പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുകയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ പ്രസിഡന്റായി നിയമിക്കയും ചെയ്യണമെന്നു ട്രംപിന്റെ ഉറ്റ മിത്രമായിരുന്ന എലോൺ മസ്‌ക് ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട ജെഫ്‌റി എപ്‌സ്റ്റീനെ കുറിച്ചുള്ള അന്വേഷണ ഫയലിൽ ട്രംപിന്റെ പേരുണ്ടെന്നും അതു കൊണ്ടാണ് ആ ഫയൽ പൂഴ്ത്തി വച്ചിരിക്കുന്നതെന്നും ശതകോടീശ്വരൻ ആരോപിക്കുന്നു.
രാജ്യത്തിനു സുപ്രധാനമായ തന്റെ സ്‌പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ സ്‌പെയ്‌സ്ക്രാഫ്റ്റ് ഉടൻ ഡീക്കമ്മീഷൻ ചെയ്യുന്നു എന്നും മസ്‌ക് പ്രഖ്യാപിച്ചു. തന്റെ ഗവൺമെന്റ് കോൺട്രാക്ടുകൾ റദ്ദാക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചതു കൊണ്ടാണ് ഈ നടപടിയെന്നും അദ്ദേഹം 'എക്‌സി'ൽ വ്യക്തമാക്കി.
ഒൻപതു മാസം ബഹിരാകാശത്തു കുടുങ്ങിയ സുനിത വില്യംസ്, ബുച് വിൽമോർ എന്നീ ബഹിരാകാശ യാത്രികരെ ഒടുവിൽ തിരിച്ചു കൊണ്ടുവന്നത് ഡ്രാഗൺ പേടകം ഉപയോഗിച്ചാണ്. മാത്രമല്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു ആളുകളെയും ചരക്കും കൊണ്ടുപോകുന്നതിനു നാസ ഡ്രാഗൺ ഉപയോഗിക്കാറുണ്ട്.
ഗണ്യമായ തോതിൽ കാർഗോ ഭൂമിയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഏക പേടകം ഡ്രാഗൺ ആണെന്ന് സ്‌പെയ്‌സ് എക്സ് പറയുന്നു.
മാന്ദ്യം വരുന്നുവെന്ന് താക്കീത്
ട്രംപിന്റെ കടുത്ത ഇറക്കുമതി താരിഫ് ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ യുഎസ് സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞു. "അമേരിക്ക പൊളിഞ്ഞാൽ എല്ലാം പൊളിയും" എന്നദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ തിരഞ്ഞടുപ്പ് വിജയം സാധ്യമായത് താൻ നൽകിയ $250 മില്യൺ ഉൾപ്പെടെയുള്ള സംഭാവനകൾ കൊണ്ടാണെന്നും ട്രംപിനു തീരെ നന്ദിയില്ലെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. "ട്രംപിന് ഇനി മൂന്നര വര്ഷമാണ് പ്രസിഡന്റായി ഇരിക്കാൻ കഴിയുന്നത്. എനിക്ക് നാൽപതിലേറെ വര്ഷങ്ങളുണ്ട്."
see also: മസ്‌ക് - ട്രംപ് വാക്പോരാട്ടം രൂക്ഷം; നന്ദി ആര് ആരോട് പറയണം?
Musk demands Trump's impeachment