ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഹരിയാനയിലെ അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായ പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തു.
ബിജെപിയുടെ യുവജന വിഭാഗത്തിലെ അംഗം നൽകിയ പരാതിയെത്തുടർന്ന് ഡൽഹിയിൽ വെച്ച് പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു.
സോനിപത്തിലുള്ള അശോക സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ് മഹ്‌മൂദാബാദ്. കേണല്‍ ഖുറേഷിയെ അഭിനന്ദിക്കുന്ന വലതുപക്ഷക്കാർ, ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും സ്വത്തുക്കള്‍ ‘ഏകപക്ഷീയമായി’ തകര്‍ക്കുന്നതിന്റെയും ഇരകള്‍ക്ക് സംരക്ഷണം ആവശ്യപ്പെടണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. കേണല്‍ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും നടത്തിയ വാർത്താ സമ്മേളനങ്ങളെ ‘കാഴ്ചകൾ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഈ കാഴ്ചകളെ യാഥാര്‍ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും അല്ലാത്തപക്ഷം അത് വെറും കാപട്യം മാത്രമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതാണ് കേസിന് കാരണമായത്.