Image

സാംസിയുടെ കഥകൾ സർഗ്ഗവേദിയിൽ

Published on 06 July, 2025
സാംസിയുടെ കഥകൾ സർഗ്ഗവേദിയിൽ

ജൂൺ 29 ഞായറാഴ്ചയിലെ സുന്ദരമായ സായാഹ്നം. കേരളാ സെന്ററിലെ ഡോഃ തോമസ് എബ്രഹാം ലൈബ്രറി ഹാളിൽ ന്യൂയോർക്ക് സർഗ്ഗവേദിയുടെ തിളക്കമാർന്ന മറ്റൊരദ്ധ്യായത്തിന് തുടക്കമായി. അമേരിക്കൻ മലയാളി എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ സാംസി കൊടുമൺ രചിച്ച 'വെനിസിലെ പെൺകുട്ടി' എന്ന കഥാസമാഹാരമായിരുന്നു ചർച്ചാ വിഷയം. 7 പുസ്തകങ്ങളുടെ രചയിതാവായ സാംസിയുടെ 'വെനിസിലെ പെൺകുട്ടി' 16 കഥകളുടെ സമാഹാരമാണ്. ഇതിലെ കഥകൾ സമസ്ത മേഖലകളിലുമുള്ള പച്ചയായ മനുഷ്യരുടെ ജീവിതമാണെന്നും സ്നേഹശൂന്യതയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നും കഥകളിൽ പ്രതിപാദിക്കുന്നുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് വെനിസിലെ പെൺകുട്ടി എന്ന ടൈറ്റിൽ കഥയെപ്പറ്റി മനോഹർ തോമസ് വിശദമായി സംസാരിച്ചു.

തുടർന്ന് പി. ടി. പൗലോസ്‌ , ജെ. മാത്യൂസ്, ജോസ് കാടാപുറം, രാജു തോമസ്, ജോസ് ചെരിപുറം ,  മാമ്മൻ സി മാത്യു എന്നിവർ സമാഹാരത്തിലെ  'ഒരു യുക്തിവാദിയുടെ ആത്മാവ് ഒരു വൈദികന്റെ ജഡത്തെ കണ്ടുമുട്ടിയപ്പോൾ', 'അത്താഴമേശയിലെ ഒറ്റുകാരൻ', 'കാലികളുടെ ലോകം', 'ജോർജ് ആറാമന്റെ പരിണാമം', 'ഉദകക്രിയ', 'തടാകക്കരയിലെ ദേശാടനക്കിളി' എന്നീ കഥകളെക്കുറിച്ച് യഥാക്രമം വിശദമായി സംസാരിച്ചു. ലിൻഡ അലക്സാണ്ടർ കഥാകൃത്തിന്‌ അഭിനന്ദനങ്ങൾ അർപ്പിക്കുകയും കഥകളെക്കുറിച്ച് പൊതുവായി സംസാരിക്കുകയും ചെയ്തു. മുൻ ഇന്ത്യൻ അത്‌ലറ്റ് ബെന്നി ജോണിന്റെ സാന്നിധ്യം സർഗ്ഗവേദിക്ക് പകിട്ടേകി .

സാംസി തന്റെ മറുപടി പ്രസംഗത്തിൽ തന്റെ കഥകൾ ചർച്ചക്കെടുത്ത സർഗ്ഗവേദിക്ക് നന്ദി പറഞ്ഞു. കഥകളിലെ ഓരോ കഥാപാത്രങ്ങളും സ്വന്തം ജീവിതത്തിൽ കണ്ടുമുട്ടിയവരാണെന്നും തുറന്നു പറഞ്ഞു.

സൗഹൃദങ്ങൾ പുതുക്കി, സ്നേഹാദരങ്ങൾ പരസ്പരം പങ്കുവച്ച് , അടുത്ത സർഗ്ഗവേദിക്ക് വീണ്ടും കാണാമെന്ന ഉറപ്പോടെ സ്നേഹവിരുന്നിനുശേഷം  മനോഹരമായ ഒരു സർഗസന്ധ്യക്ക് തിരശീല വീണു.


 

Join WhatsApp News
Sargam Gopalan 2025-07-06 07:24:47
ഇത് സർഗ്ഗ വേദിയോ? സ്വർഗ്ഗ വേദിയോ? സ്വവർഗ്ഗ വേദിയോ? ഞാൻ ഉന്നയിച്ച ഈ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം തരാൻ പറ്റുമോ? നിങ്ങൾ ഇങ്ങനെ കുറച്ചു വയസ്സന്മാർ കൂടിയിരുന്ന് ചർച്ച ചെയ്ത് മലയാളഭാഷയെ കൊല്ലല്ലേ കേട്ടോ? കുറച്ച് ചെറുപ്പക്കാരായ, യുവാക്കൾക്കും യുവതികൾക്കും അവസരം കൊടുക്കു. ലാനെയാണോ സർഗ്ഗ വേദി ആണോ വലുത്? ചിക്കാഗോ സാഹിത്യ വേദി, Hustan സാഹിത്യ വേദി, Dallas സാഹിത്യ വേദി, Philadelphia സാഹിത്യ വേദി, LA സാഹിത്യ വേദി എല്ലാം ആയിട്ട് ഒരു വിപ്ലവകരമായ, ആരോഗ്യപരമായ, മത്സരവും വിമർശനവും ആവശ്യമാണ്. നിങ്ങളൊക്കെ തന്നെ ഒരു രസത്തിന് ഒരു സാഹിത്യ വടംവലിയോ ഒരു സാഹിത്യ ഉത്സവം ഒക്കെ അങ്ങ് നടത്ത്. ആട്ടെ അവിടെ സംഗതിയൊക്കെ സ്മൂത്ത് ആയി നടക്കുന്നുണ്ടായിരിക്കുമല്ലോ അല്ലേ? മീറ്റിംഗിൽ വെള്ളമടി ഉണ്ടോ? വെള്ളം ചേർക്കൽ ഉണ്ടോ? ചീട്ടുകളി ഉണ്ടോ? കണ്ടെഴുത്തുകാരെയും, കൂലി എഴുത്തുകാരെയും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. അപ്രകാരം നടന്നാൽ സാഹിത്യം നശിച്ചു നാറാണക്കല്ല് പിടിക്കും. സാഹിത്യവും ഭാഷയും ഈ നാട്ടിലും നന്നായി പച്ചപിടിച്ചു വളരട്ടെ.
Sargavedhi Supporter 2025-07-06 15:33:10
'സർഗവേദി'യുടെ ആരംഭകാലം മുതൽക്കേ അതിൽ പ്രവർത്തിക്കുന്ന ഒരു എളിയ സാഹിത്യ ആസ്വാദകനാണ് ഞാൻ. ചെറിയാൻ കെ. ചെറിയാൻ എന്ന മഹാകവിയുടെ അറുപതാം ജന്മദിനത്തോടനുബദ്ധിച്ചു, അദ്ദേഹത്തിൻറെ അടുത്ത ബന്ധുവായ സർഗ്ഗവേദിയുടെ നേതാവായ ഒരാൾ പിരിവെടുത്തു മനോഹരമായി ഒരു പുസ്തകം പ്രസിദ്ധികരിച്ചതായി അറിവുണ്ട്. അതോടുകൂടി ചെറിയാൻ കവി, ഇടയ്ക്കു കയറി വന്നു സ്വയം പ്രഖ്യാപിത നേതാവായി. അദ്ദേഹം ആദ്യം ചെയ്തത് സർഗവേദി എന്നൊരു പ്രസ്ഥാനത്തിൽ കുറെ ഊളകൾ മാത്രമാണ്, അവരുടെ കോപ്രായങ്ങൾ കണ്ടു രസിക്കാന് താൻ അവിടെ പോകുന്നതെന്നും മറ്റും കാണിച്ചു, കലാകൗമുദിയിൽ ഒരു ലേഖനം എഴുതി ഇവിടെയുള്ള എളിയ സാഹിത്യപ്രവർത്തകരെ കളിയാക്കുകയാണ് ചെയ്തത്. നാട്ടിൽ നിന്നും ഇവിടെ എത്തിയ ഒരു സാഹിത്യ ദമ്പതികൾ ഇത് ചൂണ്ടിക്കാണിച്ചു ചെറിയാൻ കവി ക്ഷമാപണം ചെയ്യണമെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ അദ്ദേഹം, സർഗ്ഗവേദിയിലെ കുറെ പേരെ അടർത്തിയെടുത്ത ഒരു സന്തൂർ മസാല സാഹിത്യവേദിക്ക് രൂപം കൊടുത്തു. കാപ്പിക്ക് ഓർഡർ എടുക്കുകയായിരിക്കന്നു അദ്ദേഹത്തിന്റെ ചുമതല. അപ്പോഴയും Dr, തോമസ് പാലക്കലിന്റെ നേതൃത്വത്തിൽ സർഗവേദി മുടക്കം കൂടാതെ തുടർന്ന് പോരുന്നു. കവിക്ക് മടുത്തപ്പോൾ, സന്തൂർ സാഹിത്യ വേദിയുടെ പ്രവർത്തനം നിലച്ചു. ചെറിയാന്റെ ബന്ധു തിരിച്ചു വന്നു, പാലക്കെനെ പുകച്ചു പുറത്തു ചാടിച്ചു വീണ്ടും നേതാവായി. വീണ്ടും കശപിശ. എന്തോ തനിക്കു രസിക്കാത്ത കാരണത്താൽ, ഇന്ന് പുസ്തക വിചാരണ നേരിട്ടയാൾ, ഇവിടെ നിന്നും തെറ്റിപ്പിരിഞ്ഞു 'വിചാരവേദി' എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അതും അകാലത്തിൽ മരണമടഞ്ഞു. നാട്ടിൽ വന്നും പോയും നിൽക്കുന്ന, നേതാവ് ഇതിനിടയിൽ വീണ്ടും പിരിവെടുത്തു (എന്റെ 100 ഡോളർ ഉൾപ്പെടെ) ആർക്കും വേണ്ടാത്ത ചെറിയാൻ കവിതകൾ എന്ന പേരിൽ മറ്റൊരു മനോഹര പുസ്തകം കൂടി പ്രസ്‌തികരിക്കുവാൻ പോകുന്നതായി കേൾക്കുന്നു.ഈ പിരിവ് എടുത്ത കാശു കൊണ്ട് സർഗ്ഗവേദിയിൽ പങ്കെടുക്കന്ന സാഹിത്യകാരന്മ്മാരുടെ ഒരു ബുക്ക് പ്രസിത്തീകരിച്ചു കൂടെ. അതുപോലെ തന്നെ ജീവിച്ചിരിക്കുന്ന ഒരാളുടെ സ്മാരകമായി അവിടെ ഒരു ലൈബ്രറി തുടങ്ങിയതും കൗതകരമായിരിക്കുന്നു. വല്ലവന്റെയും അധ്വാനത്തിന്റെ ക്രെഡിറ്റ് വളഞ്ഞ വഴിയിൽ കൂടി എടുക്കുന്നതു മലയാളികളുടെ ഒരു പൊതുസ്വഭാവമാണ്. മീറ്റിംഗിൽ വെള്ളമടിയും ചിട്ടുകളിയുമൊന്നുമില്ല. വല്ലപ്പോഴും ഇച്ചിരെ വൈൻ കുടിക്കും. അത്ര തന്നെ. മറ്റു പണിയൊന്നും ഇല്ലാത്തതിനാൽ ഈ മൂന്ന് കൂട്ടായ്മകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു.
Girlwholovedthunderstorm 2025-07-11 03:56:54
The book veneessille penkutty has great footage to real world . The book discussed numerous life situations and states of individuals in depth as if author travelled through those characters. The research as well as depth of each character gives the stories genuine and precise portrayal. The story of Abu is really heart braking in story titled kslikallude Lokamm. Character Rajan Nair was among the group who brutally attacked him and his brother who were trying to change their ancestral work needs applause. Abu’s story throws light in to hurtled pathways of humans. Udhakakkriyya is typical story of an individual who sacrifices personal life and societal life for his chosen path later becomes a path of many losses which he found towards his older age. Thadakkakarryyille Dheshadsnakillikkal brings the theme what is really quenches the real meaning of life. The story of the spouse of the gulf pravassi is a bargaining between survival and ethical world. Atthazhamessayyille Ottukaran paints a different picture of apostle saint. Jude based on the author’s thought process and imagination. George Aarammante parinnammam clearly tells how gambling affects individual and family. Uktgivaddhiyyum vaydhikannum ells the readers who is good at the core is more amiable to God but there is pressure to even God in selection process of who is entering in to God’s place and with what kind of soul and materialistic aspects. One story throws light in to Alleppey and it’s heritage to veneese Knnayya thommante shezhakkar. Really thought provoking book veneessille Penkutty . Author nailed most of the themes at it’s center and succeeded in bringing those characters in genuine and with great footage to real world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക