന്നു വരും. യുഎസ് പോലുള്ള സമ്പദ് വ്യവസ്ഥകളിൽ സർവീസ് മേഖല സുപ്രധാന ഘടകം ആയതിനാൽ ആ നീക്കം പരുക്കേൽപിക്കും. യുഎസ് സമ്പദ് വ്യവസ്ഥയുടെ 80% സർവീസ് മേഖലയെ ആശ്രയിച്ചാണ് നിൽക്കുന്നത്. ചൈനയിൽ അത് 50% കഷ്ടിയാണ്.  

സർവീസ് മേഖലയിൽ വൻ കയറ്റുമതിയുള്ള യുഎസിന് ചരക്കു മേഖലയിലെ കമ്മി അവിടെ ഇല്ല. എ ഐ ഉൾപ്പെടെയുള്ള സർവീസ് മേഖലയ്ക്കു സുപ്രധാനമായ വളർച്ചയും ഉണ്ട്. സിനിമ ഈ മേഖലയിൽ പെടുന്നതു കൊണ്ട് സിനിമാ ഇറക്കുമതിയിലെ തീരുവ യുഎസിനു കനത്ത തിരിച്ചടി കൊണ്ടുവരാം.

Tariff on movies could backfire 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക