റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തൽ സാധ്യമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി എന്നിവരുമായി തിങ്കളാഴ്ച്ച സംസാരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
പുട്ടിനുമായി തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംസാരിക്കുക എന്നദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു. രക്തച്ചൊരിച്ചിൽ നിർത്തുന്നതിനെ കുറിച്ചും വ്യാപാരത്തെ കുറിച്ചുമാവും സംസാരിക്കുക.
"പിന്നീട് പ്രസിഡന്റ് സിലിൻസ്കിയുമായും നേറ്റോ രാജ്യങ്ങളിലെ പല നേതാക്കളുമായും സംസാരിക്കും. ഫലപ്രദമായ ദിവസമാവും എന്നാണ് പ്രതീക്ഷ. വെടിനിർത്തൽ ഉണ്ടാവുമെന്നു കരുതാം."
റഷ്യയും യുക്രൈനും ഇസ്താംബൂളിൽ നടത്തിയ നേരിട്ടുള്ള ചർച്ചകളിൽ 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനം ആയിരുന്നു. എന്നാൽ യുദ്ധവിരാമത്തിനു തീർപ്പുണ്ടായില്ല. ചർച്ച തുടരും.
Trump to call Putin, Zelensky Monday