Image

സംസ്കാര വ്യവസായത്തിന്റെ വർധിച്ചുവരുന്ന വിപണനം - മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ സൂം മീറ്റിങ്

Published on 15 June, 2025
സംസ്കാര വ്യവസായത്തിന്റെ വർധിച്ചുവരുന്ന വിപണനം - മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ  സൂം മീറ്റിങ്

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റണിന്റെ സൂം മീറ്റിങ് ജൂൺ പത്താംതീയതി നാലുമണിക്ക് നടത്തപ്പെട്ടു. സെക്രറട്ടറി ജോർജ് പുത്തൻകുരിശ്, പ്രസിഡണ്ട് മണ്ണിക്കരോട്ടിന്റെ അഭാവത്തിൽ ഏവരെയും സ്വാഗതം ചെയ്‌തു. മലയാളം സൊസൈറ്റിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അപ്പനാ ബസാറിന്റെ ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തി. അതോടൊപ്പം  മലയാളം സൊസൈറ്റിയിലെ ഒരു  സജ്‌ജീവാംഗമായ നൈനാൻ മാത്തുള്ള തിയോളജിൽ  ഡോക്ടറേറ്റ് നേടിയതിൽ മലയാളം സൊസൈറ്റിയുടെ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.  

അമേരിക്കയിലെ അറിയപ്പെടുന്ന കവിയും ലേഖകനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിനെ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്‌തു.    അദ്ദേഹം, താൻ എഴുതിയ പുസ്തകങ്ങൾ സദസിന് പരിചയപ്പെടുത്തി അതോടൊപ്പം തന്റെ അരനൂറ്റാണ്ടിന്റെ സാഹിത്യ സപര്യയെകുറിച്ച് ഹൃസ്വമായി സംസാരിച്ചു  എ.സി. ജോർജ് അടുത്തകാലത്ത് എഴുതിയ നാല് പുസ്തകങ്ങളും , പാളങ്ങൾ (നോവൽ),  മിന്നൽ പ്രണയം (നർമ്മം), ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ (ലേഖനങ്ങൾ), ഹൃദയ കവാടം തുറക്കുമ്പോൾ (കവിതകൾ)  തുടങ്ങിയവ ആമസോണിൽ ലഭ്യമാണെന്നും, ആവശ്യമുള്ളവർ കവർ പേജിലുള്ള QR code ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാമെന്നും സെക്രട്ടറി അറിയിക്കുകയുണ്ടായി.   മലയാളം സൊസൈറ്റിയുടെ പേരിലുള്ള  പിതൃദിനാശംസയും  സെക്രട്ടറി എല്ലാ പിതാക്കൾക്കും നേർന്നു.

എ.സി ജോർജ്  മോഡറേറ്ററായി ഏകദേശം 4:30 PM- ന്  യോഗം ആരംഭിച്ചു.  "സംസ്കാര വ്യവസായത്തിന്റെ വർധിച്ചുവരുന്ന വിപണനം" എന്നതായിരുന്നു വിഷയം.   കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ മലയാളി സാംസ്കാരിക സാഹിത്യ വേദികളിൽ സജീവ സാന്നിദ്യവും . മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ (മിലൻ)പ്രസിഡന്റ്, ലാന ഡിട്രോയിറ്റ് കൺവൻഷൻ ചെയർമാൻ, ധ്വനി മാഗസിൻ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ആനുകാലിക മലയാളം മാധ്യമങ്ങളിൽ ലേഖകനുമായി പ്രവർത്തിക്കുകയും ചെയ്ത സുരേന്ദ്രൻ നായർ ആയിരുന്നു അവതാരകൻ.

കൺസ്യൂമറിസത്തിന്റെ വൻകുതിപ്പും ഏക ലോക സമ്പത്ഘടനാ നിർമ്മാണ പ്രക്രിയകളും വികസിത രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു ഭാഗത്തു പുരോഗമിക്കുമ്പോൾ,  നിലവീലുള്ള സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാൻ വിവിധ രാജ്യങ്ങളിലെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പ്രതിരോധ പ്രവർത്തനങ്ങളുമായി മറുഭാഗത്തു അണിനിരക്കുന്നു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നൂറുകണക്കിന് പ്രാദേശിക ഭാഷകളുടേയും പ്രതിഷ്ടിതമായ അസഖ്യം സാഹിത്യ ശേഖരങ്ങളെയും നിലനിൽപ്പാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.  ഈ വിഷയം സംബന്ധിച്ച വ്യത്യസ്തമായ നിരീക്ഷണങ്ങളും നിരൂപണങ്ങളും പങ്കുവെക്കുന്ന ഒരു സംവാദമാണ്    ലക്ഷ്യമിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്.

പ്രഭാഷകൻ വളരെ ചിട്ടയോടും അടക്കത്തോടും അവസ്തരിച്ച ആശയങ്ങൾ കേൾവിക്കാരുടെ ചിന്തകളെ പലതലങ്ങളിലേക്ക് കൊണ്ടുപോയി എന്നത്.  ചർച്ചയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ പ്രകടമായിരപ്രകടമായിരുന്നു. ശ്രീമതി പൊന്നുപിള്ള (വൈസ് പ്രസിഡൻഡ് ), നൈനാൻ മാത്തുള്ള,  തോമസ് കെ വറുഗീസ്, ടി. എൻ. സമുവേൽ, ജെയിംസ് ചിറത്തടത്തിൽ, തോമസ് എബ്രഹാം, ജോസഫ് നമ്പിമഠം, പ്രൊഫ. വി. വി. ഫിലിപ്പ് (മലയാളം),  ജോസഫ് തച്ചാറ, ചാക്കോ എം. സി, എ. സി, ജോർജ്, സുരേന്ദ്രൻ നായർ, ജോർജ് പുത്തൻകുരിശ് തുടങ്ങിയവർ സജ്ജീവമായി ചർച്ചയിൽ പങ്കെടുത്തു. സുരേന്ദൻ നായർ  മറുപടിയിൽ, തന്റെ വിഷയം മറ്റുള്ളവരിൽ ഉണ്ടാക്കിയ പ്രതികരണത്തിൽ, സംതൃപ്തി രേഖപ്പെടുത്തി.  ജോർജ് പുത്തന്കുരിശ് കൂടി വന്നവർക്കും വിഷയം അവതരിപ്പിച്ച സുരേന്ദ്രൻ നായർക്കും, മോഡറേറ്ററും സൂം മാനേജരുമായ എ. സി ജോർജിനും നന്ദി രേഖപ്പെടുത്തി.
 

Join WhatsApp News
Philipose Kampath 2025-06-15 06:28:47
അമേരിക്കയിലെ വിവിധ സിറ്റികളിലെ സാഹിത്യഭാഷ മീറ്റിങ്ങുകൾ Face to Face or , ZOOM (സൂ) മീറ്റിങ്ങുകൾ ചിലപ്പോഴൊക്കെ ഞാൻ പങ്കെടുക്കുന്നതിന്റെ വെളിച്ചത്തിൽ ചില അഭിപ്രായങ്ങൾ പറയുകയാണ്. മോശവും ബോറിങ്ങും ആയി തോന്നുമ്പോൾ ഞാൻ മീറ്റിങ്ങിൽ നിന്ന്, അത് നേരിട്ട് ഫിസിക്കൽ മീറ്റിംഗ് ആണെങ്കിലും,ZOOM മീറ്റിംഗ് ആണെങ്കിലും ഞാൻ ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ അങ്ങ് ഇറങ്ങിപ്പോറൂം . ചുരുക്കം ചില മീറ്റിങ്ങുകൾ മാത്രമേ productive ആയി തോന്നാറുള്ളൂ. ചിലർ വല്ലപ്പോഴുമേ മീറ്റിങ്ങിൽ വരാറുള്ളൂ. എന്നാൽ ഇത്തരക്കാർക്ക് കൂടുതൽ ഒരു വലിയ ബാവം കാണും. . അവരെപ്പോഴും മീറ്റിങ്ങിലെ ഒരുതരം വിശിഷ്ട അതിഥികൾ ആണെന്നാണ് . അവരുടെ അപദാനങ്ങൾ മീറ്റിംഗ് നടത്തിപ്പുകാരും, അവർ തന്നെയും, അങ്ങോട്ടു പൊക്കി പൊക്കി പുകഴ്ത്തി പാടി മനുഷ്യനെ ബോറടിപ്പിക്കും. അതുപോലെ ഇവരെല്ലാം സ്ഥിരം മീറ്റിങ്ങിൽ വന്നാൽ പോലും എപ്പോഴും സെലിബ്രിറ്റികൾ, അതിഥികൾ മാത്രമാണെന്ന് ഒരു ഭാവവും ആണ്. എല്ലായിപ്പോഴും ഇത്തരക്കാരെ ചിലപ്പോഴൊക്കെ കാണാറുണ്ട്. ചിലപ്പോൾ ചിലർ കൊല്ലങ്ങൾക്ക് മുൻപ് എഴുതിയ, പഴഞ്ചൻ ബുക്കുകൾ വീണ്ടും വീണ്ടും കൊണ്ടുവന്ന റിലീസ് അല്ലെങ്കിൽ പ്രകാശനം ചെയ്യും. പിന്നീട് പൊതുവായ ഒരു കാര്യം പറയട്ടെ, കാര്യവിവരമുള്ള, പരസ്പരം ചൊറിഞ്ഞു കൊടുക്കാത്ത, സ്വതന്ത്രമായ, ധീരരായ, എഴുത്തുകാരും വായനക്കാരും കുറഞ്ഞു വരികയാണ്. ചിലരുടെ എഴുത്തുകളും അഭിപ്രായങ്ങളും, യാതൊരു ലോജിക്കില്ലാത്ത, വർഗീയത നിറഞ്ഞതും ഒക്കെയായി പലയിടത്തും പോകുമ്പോൾ കണ്ടിട്ടുണ്ട്. ഞാനെൻറെ അഭിപ്രായം എഴുതി എന്ന് മാത്രം. എഴുത്ത് സംഘടനയിൽ പ്രവർത്തിക്കുന്നവരും എഴുത്തുകാരും അല്പം കൂടി നീതി കാണിക്കണം, എല്ലാവരെയും ഒരുപോലെ പരിഗണിക്കണം, വർഗീയത ഒട്ടും പാടില്ല. എപ്പോഴും കുറച്ച് ആൾക്കാരെ മാത്രം കോലിൽ കുത്തിക്കൊണ്ട് വലിയ ആളാക്കി നടക്കരുത്. സ്വന്തമായി എഴുതുന്ന എല്ലാ എഴുത്തുകാർക്കും അഭിവാദ്യങ്ങൾ.
Manoj Thomas 2025-06-15 22:31:10
ഇവിടെ തുടക്കത്തിൽ നാലു പുസ്തകങ്ങളുടെ പ്രകാശനം ലഭ്യതയോ തുടങ്ങിയവയെ പറ്റി പറയുന്നുണ്ടല്ലോ. ഇതൊരു വലിയ കാര്യം തന്നെ. സാധാരണയായി നാലു പുസ്തകങ്ങളും മറ്റും ഒരാളുടെ ഒരുമിച്ച് പ്രകാശനം ചെയ്യാറില്ല. സത്യത്തിൽ ഈ നാല് പുസ്തകങ്ങളും ഒരു ആറുമാസം ഇടവിട്ട് പ്രകാശനം ചെയ്തിരുന്നെങ്കിൽ അതിൻറെ എഴുത്തുകാരനും പുസ്തകത്തിനും കൂടുതൽ പ്രചാരവും പബ്ലിസിറ്റിയും കിട്ടുമായിരുന്നു. എന്നാലും സാരമില്ല. നടക്കട്ടെ. പക്ഷേ ഇത് അച്ചടിച്ചതും, പ്രകാശനം നടത്തിയതും, പബ്ലിഷ് ചെയ്തതും മലയാളം സൊസൈറ്റിയുടെ ബാനറിൽ ആണോ? അതോ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ബാനറിൽ ആണോ? അതിൻറെ സംശയം ചോദിക്കാൻ ഉണ്ടായ കാരണം ഈ പുസ്തകങ്ങളുടെ രചയിതാവായ എ സി ജോർജ് ഈ രണ്ട് സംഘടനയിലും, വളരെ സജീവമായി, പോകുന്ന വ്യക്തിയും, പങ്കെടുക്കുന്ന വ്യക്തിയും ആയി വാർത്തകളിൽ കാണാറുണ്ട്. അതുകൊണ്ട് ഒരു സംശയം ചോദിച്ചു എന്ന് മാത്രമേ ഉള്ളൂ. പക്ഷേ പുള്ളിക്കാരൻ ഏത് സംഘടനയിൽ പോയാലും എല്ലാറ്റിനും ഒരു നിഷ്പക്ഷതയും, അതുപോലെ ഒരു വ്യക്തിത്വവും സ്വതന്ത്ര ചിന്താഗതിയും പുലർത്തുന്ന ആളാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ റൈറ്റേഴ്സ് ഫോറം ആണെങ്കിൽ എഴുത്തുകാരുടെ കയ്യിൽ നിന്ന് കാശ് മേടിച്ച് എല്ലാ കൊല്ലവും മുടങ്ങാതെ പുസ്തകവും ഇറക്കുന്നുണ്ട് എന്ന് അറിയാം. അച്ചടിക്കാൻ കാശ് വേണ്ടേ? അതിനാൽ കാശ് മേടിക്കുന്നതിലും കുഴപ്പമില്ല കേട്ടോ? കുഴപ്പമില്ല. ചോദിച്ചു എന്ന് മാത്രം. ഏതാണെങ്കിലും ഞാൻ നാല് പുസ്തകവും ആമസോൺ കിണ്ടിലിൽ പോയി വായിച്ചു. ഏതെങ്കിലും ഒരു പ്രസ്ഥാനക്കാർക്ക് സമ്മാനത്തിനായി അയച്ചുകൊടുക്കുക. പറഞ്ഞ മാതിരി നല്ല പുഷും പുള്ളും ഉണ്ടെങ്കിൽ വല്ല സമ്മാനവും തടഞ്ഞു എന്നും വരാം. കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല. ചുമ്മാ കുറെ അഭിപ്രായം എഴുതി എന്ന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക