Image

'നന്മ പറഞ്ഞതിന് അധിക്ഷേപം ഏൽക്കേണ്ടി വരുന്നത് സോക്രട്ടീസിന് ശേഷം ഇപ്പോഴാണ്'; ദിവ്യ എസ് അയ്യർ

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
'നന്മ പറഞ്ഞതിന് അധിക്ഷേപം ഏൽക്കേണ്ടി വരുന്നത് സോക്രട്ടീസിന് ശേഷം ഇപ്പോഴാണ്'; ദിവ്യ എസ് അയ്യർ

മുൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചതിൻ്റെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി ദിവ്യ എസ്. അയ്യർ ഐ.എ.എസ് രംഗത്ത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളെക്കുറിച്ച് നല്ലത് പറഞ്ഞതിൻ്റെ പേരിൽ ഇത്രയധികം അധിക്ഷേപം ഏൽക്കേണ്ടിവരുന്നത് സോക്രട്ടീസിൻ്റെ കാലഘട്ടത്തിന് ശേഷം ഇപ്പോഴാണെന്ന് സൂര്യ ഫെസ്റ്റിവലിൽ സംസാരിക്കവെ ദിവ്യ എസ്. അയ്യർ പറഞ്ഞു. "കൂടെ ജോലി ചെയ്യുന്നവരെക്കുറിച്ച് കുറ്റം പറയുന്നവരെയും അധിക്ഷേപിക്കുന്നവരെയും നമ്മുടെ സമൂഹം പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു വിരോധാഭാസമാണ്. ഒരു മനുഷ്യനെക്കുറിച്ചും ഒരു കുറ്റമോ കുറവോ പിഴവോ പുറത്തുപറഞ്ഞതായി എനിക്കോർമ്മയില്ല," അവർ കൂട്ടിച്ചേർത്തു.

എല്ലാവരും എല്ലാം തികഞ്ഞവരല്ലെന്ന് പറഞ്ഞ ദിവ്യ, "എന്നിലുൾപ്പെടെ കുറ്റങ്ങളുണ്ട്, കുറവുകളുണ്ട്. പക്ഷേ അവയൊന്നും സ്ഥായിയല്ല എന്ന അറിവും എനിക്കുണ്ട്. എന്നാൽ ഒരു വ്യക്തിയിൽ നന്മ കണ്ടാൽ അത് കൂടുതൽ പ്രകാശിപ്പിക്കണം എന്ന സാധാരണ മനുഷ്യന്റെ ധാർമിക ബോധ്യം എന്നിൽ ശക്തമായുണ്ട്. ആ ധാർമിക ബോധ്യത്തിൽ നന്മയിലധിഷ്ഠിതമായ അഭിപ്രായങ്ങൾ ഞാൻ വിനയത്തോടെ പ്രകാശിപ്പിക്കുക തന്നെ ചെയ്യും," എന്നും വ്യക്തമാക്കി.

കണ്ണൂർ സി.പി.എം. ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യർ അഭിനന്ദന പോസ്റ്റുമായി ഇൻസ്റ്റാഗ്രാമിൽ രംഗത്തെത്തിയത്. "കർണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെ.കെ.ആറിൻ്റെ കവചം," എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്ന് വീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങളുണ്ടെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെ തുടർന്നാണ് ദിവ്യ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടത്.

 

 

English summary:

'Having to face abuse for speaking of goodness is happening now, after the time of Socrates'; Divya S Iyer.

Join WhatsApp News
Jayan varghese 2025-10-17 09:13:24
ഔദ്യോഗിക ജീവിതത്തിന്റെ ആർഭാടവും അധികാരി വർഗ്ഗത്തിന്റെ ആലിംഗനങ്ങളും എറ്റു വാങ്ങി ആള് കളിക്കുന്ന ഐ. എ. എസ്. കാരിക്ക് അധിക്ഷേപം തീരെ സഹിക്കുന്നില്ല പോലും ! ഹേ മാഡമേ, തൊഴിലിടങ്ങളിലും സാമൂഹ്യ സദസ്സുകളിലും മാത്രമല്ലാ, നിത്യ ജീവിതത്തിന്റെ നിലയില്ലാക്കയങ്ങളിൽ മുങ്ങിപ്പൊങ്ങി അന്നന്നപ്പം കണ്ടെത്തുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനകോടികളുടെ നാട് കൂടിയാണ് ഭാരതം എന്ന് ഈ മേഡം ഇനീ എന്നാണ് മനസ്സിലാക്കുക ? അവരേൽക്കുന്ന അധിക്ഷേപങ്ങൾക്കും അവഗണനകൾക്കും ലൈംഗിക ചൂഷണങ്ങൾക്കും മുന്നിൽ രാജ്യത്തെ കൊട്ടി ഘോഷിക്കപ്പെടുന്ന നിയമങ്ങൾ പോലും യജമാന വർഗ്ഗത്തിന്റെ ഏറാൻ മൂളികളായി വാക്കയ് പൊത്തി നിൽക്കുന്നു. അൽപ്പം തൊലി വെളുപ്പും അങ്കിള്മാരുടെ അനുഗ്രഹവും നേടി അർമ്മാദിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവുകയില്ല മേഡം ? എന്നിട്ടും തന്റെ കിന്നരിത്തൊപ്പിയിൽ ഒരു സോക്രട്ടീസ്‍ തൂവൽ കൂടി വേണമത്രേ ! നിങ്ങളെപ്പോലുള്ളവർ നീട്ടിക്കൊടുത്ത വിഷക്കോപ്പ സ്വീകരിക്കുമ്പോളും ഒരു കോഴിയെ കടം വീട്ടാനാകാതെ ജീവിതം അവസാനിപ്പിച്ച ആ സാധു മനുഷ്യനെയെങ്കിലും നിങ്ങളുടെ തരത്തിൽ തത്തിച്ച്‌ അപമാനിക്കരുതേ എന്നൊരു അപേക്ഷയുണ്ട്‌. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-17 14:18:06
വേറേ "ഒരുത്തീ" ഉണ്ടല്ലോ, മേയറമ്മ - തിരോന്തൊരത്തു.... രണ്ടും കണക്കാ. ഒരു കാര്യം jayan varghese മനസ്സിലാക്കേണ്ടിയത്, ഇന്ത്യയിൽ 147 കോടി ജനങ്ങൾ ഉണ്ട്. ആ സാഹചര്യത്തിൽ, ഒരു ചെറിയ സർക്കാർ സ്ഥാപനത്തിൽ ഒരു janitorial ജോലി കിട്ടാൻ പോലും പെടാപ്പാട് പെടേണ്ടി വരുന്നു മനുഷ്യർക്ക്‌. ദൈവം തമ്പുരാന്റെ തൊട്ടു താഴത്തെ post ആയിട്ടാണ് സർക്കാർ ജോലിയെ മനുഷ്യർ നോക്കി കാണുന്നത്. അത്രയ്ക്കും ഉണ്ട് മത്സരം. ഒരു 30 പേരുടെ ഒഴിവിലേക്കു മൂന്നുലക്ഷത്തിൽ പരം അപേക്ഷകർ മത്സരിക്കുന്ന നാടാണ് ഇന്ത്യ. അങ്ങനെ ഒരു സ്ഥാനത്തു എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് തെല്ലും ചെറുതല്ല. എത്ര പേരെ പിന്തള്ളിയലാണ് ഒരു റാങ്ക് list ൽ കയറി പറ്റാനാകുക. എന്നിട്ടോ, ആ റാങ്ക് ലിസ്റ്റിൽ നിന്നും എത്ര പേരെ അറഞ്ചം പൊറഞ്ചം വെട്ടി വീഴ്ത്തിയിട്ടാണ്, എത്രപേരെ കാണേണ്ടിയത് പോലെ കണ്ടിട്ടാണ് അവസാനം ആ കസേരയിൽ ഒന്ന് കയറി ഇരിക്കുന്നത്. അപ്പോൾ പിന്നെ അങ്ങനെയുള്ള ഒരാളുടെ മനോഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉളളൂ. അവൻ അറുമാദിക്കും, പൂണ്ടു വിളയാടും. അത്ര തന്നേ. അതിനു ആ ഒരു കളക്ട്ടറമ്മയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവൾക്കു ആയിരം വാല്യക്കാർ ചുറ്റും കാണും തൊഴുതോണ്ട്. അതാണ് ഇന്ത്യയിലെ അവസ്ഥ. ബ്യൂറോക്രസി ഉണ്ടാകുന്നതിനും നിൽക്കുന്നതിനും കാരണം മറ്റേങ്ങും തിരഞ്ഞുപോകണ്ട. Rejice John malayaly3@gmail.com
Varghese zach 2025-10-17 15:05:47
എന്ത് നന്മയാണ് മാഡം പറഞ്ഞത്. കുറച്ചു നാൾ മുൻപ് പാടിയ ഒരു കവിത. ക്രിസ്ത്യാനികൾ ആയതു കൊണ്ട് വല്യ കുഴപ്പമില്ലാതെ പോയി.വിവരകേട്‌ ഒരു കുറ്റമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക