ഒരുസുവർണ്ണ ജൂബിലിക്കാലവും കഴിഞ്ഞിരിക്കുന്നു
സംഗീതപ്രേമികളിൽ തോരാമഴയായ് കല്ലറ ഗോപൻ
പെയ്തിറങ്ങാൻ തുടങ്ങിയിട്ട്.
മനോഹരമായി പാടാനുള്ള കഴിവും,
തികഞ്ഞ ആത്മാർത്ഥതയും, ആരെയുമാകർഷിക്കുന്ന ശബ്ദമെല്ലാം ന്നിച്ചു ലഭിച്ചിട്ടും
ഭാഗ്യദേവത കടാക്ഷിക്കാതെപോയൊരു
കലാകാരൻ.
കൈവന്ന അവസരങ്ങൾ കൈവിട്ടു പോയപ്പോഴെല്ലാം
പരിഭവങ്ങളും, പരാതികളുമൊതുക്കിവച്ച്
ഒരു ചെറുചിരി മറുപടിയായ്ചൊരിഞ്ഞു നൽകുന്നൊരു പാട്ടുജന്മം.
എൺപതുകളുടെ തുടക്കത്തിൽ
സംഗീത സംവിധായകൻ
കെ.പി.ഉദയഭാനുവാണ്
"ഓൾഡ് ഈസ് ഗോൾഡ്"
എന്നൊരുസംഗീതപരിപാടിയിലൂടെ
"നാളെയുടെവാഗ്ദാന"മെന്നുപറഞ്ഞ് അഭിമാനത്തോടെ
ഗോപനെ നമുക്കുപരിചയപ്പെടുത്തിത്തന്നത്.
കല്ലറഗോപന്റെ ആലാപനമാകട്ടെ
എല്ലാവരെയും ഒന്നുപോലെയാകർഷിച്ചു.
മലയാളഗാനങ്ങളുടെ ഇനിയുള്ളഭാവി ഗോപന്റെകൈയിലെന്ന്
പാട്ടുകൾ കേട്ട പലരും വിധിയെഴുതിയിരുന്നു.
പക്ഷേ സിനിമയ്ക്കുള്ളിലേക്ക്
പാടിക്കയറാതിരിക്കാൻ ചില മേലാളന്മാർ
കെട്ടിയിട്ടചരടിൽ കുരുങ്ങിപ്പോയിരുന്നു
കല്ലറഗോപൻ
അപ്പോഴേക്കും. തിരുവനന്തപുരത്തെ സജീവമായ സിനിമാശക്തി ദുർഗ്ഗങ്ങൾക്കും,
ബെൽറ്റുകൾക്കും,കോക്കസുകൾക്കുമൊന്നും
പിടികൊടുക്കാതെ സ്വതന്ത്രമായ
വേറിട്ടൊരു സംഗീത പാതയിലൂടെയാണ്
അദ്ദേഹം സഞ്ചരിച്ചത്. ആകാശവാണിയിലൂടെയും,ദൂരദർശനിലൂടെയും
ജനഹൃദയങ്ങളിലേക്ക് ഗോപൻ പാടിക്കയറി.
തിരുവനന്തപുരംജില്ലയിലെ കിളിമാനൂരിനടുത്ത് കല്ലറയെന്ന ഗ്രാമത്തില്‍
സുഭാഷിതൻ നായരുടെയും തങ്കമണിയമ്മയുടെയും
മകൻ.
കുട്ടിക്കാലം മുതലേ
പാട്ടുകൾ ജീവനായിരുന്നു ഗോപന്.
റേഡിയോയിൽ കേൾക്കുന്ന ഗാനങ്ങൾ കേട്ടുപഠിച്ച്
സ്‌കൂളിലിരുന്നു പാടുമായിരുന്നു.ഒന്നാംക്ലാസ്സിൽപഠിക്കുമ്പോൾ
ഒരുപാട്ട്പാടാനുള്ള ആഗ്രഹം ആദ്ധ്യാപകനെ അറിയിച്ചു.
"ആയിരംപാദസരങ്ങൾകിലുങ്ങി...."
എന്നഗാനം
ക്ലാസ്സിൽപാടുമ്പോൾ
വലിയൊരുഗായകന്റെ പിറവികൂടിയായിരുന്നുവത്.
സ്‌കൂളിലെ
മികച്ചഗായകനായി
പേരെടുത്തെങ്കിലും
അഞ്ചാംക്ലാസിൽപഠിക്കുമ്പോൾ
ഒരുമത്സരത്തിൽപാടിയതല്ലാതെ
പാട്ടുമത്സരങ്ങളിലൊന്നും
ഗോപൻ പങ്കെടുക്കുകയുണ്ടായില്ല.
സ്‌ക്കൂള്‍പഠനത്തിനശേഷം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിൽ ഡിപ്ലോമയെടുത്തെങ്കിലും
സംഗീതത്തെ
ഇഷ്ടവിഷയമാക്കുകയായിരുന്നു.
സ്വാതിതിരുനാള്‍ സംഗീതകോളേജിലായിരുന്നു
സംഗീതപഠനം.
Bശശികുമാർ,
പെരുമ്പാവൂർ.ജി.രവീന്ദ്രനാഥ്,
എം.ജി.രാധാകൃഷ്ണൻ,
നടരാജൻമാഷ്, രാമൻകുട്ടിമാഷ് തുടങ്ങിയവരായിരുന്നു
അദ്ദേഹത്തിന്റെ സംഗീതഗുരുനാഥൻമാർ.
80കളിൽ
ഗാനമേളകളിലേക്കിറങ്ങിയ ഗോപൻ
1983മുതല്‍ പ്രൊഫഷണല്‍ ഗാനമേളകളിലും പ്രൊഫഷണല്‍ നാടകങ്ങളിലും പാടിതുടങ്ങി.
അർഹതയ്ക്കുള്ള
അംഗീകാരമായി
മികച്ചനാടകഗായകനുള്ള
സംസ്ഥാനഅവാര്‍ഡ് എട്ടുതവണയാണ്
ഗായകൻ ഗോപൻ
നേടിയെടുത്തത്.
സംസ്ഥാന
ടെലിവിഷൻഅവാർഡും, മികച്ചസംഗീതസംവിധാനത്തിന്
(സീരിയൽ ....
കാളിഗണ്ടകി),
ലളിതസംഗീതത്തിലെ സമഗ്രസംഭാവനക്ക്
2000ൽ
സംഗീതനാടകഅക്കാദമി അവാർഡും
ഗോപന്
ലഭിയ്ക്കുകയുണ്ടായി.
ഗാനമേളകളിൽ കല്ലറ ഗോപന്റെ
മാസ്റ്റർപീസ് ഗാനമാണ്അണിയറയിലെ
“അനഘസങ്കല്പഗായികേ...” എന്ന ദേവരാജൻമാസ്റ്റർഗാനം.
ഇന്ത്യയിലും വിദേശങ്ങളിലുമായി
ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്
കല്ലറ ഗോപൻ.
1987ല്‍ പുറത്തിറങ്ങിയ
"ഓര്‍മ്മയിലൊരു മണിനാദം"
എന്നചിത്രത്തിലെ "ശോശന്നപുഷ്പങ്ങള്‍കോര്‍ത്ത......"
എന്നഗാനം ആലപിച്ചുകൊണ്ടാണ്
കല്ലറ ഗോപൻ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറിയത്.
1988ൽ
രവീന്ദ്രൻമാസ്റ്ററുടെ സംഗീതത്തിൽ
“പാടലീപുത്രം” എന്നചിത്രത്തിൽ
സുജാതയോടൊപ്പം പാടിയ
"മഞ്ചാടിച്ചെപ്പിൽ...."
എന്നഗാനം സൂപ്പർഹിറ്റായെങ്കിലും
കാസറ്റിൽ
ഗോപന്റെ പേരിനുപകരം
മറ്റൊരുഗായകന്റെ
പേരാണുണ്ടായിരുന്നത്.
ജയരാജ് സംവിധാനംചെയ്ത
കളിയാട്ടം എന്നചിത്രത്തിലെ "കതിവന്നൂര്‍വീരനെ...."
തീർത്ഥാടനം എന്നചിത്രത്തിലെ
"മൂളിമൂളിക്കാറ്റിനുണ്ടൊരു...."
കല്ലറ ഗോപന്റെ
സൂപ്പർഹിറ്റുകളാണ്. സംഗീതസംവിധായകനായ ദേവരാജന്‍മാസ്റ്ററുടെ
ശിഷ്യനായിരുന്ന ഗോപന്,
ദക്ഷിണാമൂര്‍ത്തിസ്വാമി, അര്‍ജ്ജുനന്‍ മാസ്റ്റര്‍,
രാഘവന്‍മാസ്റ്റര്‍ തുടങ്ങിയ
മഹാരഥന്മാരുരുടെയൊക്കെ
സംഗീതത്തിൽ അനേകം ലളിതഗാനങ്ങൾപാടാനുള്ള ഭാഗ്യംലഭിച്ചിട്ടുണ്ട്.
2018ല്‍ വാക്ക്,
കിണര്‍ എന്നീചിത്രങ്ങളിലെഗാനങ്ങൾക്ക് സംഗീതംപകർന്നുകൊണ്ട്
സംഗീത സംവിധായകന്റെ
കുപ്പായവുമണിഞ്ഞു അദ്ദേഹം.
സംഗീതം
ഒരുസപര്യയാക്കിയ ജീവിതമാണ് കല്ലറ ഗോപന്റേത്.
സംഗീതത്തിന്റെ വർണ്ണപ്പൂത്തിരികൾ
സദാ തെളിഞ്ഞുനിൽക്കുന്നൊരു വീട്.
ഭാര്യ ഷർമ്മിളയും മകൾ നാരായണിയും ഗായകരാണ്.
നാരായണി ഇതിനകം
അനേകംചിത്രങ്ങളിൽ പാടി പ്രശസ്തയായിക്കഴിഞ്ഞു.
മകൻ മഹാദേവനും
താല്പര്യമുണ്ട്.
ജനഹൃദയങ്ങളിൽ
ഗായകൻ കല്ലറ ഗോപന്
മാന്യമായൊരുസ്ഥാനമുണ്ട്.
പ്രസന്നവദനനായിനിന്ന്
അദ്ദേഹം പാടുന്നത്
കാണാനുമൊരു ഭംഗിയുണ്ട്.
ഇനിയും ആ സ്വരകല്ലോലിനി
വർഷങ്ങളോളം അനുസ്യൂതമൊഴുകട്ടെ.
ജന്മദിനാശംസകൾ നേരുന്നു.