Image

ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തവരോട് ആദ്യം ഈ മൂന്ന് സിനിമകൾ കാണാൻ പറയും; ശോഭന

രഞ്ജിനി രാമചന്ദ്രൻ Published on 07 June, 2025
ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തവരോട് ആദ്യം ഈ മൂന്ന് സിനിമകൾ കാണാൻ പറയും; ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ശോഭന, തൻ്റെ സിനിമകൾ കണ്ടിട്ടില്ലാത്തവർക്കായി മൂന്ന് ചിത്രങ്ങൾ ശുപാർശ ചെയ്തു. 'എഫ്ടിക്യു വിത്ത് രേഖ മേനോൻ' എന്ന അഭിമുഖത്തിലാണ് ശോഭന തൻ്റെ ഇഷ്ടചിത്രങ്ങൾ വെളിപ്പെടുത്തിയത്.

പുതിയ ചിത്രം 'തുടരും', ബാലതാരമായി അഭിനയിച്ച തമിഴ് ചിത്രം 'മംഗള നായകി', തെലുങ്ക് ചിത്രം 'ഹലോ ഡാർലിങ്' എന്നിവയാണ് ശോഭന നിർദേശിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നിരവധി മികച്ച കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഒരുകാലത്ത് വർഷത്തിൽ 22 സിനിമകൾ വരെ ചെയ്തിരുന്നുവെന്നും, അന്ന് സിനിമകളുടെ ചിത്രീകരണം വേഗത്തിൽ അവസാനിക്കുമായിരുന്നു എന്നും ശോഭന ഓർമിച്ചു.

നിലവിൽ സാങ്കേതികവിദ്യയുടെ വളർച്ച കാരണം സിനിമകളുടെ ചിത്രീകരണം കൂടുതൽ സമയമെടുക്കുന്നുണ്ട്. പഴയകാലത്ത് സ്ക്രിപ്റ്റിനും സംവിധായകനുമായിരുന്നു സിനിമയിൽ പ്രധാന്യം. അത് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നെന്നും, അന്ന് സിനിമയിൽ സജീവമാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്നും ശോഭന കൂട്ടിച്ചേർത്തു.

 

 

 

English summary:

To those who haven’t seen the films I’ve acted in, I would first ask them to watch these three movies; says Shobana.
 

Join WhatsApp News
Jayan varghese 2025-06-07 13:05:24
‘ തുടരും ‘ ഒരു നല്ല സിനിമയാണ്. അഭിനയം ആസ്വാദ്യകരമായി മാറ്റിയ അതിലെ നടീനടന്മാരുടെ പ്രകടനങ്ങൾ അഭിനന്ദനാർഹമാണ്. സംവിധായകന്റെ സാദ്ധ്യതകൾ ആവുന്നത്ര ഉപയോഗപ്പെടുത്തി എന്നതിൽ സംവിധായകനും അംഗീകരിക്കപ്പെടേണ്ടതാണ്. പട്ടിണിക്കുടിലിലെ ഗ്രഹണിപിള്ളേർ ചക്കക്കൂട്ടാൻ കണ്ട ആർത്തിയോടെ സിനിമ ആസ്വദിക്കുകയും പ്രവർത്തകരുടെ പോക്കറ്റുകൾ നിറച്ചു കൊടുക്കുകയും ചെയ്തു എന്നയിടത്തു ശുഭം. സംഘർഷാത്മകതയും സാമൂഹ്യ അസ്വാരസ്യതകളും അഴിഞ്ഞാടുന്ന ഒരു ലോകത്ത് അനിശ്ചിതത്വത്തിന്റെ അരനാഴികനേരം തള്ളിനീക്കുന്ന ആധുനിക മനുഷ്യന്‌ ആശ്വാസത്തിന്റ കുളിർജലമാവാൻ കലാരൂപങ്ങൾക്ക് കഴിയണം എന്നയിടത്ത് ഈ സിനിമ ലക്‌ഷ്യം നിറവേറ്റുന്നുണ്ടോ എന്നതാണ് ചോദ്യമെങ്കിൽ ഇല്ലാ എന്ന് തന്നെയാണ് ഉത്തരം. മാനവികതയുടെ മാറ്റത്തോറ്റങ്ങളാവേണ്ട കലാരൂപങ്ങളിൽ നിന്നുള്ള മാനസിക റവന്യൂ ഏറ്റു വാങ്ങി സാമൂഹ്യ മാറ്റത്തിന് വഴിമരുന്നിടുന്ന സന്ദേശങ്ങൾ സംവദിപ്പിക്കുമ്പോളാണ് കവിയും കലാകാരനും പ്രവാചകരാവുന്നതും വർത്തമാന യാഥാർഥ്യങ്ങളുടെ ഇരുട്ടിൽ നിന്ന് പുറത്തെ വെളിച്ചത്തിലേക്കുള്ള വഴി തുറക്കപ്പെടുന്നതും എന്നതിനാൽ പുത്തൻ പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു. ജയൻ വർഗീസ്. T
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക