Image

ലഷ്കർ ഇ തൊയ്ബ പരിശീലന ക്യാംപിൽ പങ്കെടുത്ത രണ്ടുപേർ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക്; നിയമനം ആരോപണങ്ങൾ നിലനിൽക്കെ

Published on 18 May, 2025
ലഷ്കർ ഇ തൊയ്ബ പരിശീലന ക്യാംപിൽ പങ്കെടുത്ത രണ്ടുപേർ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക്; നിയമനം ആരോപണങ്ങൾ നിലനിൽക്കെ

വാഷിങ്ടൺ: ലഷ്കറെ ത്വയ്ബ, ജിഹാദി പ്രവർത്തനങ്ങളുമായി ബന്ധമുണ്ടായിരുന്ന രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ നിയമിച്ച് ട്രംപ് ഭരണകൂടം. 2000-2001 കാലഘട്ടത്തിൽ പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും, കശ്മീരില്‍ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുകയും ചെയ്യുന്ന  യുഎസിൽ നിന്നുള്ള ‍2 പേരെയാണ്  ട്രംപ് ഭരണകൂടം നിയമിച്ചത്. ഇസ്മായിൽ റോയെർ, ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മീഷൻ ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്.

 തീവ്രവാദ പ്രവർത്തനങ്ങൾക്ക് 13 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ഇസ്മായിൽ റോയെർ, ജിഹാദി പ്രവർത്തനങ്ങളുമായും ഭീകര സംഘടനകളുമായും ബന്ധമുണ്ടായിരുന്ന ആളാണ് ഷെയ്ഖ് ഹംസ യൂസഫ്. ഭീകരരുമായി ബന്ധം പുലർത്തിയിരുന്നവരാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്.


റെൻഡെൽ റോയ് 2000ലാണ് ഇസ്ലാം മതം സ്വീകരിച്ച് ഇസ്മായിൽ റോയെർ എന്ന പേര് സ്വീകരിച്ചത്. 2000ൽ പാകിസ്ഥാനിലെ ലഷ്കറെ ക്യാംപുകളിൽ റോയെർ പരിശീലനം നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. യുഎസിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന
നടത്തിയതിനും, അൽ ഖ്വയ്യക്കും ലറെത്വയ്ബയ്ക്കും സഹായങ്ങൾ നൽകിയതിനും 2003ൽ റോസെർക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
 

അവിശ്വസ നീയമാണെന്നാണ് സഖ്യകക്ഷി നേതാവായ ലോറാ ലൂമർ നിയമനത്തോട്   പ്രതികരിച്ചത്. യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അൽ-ഖ്വയ്ദയ്ക്കും ലഷ്കർ ഇ തൊയ്ബക്കും ഇസ്മായിൽ റോയർ സഹായം നൽകിയതായും തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സൌകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തി.

തീവ്രവാദ ബന്ധം കണ്ടെത്തിയതോടെ റോയറിനെതിരെ എഫ്ബിഐ ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറയുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക