Image

ക്നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനത്തിന് പ്രതീക്ഷാനിർഭരമായ സമാപനം

ലിൻസ് താന്നിച്ചുവട്ടിൽ Published on 05 June, 2025
ക്നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ  പ്രതിനിധി സമ്മേളനത്തിന് പ്രതീക്ഷാനിർഭരമായ സമാപനം

അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ  പ്രതിനിധി സമ്മേളനത്തിന് പ്രതീക്ഷാനിർഭരമായ സമാപനം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ഉത്ഘാടനം ചെയ്തു.. “ക്നാനായ പൈതൃകത്തിൽ വേരൂന്നിയ അജപാലന നവീകരണം” എന്നതായിരുന്നു സമ്മേളനത്തിന്റെ ആപ്തവാക്യം. ജൂൺ 2, 3, 4 എന്നീ മൂന്ന് ദിവസം നീണ്ട് നിന്ന പ്രതിനിധി സമ്മേളനത്തിൽ അമേരിക്കയിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ കോട്ടയം അതിരൂപതയിലെ മലങ്കര സഹായ മെത്രാൻ അഭിവന്ദ്യ കുരിശുമൂട്ടിൽ മാർ ഗീവർഗീസ് അപ്രേം പിതാവിന്റെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമായി. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഘ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയയോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ മലങ്കര ക്നാനായ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവും ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ വികാരി ജനറലുമായ മോൺസിഞ്ഞോർ ബഹുമാനപ്പെട്ട തോമസ് മുളവനാൽ അച്ഛനും റീജിയണിലെ മാറ്റ് മുഴുവൻ വൈദികരും സഹകാർമ്മീകർ ആയിരുന്നു.

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് തന്റെ ഉത്ഘാടന പ്രസംഗത്തിൽ തിരുസഭ പെന്തക്കോസ്താ തിരുന്നാളിന് തയ്യാറെടുക്കുന്ന ഈ പവിത്രമായ അവസാന നാളുകളിൽ പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുശിക്ഷ്യന്മാർ എങ്ങനെ പ്രാർത്ഥനാ നിരതരായി ഒരുമയോടും സ്നേഹത്തോടും ക്രിസ്തു ചൈതന്യത്തിൽ പരിശുദ്ധാത്മാ നിവേശിതമായി പ്രേഷിത വേലക്കായി ഇറങ്ങിയോ അതുപോലെ ഈ മൂന്ന് ദിവസം പ്രയോജനകരവും ഫലപ്രദവുമായിരിക്കട്ടെ എന്ന് ആശംസിച്ചു. ആരേയും ഒഴിവാക്കാതെ എല്ലാവരെയും ശ്രവിച്ചും കൂട്ടായ ചർച്ചകളിലൂടെയും സഭയിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി സിനഡാലിറ്റിയിലൂടെ നടക്കുന്ന തുറവിയുടെ ചൈതന്യം എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിധ്രുതഗതിയിൽ നടക്കുന്ന ക്നാനായ കുടിയേറ്റത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപ്പാപ്പയോടൊപ്പം നിർമ്മിത ബുദ്ധിയും നവമാധ്യമങ്ങളും ഉൾക്കൊള്ളുന്ന ഈ അത്യാധുനിക കാലഘട്ടത്തിൽ ക്നാനായ പാരമ്പര്യത്തിൽ ശക്തമായ ഊന്നൽ കൊടുത്തുകൊണ്ട് പൂർവീകർ പകർന്ന് നൽകിയ വിശ്വാസജ്വാല തലമുറകളിലേക്ക് പകർന്ന് നൽകാനുള്ള പക്വമായ തീരുമാനങ്ങളും ആശയങ്ങളും ഈ സമ്മേളനത്തിൽ ഉണ്ടാകട്ടെയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.

സീറോ മലബാർ സഭയുടെ പ്രോപ്പർ ടെറിട്ടറിക്ക് വെളിയിൽ ആദ്യമായി സ്ഥാപിതമായ ചിക്കാഗോ രൂപതയിലെ ക്നാനായ റീജിയന്റെ പ്രഥമ സമ്മേളനത്തിലേക്ക് റീജിയൻ ഡയറക്ടർ ബഹുമാനപ്പെട്ട മോൺസിഞ്ഞോർ തോമസ് മുളവനാൽ അച്ഛൻ എല്ലാ പിതാക്കന്മാരെയും വൈദികരെയും സിസ്റ്റേഴ്സിനെയും അൽമായ പ്രതിനിധികളെയും സ്വാഗതം ചെയ്തു.

അമേരിക്കയുടെ വിവിധഭാഗങ്ങളിൽ ഉള്ള പതിനഞ്ച് ഇടവകകളും ഏഴ് മിഷനുകളിൽ നിന്നുമായി എഴുപത് പ്രതിനിധികളാണ് ക്നാനായ റീജ്യൻ കോൺഫ്രൻസിൽ പങ്കെടുത്തത്. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. ചിക്കാഗോ സെയിന്റ് തോമസ് സീറോ മലബാർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിച്ച് ക്നാനായ വൈദികരും സന്ന്യസ്തരും അല്മായരും രൂപതയോടെ കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയുകയും ക്നാനായ മക്കളുടെ ആഗ്രഹം തന്നെയാണ് തന്റേതെന്നും അത് സഫലമാക്കാൻ ഒപ്പം ഞാൻ കൂടെ ഉണ്ടാകും എന്ന് ഉറപ്പ് നൽകി.

 സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവും ക്യാനഡ മിസിസാഗ സീറോ മലബാർ രൂപത വികാരി ജനറൽ ബഹുമാനപ്പെട്ട മോൺസിഞ്ഞോർ പത്രോസ് ചമ്പക്കര അച്ഛനും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയാണ് പ്രതിനിധി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഇടവക വികാരി ബഹുമാനപ്പെട്ട എബ്രഹാം കളരിക്കൽ, തിയോഫിൻ ചാമക്കാല, ജോസഫ് ഇലക്കൊടിക്കൽ, കുരുവിള ചെമ്മാച്ചേൽ , ബിന്ദു ചെമ്മങ്ങാട്ട്, കൈക്കാരൻമാരായ സിബി പടിഞ്ഞാറേവാരികാട്ട്, ബിനു പുല്ലുകാട്ട്,ഷാജി പുളിമൂട്ടിൽ , സി.ലില്ലി, സി. ബെറ്റ്സി, സി. സബിത. എന്നിവരാണ് പ്രതിനിധി സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്.

 

Join WhatsApp News
പാരവെക്കുന്നവർ 2025-06-05 20:38:07
ക്നാനായ മക്കളുടെ ആഗ്രഹം ജോയ്പിതാവ്, സഭലമാകുമെന്ന് പറയുന്നു. ഇത്‌ കുറെ കെട്ടിട്ടുള്ളതാണ്. ആദ്യം കണ്ണൂർ രൂപത തരാമെന്നു പറഞ്ഞു, കിട്ടിയില്ല. സിറോ, പാര പണിതു ലാറ്റിൻകാര്, കണ്ണൂർ രൂപത അടിച്ചുകൊണ്ട് പോയി. പിന്നെ, അതിരുപത്തായക്കാമെന്നു പറഞ്ഞു, കേരളത്തിന്‌ വെളിയിലുള്ള ക്നാനയ്ക്കരേ അവരുടെ കീഴിലാക്കി. കൂടാതെ, ക്നനായകരുടെ ആചാര അനുഷ്ടാനങ്ങളും അവർ അടിച്ചുമാറ്റി. ഇനി, അമേരിക്കയിൽ രൂപത തരാമെന്നു പറഞ്ഞു, എന്ത് പാരയാണ് പണിയാൻ പോകുന്നത്?
ഒരു ക്നാനായ അനുഭാവി 2025-06-05 22:21:23
ക്നാണയക്കാർ, എന്തിനാണ് സിറോമലബാർ സഭയുടെ കീഴിൽ, നിരന്തരം അവഗണയും അവഹേളനയും ഏറ്റുവാങ്ങുന്നത്? ഇന്ന്, സിറോ സഭാ ലോകത്തിന്റെ മുന്നിൽ, എറണാകുളത്തെ അടി കാരണം എന്തുമാത്രം അപഹാസിക്കപ്പെടുന്നു. അത് ഒരിക്കലും തീരുകയില്ല. പല പിതാക്കന്മാരുടെയും കണ്ണീരും ശാപവും ആ സഭയിലുണ്ട്. ക്നാനായകാരുടെ, ആദ്യ മെത്രാനെ(മാക്കിൽ) അവർ എത്ര കണ്ണീർ കുടിപ്പിച്ചതാണ്? ക്നാണയക്കാർ, രക്ഷപെടണമെങ്കിൽ, ഒരു Sui Juris സഭക് വേണ്ടി ശ്രമിക്കുക. അല്ലാതെ, സിറോയുടെ കീഴിൽ നിന്നാൽ, നിങ്ങളുടെ ആസ്തിത്യും തന്നെ ഇല്ലാതാകും.
എല്ലാം സ്വർഗത്തിൽ ചാടിക്കയറാൻ വേണ്ടി 2025-06-05 23:45:21
സഭ ആണോ വിശ്വാസി ആണോ രക്ഷപെടേണ്ടത്? സഭകളെല്ലാം പാലങ്ങൾ മാത്രം എന്ന് ഓർത്താൽ നല്ലതു. . ഉറപ്പില്ലെങ്കിൽ ഇതെല്ലം ഒടിഞ്ഞു പറിഞ്ഞു താഴേക്ക് പോകും. പാലം പാലമരം കൊണ്ട് പണിയുന്നവർ, പാലം വലിക്കുന്നവർ, പാലത്തിനു തോട്ട വെക്കുന്നവർ, പാലത്തിൽ നിന്ന് തള്ളയിടുന്നവർ , ഇടയന് തട്ട് കൊടുക്കുന്നവർ എല്ലാം ഈ ആട്ടിൻ കൂടാരത്തിൽ ഉണ്ട്.
ഉള്ളു കള്ളികൾ 2025-06-06 01:22:18
ക്നാനായ കാത്തോലിക്കരോട്, ചരിത്രപരമായി, സിറോമലബാർ സഭക്കു, എതിർപ്പ് ഉണ്ടാകാൻ കാരണം, ചങ്ങനാശ്ശേരി രൂപതയിൽ ആദ്യമായി മെത്രാനായതു കനനായകരനായ മാക്കിൽ പിതാവായതുകൊണ്ടാണ്. അസ്സുയ പുണ്ട് അദ്ദേഹത്തെ, പീഡിപ്പിച്ചു കൊല്ലാൻ വരെ, അവർ നോക്കിയതാണ്. ആ അസ്സൂയാണ്, ഇപ്പോഴും, ചങ്ങനാശ്ശേരി ലോബിയുടെ നേതൃത്വത്തിന്റെ, സിറോയിൽ ഉള്ളത്. സിറോ സിനോടിന്റെ ഉള്ളു കള്ളികൾ, അറിയാവുന്നവർ പറയുന്നത്, ചങ്ങനാശ്ശേരി ലോബിയുടെ നേതൃത്വംത്തിൽ, കോട്ടയം രൂപതയുടെ കാര്യം വരുമ്പോൾ, എല്ലാവരും ഒന്നിക്കും.കോട്ടയം രൂപതക്കു, ഇപ്പോൾ മുന്ന് മെത്രന്മാർ മാത്രമേ ഉള്ളു(മുൻപ്, ഒരു മെത്രാനെ ഉണ്ടായിരുന്നുള്ളു). വോട്ട് ഇടുമ്പോൾ, ക്നനായകരുടെ കാര്യം തള്ളി പോകും. അതാണ്, എപ്പോഴും സംഭവിക്കുന്നത്. കൂടാതെ, റോമിൽ ഓറിയന്റൽ കോൺഗ്രെകഷനിൽ, ചങ്ങനാശ്ശേരി ലോബിയുടെ, ഒരുപാട് അച്ചന്മാർ ജോലി ചെയ്യുന്നുണ്ട്. അവർ, അവിടെ പാര പണിയും.
Mathai Chettan 2025-06-06 02:47:20
ഈ വാർത്തയുടെ ഏറ്റവും മേലെ ഒരു ചിത്രം ഉണ്ടല്ലോ. അതിൽ ഏതോ ഒരു മെത്രാൻ പ്രസംഗിക്കുന്നു. അങ്ങേരെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി "മോഡി" മെത്രാന്റെ ലോഹയിട്ട് വന്ന മാതിരി ഉണ്ട്. അല്ലെങ്കിൽ ആ മുഖത്തേക്ക് ഒന്ന് നോക്കൂ. ഏതാണ്ട് ഒരു മോഡിയുടെ കട്ട് തന്നെയാണ് ആ മുഖം. പല അഴിമതിയിലും കുടുങ്ങിക്കിടക്കുന്ന മെത്രാന്മാര് ഇപ്പോൾ മോഡിയുടെ പാർട്ടിയിലും ഉണ്ടല്ലോ. ഏതായാലും മോഡിയോട് കിനാനായക്കാർ വിളിച്ചു പറ. അങ്ങേര് ഒന്ന് സപ്പോർട്ട് ചെയ്താൽ പോപ്പിനോട് ഒന്ന് വിളിച്ചു പറഞ്ഞാൽ ഒരുപക്ഷേ കാനായകാർക്ക് ഒരു രൂപത കൂടി കിട്ടിയെന്ന് ഇരിക്കും. സാറന്മാരെ രൂപത വരാതിരിക്കുന്നതാണ് നന്ന്. നിങ്ങൾ പിന്നെ ആ രൂപതയ്ക്കും ആ രൂപത കെട്ടിടങ്ങൾക്കും രൂപത അധികാരികൾക്കും കൂടുതൽ പദവാരം കൊടുക്കേണ്ടി വരും പണം കൊടുക്കേണ്ടി വരും. എന്തിനാ വെറുതെ പോക്കറ്റിലെ കാശും കൊടുത്ത്, വേലിയിലിരിക്കുന്ന.... അതിനെ പിടിച്ച്... വെറുതെ നമ്മുടെ അവിടെ... വെക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് വന്നിട്ട് പറയുന്നു അമേരിക്കയിൽ ഒരു രൂപത കൂടെ വരും എന്ന്. ദൈവമേ ഒരു രൂപത കൂടി വരാതിരിക്കട്ടെ. വന്നാല് വിശ്വാസികൾ അവരെയൊക്കെ വീണ്ടും തീറ്റി പോറ്റണം. എന്നിട്ടും മാറിനിന്ന് അവരെ വിശ്വാസികളും കുഞ്ഞാടുകളുമായ നമ്മുടെ മേൽ ഒത്തിരി നിയമങ്ങളും, ഒരു അർത്ഥത്തിൽ ചങ്ങലക്ക് തന്നെ നമ്മുടെ ഓരോ കാര്യത്തിലും ഇട്ടു കൊണ്ടിരിക്കുകയാണ്. ഈ രൂപത ഒക്കെ വരുന്നതിനുമുമ്പ് നമുക്ക് എന്ത് സുഖമായിരുന്നു. അമേരിക്കൻ മലയാളി കത്തോലിക്കർക്ക് സത്യത്തിൽ അന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. സുഖമായി അമേരിക്കൻ പള്ളിയിൽ പോയി, നിസ്സാരപദവാരവും കൊടുത്ത് നമ്മുടെ വിശ്വാസ കാര്യങ്ങൾ ആരാധന ഒക്കെ നടത്തിയിരുന്നു. രൂപതകളും ഇടയന്മാരും കൂടുതലായി വരുമ്പോൾ കുഞ്ഞാടുകളായ നമ്മുടെ പോക്കറ്റ് ആണ് കാലിയാകുന്നത്. അവരുടെ ഭരണവും തിട്ടൂരവും കൊണ്ട് നമ്മൾ വിശ്വാസികൾ കുഞ്ഞാടുകൾ കൂടുതലായി വരിഞ്ഞു മുറുക്കപ്പെടുന്നു. അതിനാൽ പ്രിയപ്പെട്ട ക്നാനായക്കാരെ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾക്ക് ഒരു രൂപത അല്ലേ ഉള്ളൂ. അതുമതി സാറന്മാരെ. കൂടുതൽ രൂപത ഉണ്ടാക്കി തലേല് കൂടുതൽ ഭാരങ്ങൾ കയറ്റി വയ്ക്കല്ലേ. നമ്മുടെ ഉള്ള രൂപത തന്നെ അങ്ങ് നിർത്തലാക്കി അമേരിക്കൻ രൂപതയിലും പള്ളിയിലും ചേരുന്നതാണ് കൂടുതൽ നന്ന്. അതിൽ തന്നെ വല്ലപ്പോഴും നമുക്ക് മലയാളം കുർബാന ചൊല്ലിക്കാമല്ലോ.. മലയാളം തിരുകർമ്മങ്ങൾ.. മലയാള ക്വയർ പാട്ടുകൾ പാടാമല്ലോ. പിന്നെന്തിന് ഇന്ത്യയിൽ നിന്ന് ഈ സഭാ രാജാക്കന്മാരെ കൂടുതലായി നമ്മൾ വരുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക