Image

വിദ്യാഭ്യാസത്തിലും വേർതിരിവ് (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 25 October, 2025
വിദ്യാഭ്യാസത്തിലും വേർതിരിവ് (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

കേരളം സംസ്കാര സമ്പന്നത നിറഞ്ഞ നാട്. കേരളം സംസ്കാര സമ്പന്നത  നിറഞ്ഞ നാട് . മത മൈത്രിയുടെ വിളനിലം. സാക്ഷരതയും വിദ്യാസമ്പന്നതയുടെയും തറവാട്. അങ്ങനെ കവിക്ക് ഭാവനയിൽ കാണാൻ കഴിയുന്ന എല്ലാ അടങ്ങിയിരിക്കുന്ന നാടാണ് കേരളമെങ്കിലും കാര്യം വരുമ്പോൾ നമ്മുടെ ഉള്ളിലും ജാതിയും മതവും വർഗീയതയും തീണ്ടലും തോടിലും ഇപ്പോഴുമുണ്ട്.  മത മൈത്രിക്ക് പേരുകേട്ട നാട്ടിൽ മതത്തിന്റെ ഭാഗമായ വസ്ത്രധാരണത്തിനുപോലും സ്കൂളുകളിൽ കുട്ടികൾക്ക് പഠിക്കാൻ നിരോധനമെണ്ടെന്ന് പറയുമ്പോൾ നാം അഭിമാനത്തോടെ പറയുന്ന മത മൈത്രിയും മത സൗഹാർദവും കേവലം മേനിവാക്കായി തന്നെ കാണണം. ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വിവാദമായ ഹിജാബ് വിഷയമാണ് ഇങ്ങനെ പറയാൻ കാരണം.  

കത്തോലിക്കാ സഭയുടെ കിഴിലുള്ള ഒരു കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരു സ്കൂളിൽ ഹിജാബ് ധരിച്ചു വന്ന ഒരു പെൺകുട്ടിയെ പഠിപ്പിക്കാൻ അനുവദിക്കാതെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവം മറാത്താ മലയാളിയുടെ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഹിജാബ് ധരിച്ചു വന്നാൽ സ്കോളിൽ നിന്ന് പുറത്താക്കുമെന്ന് ആ കുട്ടിയുടെ പിതാവിനെ വിളിച്ച് കന്യാസ്ത്രികുടിയായ സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞത് കേവലം നിസ്സാരമായി കാണാൻ കഴിയില്ല. അതിനവർ പറയുന്ന കാരണമാണ് രസകരം. സ്കോളിലെ മാറ്റ് കുട്ടികൾക്ക് ഹിജാബ് ധരിച്ച കുട്ടിയെ കാണുമ്പോൾ ഭയമാണെന്നാണ് അവർ പറയുന്ന കാരണം. സ്കൂളിലെ റൂളിനെ എതിരാണ് ഹിജാബ് ധരിക്കുന്നതെന്നതാണ് അവരുടെ മറ്റൊരു കാരണം. ഇതൊക്ക് പറയുന്നതോ ഹിജാബിനെപ്പോലെ ശിരോവസ്ത്രമിട്ട ഒരു കന്യാസ്ത്രീയും. സ്വന്തം കണ്ണിൽ കോലിരുന്നിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കുന്നതുപോലയാണ്. 


ഹിജാബ് ധരിച്ചുകൊണ്ട് സ്കൂളിൽ വരരുതെന്ന സ്കൂൾ അധികൃതരുടെ പ്രത്യേകിച്ച് കന്യാസ്ത്രീ കൂടിയായ പ്രിൻസിപ്പലിന്റെ നടപടിയിൽ വിയോജിച്ചുകൊണ്ടുതന്നെ അവരോടും അവരെ പിന്താങ്ങുന്നവരോടും ചില ചോദ്യങ്ങൾ ചോദിക്കട്ടെ. എന്ന് മുതലാണ് ഹിജാബ് ധരിക്കരുതെന്ന പുതുവായ നിയമം കേരളത്തിലെ സ്കൂളുകളിൽ വന്നത്. സ്വകാര്യ  സ്കൂളുകളും സർക്കാർ സ്കൂളുകളും സംസ്ഥാന സർക്കാരിന്റെ പൊതുവായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത്. അതിൽ സ്കൂളുകൾക്ക് സുഗമമായ നടത്തിപ്പിനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വേണ്ടി അവർക്ക് സ്വന്തമായി ചില തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. അതിലൊന്നാണ് യൂണിഫോം മാറ്റ് ചിലത്  ഹെയർ സ്റ്റൈലും യാത്ര സ്വകാര്യങ്ങൾ ഒരുക്കുന്നതും ഭക്ഷണം നൽകുന്നതും ഉൾപ്പെടെ കാര്യങ്ങൾ . ഇതിൽ ഹിജാബ് പോലെ മതത്തിന്റെ ഭാഗമായ ചില വസ്ത്ര ധാരണം കേരളത്തിലെ സ്കൂളുകളിൽ വേണ്ടെന്ന് അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാൻ അനുവാദമുണ്ടോ.കേരളത്തിലെ സ്കൂൾ നിയമാവലിയിൽ ഒരു മതത്തെ ചേർത്തുപിടിക്കുകയോ അകറ്റി നിർത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ശിരോ വസ്ത്രമിട്ട കന്യാസ്‌തികളായ അദ്ധ്യാപകർ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്ന് തങ്ങളുടെ സ്കൂളിൽ  ഹിജാബ് ധരിക്കേണ്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല.

ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിന് പ്രിസിപ്പൽ പറഞ്ഞ മറ്റൊരു കാരണമാണ് ഏറെ രസകരം. കൂടെ പഠിക്കുന്ന മറ്റു കുട്ടികൾ ഹിജാബ് ധരിച്ച കുട്ടിയെ കാണുമ്പോൾ ഭയക്കുന്നത്രെ. ഏത് കുട്ടിക്കാണ് ഭയം തോന്നിയത്. കേരളത്തിൽ ആദ്യമായാണോ ഒരു കുട്ടി ഹിജാബ് ധരിക്കുന്നത്. അങ്ങനെ ഭയമുള്ള കുട്ടി എങ്ങനെയാണ് പുറത്തിറങ്ങി നടക്കുന്നത്. കേരളത്തിൽ ഏറെ വിവാദമുയർത്തിയ ഒരു സംഭവമായിരുന്നു എയ്ഡ്സ് ബാധിച്ചവരുടെ മക്കൾക്ക് പഠിക്കാൻ വന്നപ്പോൾ അവരുടൊപ്പം ഇരുന്ന് തങ്ങൾ പാടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ചില കുട്ടികൾ രംഗത്ത് വന്നത്. എന്നാൽ ഒരു വസ്ത്രത്തിന്റെ പേരിൽ സഹപാഠിയെ ബഹിഷ്‌ക്കരിക്കുന്നത് മതേതര നാടായ കേരളത്തിൽ ഇതാദ്യമായാണ്. ഇന്നലെ വരെ ഒപ്പം പഠിച്ച കുട്ടി ഇന്ന്  മാറ്റി നിർത്തപ്പെടുന്നതിന് കാരണമെന്ത്. ആരെങ്കിലും ആ കുട്ടികളുടെ മനസ്സിൽ മതത്തിന്റെയും ജാതിയുടെയും വേർതിരിവ് കുത്തിനിറച്ചിട്ടുണ്ടോ. വർഗ്ഗിയ വിഷം അവരുടെ  ഉള്ളിൽ കയറ്റി വിട്ടിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കിൽ അത് നിസ്സാരമല്ല. തള്ളിക്കളയാനുമാകില്ല. വിദ്യാഭാസം  വിവേകമുണ്ടാകാനാണ് അല്ലാതെവേർതിരിവ് ഉണ്ടാക്കാനല്ല . 

വിദ്യാർത്ഥികളിൽ വേർതിരിവ് ഉണ്ടാകുന്നെങ്കിൽ അത് വിദ്യാഭ്യാസത്തിന്റെ അപചയത്തെയാണ് സുചിപ്പുക്കുന്നത്. അത് വർഗ്ഗീയ വേർതിരിവ് സമൂഹത്തിലുണ്ടാക്കും. തീണ്ടലും തൊടീലുമെന്നതിനേക്കാൾ വലിയ വേറുകൃത്യം സമൂഹത്തിലുണ്ടാക്കുകയും ചെയ്യുമെന്നതിന് സംശയമില്ല. അതിന് ഉദാഹരണമാണ് സ്കൂൾ നടപടിയെ ചോദ്യം ചെയ്തും പിന്തുണച്ചും ജനം ചേരി തിരിഞ്ഞത്. പലരും രണ്ട് ഭാഗത്ത് നിന്നും ഇതിനെ വർഗ്ഗിയ വൽക്കരിക്കപ്പെടുക പോലും ചെയ്തു. ഉണങ്ങിക്കിടക്കുന്ന വൈക്കോലിനെ ആളിക്കത്തിക്കാൻ ഒരു പൊടി തീകനാലിന് കഴിയും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഈ കഴിഞ്ഞ ദിവസം കേരളത്തിലാദ്യമായി തിരുവസ്ത്രമിട്ടുകൊണ്ട് ഹാർഡിൽസിൽ മത്സരിച്ച് വിജയിച്ച കന്യാസ്ത്രീയുടെ വിജയ കഥ ആഘോഷിച്ച നാട്ടിൽ തന്നെ ഇതിനെ വർഗ്ഗിയ നിറം ചാർത്താനാണ് ചില വർഗീയ പാർട്ടികളുടെ ശ്രമം. ആടുകളെ തമ്മിലിടിപ്പിച്ച് ചോര കുടുക്കുന്ന കുറുക്കനെപ്പോലെ . മാത്രമല്ല അത് വോട്ടാക്കിമാറ്റാനാണ് അവരുടെ ശ്രമം. സ്കൂൾ അധികൃതരുടെ വാർത്ത സമ്മേളനത്തിൽ ചില പരാമർശം അതിന് അടിവരിയിടുന്നുണ്ടോ. ഉത്തരേന്ത്യയിൽ തിരുവസ്ത്രമിട്ടുകൊണ്ട് ജോലി ചെയ്തതിന്റെ പേരിൽ മത ഭ്രാന്തൻമാരുടെ മർദ്ദനമേറ്റവർക്കുവേണ്ടിയും അവരുടെ വസ്ത്രധാരണാവകാശത്തിനുവേണ്ടിയും കേരളത്തിൽ പോരാടിയവർ ഹിജാബ് ധരിച്ച് തങ്ങളുടെ സ്കൂളിൽ വരാൻ പാടില്ലെന്ന് പറയുന്നത് ശരിയോ.

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-25 01:50:57
അടിമുടി മതത്തിലും ദൈവത്തിലും കുളിച്ചു നിൽക്കുന്ന കേരളം. ഏതു സെക്കൻഡിലും പൊട്ടിത്തെറിക്കാവുന്ന പാകത്തിൽ അത് നമ്മുടെയെല്ലാം ബെഡ്‌ഡിനടിയിൽ തന്നേ time നോക്കി wait ചെയ്യുന്നു. അതിന് വോട്ടിനെയോ, രാഷ്ട്രീയക്കാരെയോ ഒന്നും പഴി പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയക്കാർ ആരാ, അവർ എവിടെ നിന്ന് വരുന്നു?? രാഷ്ട്രീയക്കാർ നമ്മളിൽ ഒരാളാണ്. അവർ പെട്ടെന്ന് ഒരുദിവസം മാനത്തു നിന്ന് വീണ് പൊട്ടി മുളച്ചുണ്ടായവരല്ല. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേരും മുൻപ് തന്നെ മത ക്ലാസ്സിൽ പോയി തുടങ്ങിയവരാണ് അവർ. ഏറ്റവും കുഞ്ഞിലേ തന്നേ മതം എന്ന, ദൈവം എന്ന വൈറസിനാൽ brain ഇൻഫെസ്റ്റ് ആയവർ. നമ്മൾ ഓരോരുത്തരും ആണു ബ്ലസ്സൻ പറയുന്ന ചോര കുടിക്കുന്ന ആ രാഷ്ട്രീയക്കാർ. എന്റെ ദൈവവും എന്റെ കഥാ പുസ്തകവും എന്റെ മതവും മാത്രമാണ് blessed എന്നു നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന ബ്ലസ്സന്റെ കൂട്ടർ തന്നെയാണ് തനി ഒന്നാംതരം 916 വർഗ്ഗീയത കേരളത്തിലും ഇന്ത്യയിലും പരത്തുന്നത്. അതിന് രാഷ്ട്രീയക്കാരെ പഴി പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കേണ്ട ബ്ലസ്സാ.സമ്മതിക്കില്ല. ഉത്തരം പറയില്ലാ എന്നു എനിക്ക് വ്യക്തമായി അറിയാം, എങ്കിലും ബ്ലസ്സനോട് ഒറ്റ ചോദ്യം :- ഇന്നും, ജീവനുള്ള,ജീവിച്ചിരിക്കുന്ന ഏക ദൈവം,ഒരേ ഒരു ദൈവം അത് ആരാണ്, പേര് പറയണം. ആ പുസ്തകം ഏതാണ്, പേര് പറയണം. പറ്റുമോ ബ്ലസ്സാ???? താങ്കളുടെ ലാസ്റ്റ് name കൂടി ഒന്ന് വെളിപ്പെടുത്തിയാൽ ഞാൻ തന്നേ ഊഹിച്ചെടുത്തോളാം, പറ്റുമോ ബ്ലസ്സാ???? പുളിക്കും....ഇച്ചിരി പുളിക്കും..... 👹 എന്നിട്ട് നാട്ടുകാരെ കുറ്റം പറയുന്നു, ഹും.... 🤮🤮🤮🤮 ( അപ്പുറത്തെ ഇരുട്ടുള്ള മുറിയിൽ കറുത്ത ഒരു വലിയ ആന നിൽക്കുന്നുണ്ട്‌ ) Rejice John malayaly3@gmail.com
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-25 02:03:38
അമേരിക്കയിൽ ആയതു കൊണ്ട് മാത്രം നമ്മളെല്ലാം രക്ഷപ്പെട്ടിരിക്കുന്നു എന്നു കരുതിയാൽ മതി ശ്രീ. ബ്ലസ്സാ. നെടുമ്പാശ്ശേരി എയർപോർട്ടിൽ കാല് കുത്തുന്ന നിമിഷം നമ്മളൊക്കെ ആരായി രൂപാന്തരം പ്രാപിക്കുന്നു , കൂടു വിട്ടു കൂടു മാറുന്നു എന്നൊക്കെ കണ്ടറിയാം എയർപോർട്ടിലെ cctv ധ്രശ്യങ്ങളിൽ.വീണ്ടും തിരികെ അമേരിക്കയിൽ വന്നു കഴിയുമ്പോൾ നാമെല്ലാം മതേതരർ. എത്ര നാൾ ഈ പൊറാട്ടു നാടകം കൊണ്ട് നടക്കും ബ്ലസ്സാ നമ്മൾ?? ങേ?? വർഗ്ഗീയത കണ്ടു പിടിച്ചതും മറ്റുള്ളവരെ പഠിപ്പിച്ചതും പരത്തിയതും ഏറ്റവും ഉച്ചത്തിൽ വിളിച്ചു വിളിച്ചു പറയുന്നതും സെമിറ്റിക് മത വിശ്വാസികൾ തന്നേ. അത് മനസ്സിലാക്കാൻ അങ്ങ് പാഴൂർ പടിപ്പുര വരെയൊന്നും പോകണ്ടാ, ഇവിടെ തൊട്ടടുത്തുള്ള ഏതെങ്കിലും ഒരു ക്രിസ്ത്യാനി പള്ളിയിൽ ഏതെങ്കിലും ഒരു ഞായറാഴ്ച ഒരു അര മണിക്കൂർ പോയാൽ മാത്രം മതി. വർഗ്ഗീയത at it's peak. ആകാശത്തോളം ഉയരത്തിൽ അതിങ്ങനെ പീലി വിരിച്ച് നിൽക്കുന്നത് ഏതു കണ്ണു പൊട്ടനും കാണാം. കണ്ണടച്ച് ഇരുട്ടക്കരുതേ എന്റെ ബ്ലസ്സാ, ബ്ലസ്സനു മാത്രമേ ഇരുട്ടാകൂ...... Rejice John
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-25 11:17:22
പള്ളിക്കൂടങ്ങളോ, രാഷ്ട്രീയ പാർട്ടികളോ അല്ല വർഗ്ഗീയത ഉൽപ്പാദിപ്പിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും വീടുകൾ ആണു വർഗ്ഗീയതയുടെ ഏറ്റവം വലിയ പ്രജനന (കൊതുക്) (വളർത്തൽ) കേന്ദ്രങ്ങൾ ;പള്ളികളും. അതിന്റെ ബീജാവാപം നടക്കുന്നത് ഈ രണ്ട് സ്ഥലങ്ങളിലാണ്. ബുദ്ധി ഉറയ്ക്കുന്നതിനു മുൻപേ കൊച്ചുകുഞ്ഞുങ്ങളുടെ തലയിൽ (വാക്‌സിനേഷൻ പോലെ ) ക്രിസ്ത്യൻ കുടുംബങ്ങളിൽ വർഗ്ഗീയതയുടെ കൊടും വിഷം കുത്തി നിറയ്ക്കുന്നു. അഞ്ചാം വയസ്സിൽ അവൻ /അവൾ ആദ്യമായി വീടിനു വെളിയിലേക്കിറങ്ങുമ്പോൾ തന്നേ ആയുധ സജ്ജരാണ് . എന്റെ ദൈവമാണ് ചക്കര, ബാക്കിയൊക്കെ വെറും കല്ലിൽ കൊത്തിയ വിഗ്രഹങ്ങൾ മാത്രം. അതിനൊന്നും ജീവനില്ല. എന്റെ കർത്താവിനു മാത്രമാണ് ജീവനുള്ളത്. ഇതാണ് കുഞ്ഞുങ്ങളുടെ ചിന്ത. അപ്പനും അമ്മയുമാണ് ബിൻ ലാദനും isis- ഉം ; പിന്നെ പള്ളീലച്ചനും. അവിടെ ഒരു 916 വർഗ്ഗീയവാദിയുടെ വളർച്ച പൂർണ്ണമാവുകയാണ്. അവനെ രാഷ്ട്രീയക്കാരൻ ഉപയോഗിക്കുന്നു എന്നുമാത്രം. ഇതല്ലേ ബ്ലസ്സാ വസ്തുത.??? 🫣🤔 Rejice John malayaly3@gmail.com
Sudhir Panikkaveetil 2025-10-25 13:11:45
ശ്രീ ബ്ലെസ്സൻറെ ലേഖനത്തോട് പൂർണ്ണമായി യോജിക്കുന്നില്ല. മതവേഷങ്ങളും ചിഹ്നങ്ങളും ഒരു പതിനഞ്ചു കൊല്ലമായിട്ടാണ് കേരളത്തിൽ പ്രക ടമാകുന്നത്. അതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഭാരതത്തെ വെട്ടിമുറിക്കുമെന്നു ചിലർ ഭയപ്പെടുന്നു. എന്തിനാണ് ഒരു സ്‌കൂളിന്റെ നിയമങ്ങളെ അനുസരിക്കില്ല മതം പറയുന്നതേ കേൾക്കുകയുള്ളു എന്ന് പറയുന്നത്. കൃസ്ത്യൻ സ്‌കൂളുകൾ/കോളേജുകൾ കേരളത്തിൽ ചെയ്തിട്ടുള്ള നന്മകൾ മറന്നു കൊണ്ട് വോട്ടിനുവേണ്ടി തുള്ളുന്നവർക്കൊപ്പം അമേരിക്കൻ മലയാളികൾ നിൽക്കണോ? ഹിജാബ്, നിക്കാബ്,ബുക്ര മുതലായ വേഷവിധാനങ്ങൾ പേടിപെടുത്തും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക