മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റണിന്റെ സൂം മീറ്റിങ് ജൂൺ പത്താംതീയതി നാലുമണിക്ക് നടത്തപ്പെട്ടു. സെക്രറട്ടറി ജോർജ് പുത്തൻകുരിശ്, പ്രസിഡണ്ട് മണ്ണിക്കരോട്ടിന്റെ അഭാവത്തിൽ ഏവരെയും സ്വാഗതം ചെയ്‌തു. മലയാളം സൊസൈറ്റിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അപ്പനാ ബസാറിന്റെ ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തി. അതോടൊപ്പം മലയാളം സൊസൈറ്റിയിലെ ഒരു സജ്‌ജീവാംഗമായ നൈനാൻ മാത്തുള്ള തിയോളജിൽ ഡോക്ടറേറ്റ് നേടിയതിൽ മലയാളം സൊസൈറ്റിയുടെ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.
അമേരിക്കയിലെ അറിയപ്പെടുന്ന കവിയും ലേഖകനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിനെ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്‌തു. അദ്ദേഹം, താൻ എഴുതിയ പുസ്തകങ്ങൾ സദസിന് പരിചയപ്പെടുത്തി അതോടൊപ്പം തന്റെ അരനൂറ്റാണ്ടിന്റെ സാഹിത്യ സപര്യയെകുറിച്ച് ഹൃസ്വമായി സംസാരിച്ചു എ.സി. ജോർജ് അടുത്തകാലത്ത് എഴുതിയ നാല് പുസ്തകങ്ങളും , പാളങ്ങൾ (നോവൽ), മിന്നൽ പ്രണയം (നർമ്മം), ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ (ലേഖനങ്ങൾ), ഹൃദയ കവാടം തുറക്കുമ്പോൾ (കവിതകൾ) തുടങ്ങിയവ ആമസോണിൽ ലഭ്യമാണെന്നും, ആവശ്യമുള്ളവർ കവർ പേജിലുള്ള QR code ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാമെന്നും സെക്രട്ടറി അറിയിക്കുകയുണ്ടായി. മലയാളം സൊസൈറ്റിയുടെ പേരിലുള്ള പിതൃദിനാശംസയും സെക്രട്ടറി എല്ലാ പിതാക്കൾക്കും നേർന്നു.
എ.സി ജോർജ് മോഡറേറ്ററായി ഏകദേശം 4:30 PM- ന് യോഗം ആരംഭിച്ചു. "സംസ്കാര വ്യവസായത്തിന്റെ വർധിച്ചുവരുന്ന വിപണനം" എന്നതായിരുന്നു വിഷയം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ മലയാളി സാംസ്കാരിക സാഹിത്യ വേദികളിൽ സജീവ സാന്നിദ്യവും . മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ (മിലൻ)പ്രസിഡന്റ്, ലാന ഡിട്രോയിറ്റ് കൺവൻഷൻ ചെയർമാൻ, ധ്വനി മാഗസിൻ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ആനുകാലിക മലയാളം മാധ്യമങ്ങളിൽ ലേഖകനുമായി പ്രവർത്തിക്കുകയും ചെയ്ത സുരേന്ദ്രൻ നായർ ആയിരുന്നു അവതാരകൻ.
കൺസ്യൂമറിസത്തിന്റെ വൻകുതിപ്പും ഏക ലോക സമ്പത്ഘടനാ നിർമ്മാണ പ്രക്രിയകളും വികസിത രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു ഭാഗത്തു പുരോഗമിക്കുമ്പോൾ, നിലവീലുള്ള സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാൻ വിവിധ രാജ്യങ്ങളിലെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പ്രതിരോധ പ്രവർത്തനങ്ങളുമായി മറുഭാഗത്തു അണിനിരക്കുന്നു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നൂറുകണക്കിന് പ്രാദേശിക ഭാഷകളുടേയും പ്രതിഷ്ടിതമായ അസഖ്യം സാഹിത്യ ശേഖരങ്ങളെയും നിലനിൽപ്പാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ വിഷയം സംബന്ധിച്ച വ്യത്യസ്തമായ നിരീക്ഷണങ്ങളും നിരൂപണങ്ങളും പങ്കുവെക്കുന്ന ഒരു സംവാദമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്.
പ്രഭാഷകൻ വളരെ ചിട്ടയോടും അടക്കത്തോടും അവസ്തരിച്ച ആശയങ്ങൾ കേൾവിക്കാരുടെ ചിന്തകളെ പലതലങ്ങളിലേക്ക് കൊണ്ടുപോയി എന്നത്. ചർച്ചയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ പ്രകടമായിരപ്രകടമായിരുന്നു. ശ്രീമതി പൊന്നുപിള്ള (വൈസ് പ്രസിഡൻഡ് ), നൈനാൻ മാത്തുള്ള, തോമസ് കെ വറുഗീസ്, ടി. എൻ. സമുവേൽ, ജെയിംസ് ചിറത്തടത്തിൽ, തോമസ് എബ്രഹാം, ജോസഫ് നമ്പിമഠം, പ്രൊഫ. വി. വി. ഫിലിപ്പ് (മലയാളം), ജോസഫ് തച്ചാറ, ചാക്കോ എം. സി, എ. സി, ജോർജ്, സുരേന്ദ്രൻ നായർ, ജോർജ് പുത്തൻകുരിശ് തുടങ്ങിയവർ സജ്ജീവമായി ചർച്ചയിൽ പങ്കെടുത്തു. സുരേന്ദൻ നായർ മറുപടിയിൽ, തന്റെ വിഷയം മറ്റുള്ളവരിൽ ഉണ്ടാക്കിയ പ്രതികരണത്തിൽ, സംതൃപ്തി രേഖപ്പെടുത്തി. ജോർജ് പുത്തന്കുരിശ് കൂടി വന്നവർക്കും വിഷയം അവതരിപ്പിച്ച സുരേന്ദ്രൻ നായർക്കും, മോഡറേറ്ററും സൂം മാനേജരുമായ എ. സി ജോർജിനും നന്ദി രേഖപ്പെടുത്തി.