Image

റഷ്യൻ എണ്ണ വാങ്ങില്ലെന്നു മോദി ഉറപ്പു നൽകിയെന്നും യുദ്ധം നിർത്തിയെന്നും ആവർത്തിച്ചു ട്രംപ് (പിപിഎം)

Published on 18 October, 2025
റഷ്യൻ എണ്ണ വാങ്ങില്ലെന്നു മോദി ഉറപ്പു നൽകിയെന്നും യുദ്ധം നിർത്തിയെന്നും  ആവർത്തിച്ചു ട്രംപ് (പിപിഎം)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്നും ഇന്ത്യ-പാക്ക് യുദ്ധം നിർത്തിയത് താനാണെന്നുമുള്ള അവകാശവാദങ്ങൾ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെള്ളിയാഴ്ച്ച ആവർത്തിച്ചു. രണ്ടു കാര്യങ്ങളും ഇന്ത്യ വ്യക്തമായി നിഷേധിച്ചെങ്കിലും യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയുമൊത്തുള്ള ഉച്ച ഭക്ഷണത്തിനിടയിൽ ട്രംപ് പറഞ്ഞു: "ഇന്ത്യ ഇനി റഷ്യൻ എന്ന വാങ്ങില്ല."

ഇന്ത്യ എണ്ണ വാങ്ങുമ്പോൾ കിട്ടുന്ന പണം കൊണ്ട് റഷ്യ നടത്തുന്ന യുക്രൈൻ യുദ്ധം താൻ അവസാനിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എട്ടു യുദ്ധങ്ങൾ തീർത്തു എന്ന് അവകാശപ്പെടുന്ന അദ്ദേഹം പറഞ്ഞു: "ഒൻപതാമത്തെ യുദ്ധം നിർത്താൻ പോകുന്നു."

റഷ്യൻ എണ്ണ തുടർന്നും വാങ്ങുന്നത് വിപണിയും  ജനങ്ങളുടെ താല്പര്യങ്ങളും പരിഗണിച്ചാണെന്നും അത് തുടരുമെന്നും വ്യാഴാഴ്ച്ച ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. പക്ഷെ വെള്ളിയാഴ്ച്ച ട്രംപ് പറഞ്ഞു: "ഇന്ത്യ മോസ്കോയിൽ നിന്നു എണ്ണ വാങ്ങുന്നത് ഏറെക്കുറെ നിർത്തി. അവർ ഇനി റഷ്യയിൽ നിന്നു വാങ്ങില്ല.

"അവർ ഏതാണ്ട് 38% എണ്ണ വാങ്ങിയിരുന്നു. ഏറെക്കുറെ നിർത്തി. ഇനി വാങ്ങില്ല."

ഇന്ത്യക്കു 25% അധിക തീരുവ അടിച്ചതു കൊണ്ടാണ് റഷ്യൻ എണ്ണ നിർത്തിയതെന്ന് ട്രംപ് വാദിക്കുന്നു. യുദ്ധം നിർത്തിയതും വ്യാപാരം കാർഡാക്കിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.  

യുക്രൈൻ യുദ്ധം നിർത്താൻ കഴിയുമെന്നു രണ്ടു ദിവസം മുൻപ് റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി സംസാരിച്ച ട്രംപ് പറഞ്ഞു. ആ അവകാശവാദം അടിവരയിടാനാണ് ഇന്തോ-പാക്ക് യുദ്ധം അവസാനിപ്പിച്ചെന്ന കഥ വീണ്ടും പറഞ്ഞത്.  

"ഞാൻ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. റുവാണ്ടയും കോങ്കോയും. ഇന്ത്യയും പാക്കിസ്ഥാനും.

"ഞാൻ മില്യൺ കണക്കിനു ജീവൻ രക്ഷിച്ചെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ആ യുദ്ധം മഹാ വഷളായേനെ. രണ്ടു ആണവ രാഷ്ട്രങ്ങൾ."  

Trump repeats claims on Russian oil, Indo-Pak war 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക