Image

സീനിയർ പൈലറ്റ് ടോയ്‌ലറ്റിൽ ; സഹപൈലറ്റ് കുഴഞ്ഞ് വീണു ; നിയന്ത്രിക്കാൻ ആളില്ലാതെ 200 ആളുകളുമായി വിമാനം പറന്നത് 10 മിനുറ്റോളം

Published on 18 May, 2025
സീനിയർ പൈലറ്റ് ടോയ്‌ലറ്റിൽ ; സഹപൈലറ്റ് കുഴഞ്ഞ് വീണു ; നിയന്ത്രിക്കാൻ ആളില്ലാതെ 200 ആളുകളുമായി വിമാനം പറന്നത് 10 മിനുറ്റോളം

മാഡ്രിഡ്: മെയിന്‍ പൈലറ്റ് ടോയ്‌ലറ്റില്‍ പോയതോടെ സഹപൈലറ്റ് കുഴഞ്ഞുവീണു.  നിയന്ത്രിക്കാനാളില്ലാതെ 200 ലേറെ പേരുമായി വിമാനം പറന്നത് 10 മിനിറ്റ് സമയം..! ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവില്ലയിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സയുടെ എയര്‍ബസ് 321 ആണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടത്. അവിശ്വസനീയമായ ഈ സംഭവം നടന്നത് ഒരുവര്‍ഷം മുമ്പാണെങ്കിലും ഇപ്പോഴാണ് ഇത് വാര്‍ത്തയായത്. സ്പാനിഷ് അന്വേഷണ ഏജന്‍സിയായ സിഐഎഐഎസിയുടെ കണ്ടെത്തല്‍ ആണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

199 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കുഴഞ്ഞുവീണ പൈലറ്റ് മാത്രമേ കോക്ക്പിറ്റിലുണ്ടായിരുന്നുള്ളൂ. മെയിന്‍ പൈലറ്റ് ശൗചാലയത്തിലായിരുന്നു. ശുചിമുറിയില്‍ നിന്ന് തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ സഹപൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടു. ഒടുവില്‍ എമര്‍ജെന്‍സി ഡോര്‍ തുറക്കാന്‍ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് മെയിന്‍ പൈലറ്റ് കോക്പിറ്റിലേക്ക് കടന്നത്. ഇതോടെയാണ് ക്യാപ്റ്റന്‍ അപകടം മണത്തത്. തുടര്‍ന്ന് വിമാനം മാഡ്രിഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തിസഹപൈലറ്റിന് ആശുപത്രിയിലേക്ക് മാറ്റി.

അര്‍ധബോധാവസ്ഥയിലായിട്ടും സഹപൈലറ്റ് നിയന്ത്രണം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതിനാലാണ് വിമാനത്തിന് അപകടം കൂടാതെ പറക്കാനായതെന്ന് സിഐഎഐഎസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായ സമയത്തെ പൈലറ്റിന്റെ ശബ്ദങ്ങള്‍ കോക്ക്പിറ്റിലെ വോയ്‌സ് റെക്കോഡറില്‍ പതിഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക