
കഴിഞ്ഞദിവസം പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിലെ തലക്കെട്ടാണ് മേല്‍കണ്ടത്.. ഇസ്രായേലി പ്രധാനമന്ത്രി നെതന്‍യാഹുവിനെ ആക്ഷേപിച്ച് ജിഹാദികളുടെ കയ്യടിനേടുകയായിരുന്നു പത്രത്തിന്റെ ഉദ്ദേശം. യു എന്‍ പൊതുസഭയില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ കൂവിവിളിച്ച കാട്ടറബികളുടെ സംസ്‌കാരം അതേപടി സ്വീകരിച്ചുകൊണ്ടാണ് മാതൃഭൂമിയും അവരോടൊപ്പം കൂവിയത്. മഹാന്മാര്‍ ഇരുന്ന കസേരയില്‍ കുരങ്ങന്‍ കയറിയിരുന്നാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉത്തമഉദാഹരണമാണിത്. പൊതുവേദികളിലും സഭകളിലും കൂവുന്നത് സംസ്‌കാരമുള്ളവരുടെ പതിവല്ല. വെറും ഏഴാംകൂലികളും സ്വന്തമായി അഭിപ്രായങ്ങളില്ലാത്തവരുടെയും തരംതാഴ്ന്ന പ്രവര്‍ത്തിയാണത്.
മഹാനായ കെ.പി കേശവമേനോന്‍ സ്ഥാപിച്ച പത്രം സ്വാതന്ത്ര്യസമരത്തില്‍ വഹിച്ചപങ്ക് ഇന്‍ഡ്യന്‍ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേശവമേനോനുശേഷവും തുടര്‍ന്ന് പത്രത്തിന്റെ സാരഥികളായിട്ട് വന്നിട്ടുള്ള പത്രാധിപന്മാര്‍ മാതൃഭൂമിയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനരീതിയാണ് അവലംബിച്ചത്. രാഷ്ട്രീയമായാലും സാമുദായികമായാലും സത്യംമാത്രം എഴുതുന്ന പത്രംവായിക്കാന്‍ ജനങ്ങള്‍ കാത്തിരുന്ന ഒരുകാലമുണ്ടായിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഒരുകട്ടന്‍കാപ്പിയും കുടിച്ചുകൊണ്ട് ജനങ്ങള്‍ പത്രമാണ് നിവര്‍ത്തുക. പത്രക്കാരന്‍ വരാന്‍താമസിച്ചാല്‍ അക്ഷമനായി ഗേറ്റില്‍പോയി നിന്നിരുന്നു അവര്‍. ചായക്കടകളിലും നാലുപേര് കൂടുന്നിടത്തും അവരുടെ ചര്‍ച്ചകള്‍ മാതൃഭൂമിയിലെ വാര്‍ത്തകളായിരുന്നു. പത്രത്തിലെ വാര്‍ത്തകള്‍ ജനങ്ങള്‍ രാഷ്ട്രീയഭേദമെന്യെ വിശ്വസക്കയും ചര്‍ച്ചചെയ്യുകയും പതിവായിരുന്നു. കാരണം മാതൃഭൂമി കള്ളങ്ങള്‍ പ്രചരിപ്പിക്കില്ല എന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റുകാരനും രാഷ്ട്രീയഭേദമില്ലാതെ പത്രം വായിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാരന്‍ ദേശാഭിമാനി വരുത്തിയിരുന്നെങ്കിലും വായിച്ചിരുന്നത് മാതൃഭൂമിയായിരുന്നു. സത്യമന്തെന്നറിയാന്‍ അവനും താത്പര്യമണ്ടല്ലോ.
അവസരവാദിയും തോട്ടംമുതലാളിയുമായ വീരേന്ദ്രകുമാര്‍ സാരഥി ആയപ്പോള്‍മുതലാണ് പത്രത്തിന്റെ അധഃപതനം ആരംഭിച്ചത്. അദ്ദേഹം തന്റെ രാഷ്ട്രീയമോഹങ്ങള്‍ പൂവണിയാന്‍ പത്രത്തിന്റെ താളുകളെ ദുരുപയോഗപ്പെടത്തി. കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റിലും അവസരംപോലെ കാലുമാറിചവിട്ടിയ വീരേന്ദ്രന്‍ പത്രത്തെ ദുരുപയോഗിക്കുന്നതുകണ്ട് വായനക്കാര്‍ പരിഭ്രമിച്ചു. അദ്ദേഹത്തിന്റെ മരണശേഷം സാരഥിയായിവന്ന മകന്‍ ശ്രേയാംസ്‌കുമാറും അഛന്റെ പാതതന്നെ സ്വീകരിച്ച് പത്രത്തിന്റെ വിശ്വാസികത ഇല്ലാതാക്കുന്നതില്‍ തന്റേതായപങ്ക് വഹിച്ചുകൊണ്ടിരിക്കയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ എം എല്‍ എ ആകുക പറ്റുമെങ്കില്‍ ഒരുമന്ത്രിസ്ഥാനം കൈവരിക്കുക ഇതുമാത്രമാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.
മലബാര്‍ മേഖലയില്‍നിന്ന് വിജയിക്കണമെങ്കില്‍ മുസ്‌ളീങ്ങളുടെവോട്ട് പ്രധാനമാണന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ആസമുദായത്തെ പ്രീണിപ്പിക്കുന്ന വാര്‍ത്തകളാണ് മാതൃഭൂമി പ്രയിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പത്രം വായിക്കുന്ന ഒരാള്‍ക്ക് ഇത് മാധ്യമം പത്രമാണോ സുപ്രഭാതം പത്രമാണോയെന്ന് സംശയിച്ചുപോകും. ഈ പത്രങ്ങളുടെ ജാതിപ്രീണനത്തെ കടത്തിവെട്ടുന്ന വാര്‍ത്തകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒരൊറ്റ വായനക്കാരന്‍പോലുമില്ലാത്ത യഹൂദനെതിരെ എന്തെല്ലാം തന്മകള്‍ എഴുതിവിട്ടാലും പത്രത്തിനോ അതിലെ ജീവനക്കാര്‍ക്കോ യാതൊന്നും സംഭവിക്കത്തില്ലെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. പകരം ജിഹാദികളുടെ കയ്യടിയും വോട്ടുംനേടാം. ഇത് മാതൃഭൂമിയുടെമാത്രം പ്രവര്‍ത്തനരീതിയല്ല. കോട്ടയത്തുനിന്ന് പടച്ചുവിടുന്ന മ പത്രങ്ങളും ഇതേരീതിതന്നെയാണ് പിന്തുടരുന്നത്.
samnilampallil@gmail.com.