Image

രാജിവച്ചുപോയ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയമിച്ച് യാക്കോബായ സഭ

Published on 18 May, 2025
രാജിവച്ചുപോയ  ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയമിച്ച് യാക്കോബായ സഭ

പത്തനംതിട്ട: ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നല്‍കി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.

2023 ഒക്ടോബർ അഞ്ചിന് തികച്ചും അപ്രതീക്ഷിതമായി കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ വെച്ചാണ് മാർ കൂറിലോസ് സ്ഥാനത്യാഗം പ്രഖ്യാപിച്ചത്. അതിന് ശേഷം മല്ലപ്പള്ളി ആനിക്കാട് ദയറയിൽ വിശ്രമത്തിലായിരുന്നു. 60കാരനായ മാർ കൂറിലോസ് 2006ലാണ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്. 17 വർഷത്തിനു ശേഷമായിരുന്നു സ്ഥാനത്യാഗം. ഇപ്പോൾ രണ്ട് വർഷത്തിനു ശേഷമാണ് വീണ്ടും ഭദ്രാസന ചുമതലയിലേക്ക് തിരിച്ചെത്തുന്നത്.

സമാന്തര സമരവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുണ്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം മടികാണിക്കാറില്ല.

ഇടതുപക്ഷ നയങ്ങളോട് പ്രതിപത്തി പുലർത്തിയിരുന്ന മാർ കൂറിലോസ് കഴിഞ്ഞ കുറെ നാളുകളായി പിണറായി സർക്കാരിൻ്റെ കടുത്ത വിമർശകനാണ്. കഴിഞ്ഞ പാർലമെൻ്റിലെ ഇടതു പരാജയത്തെ തുടർന്ന് ഇദ്ദേഹം നടത്തിയ പരാമർശങ്ങൾക്ക് പരോക്ഷമറുപടിയായി മെത്രാന്മാരിലും വിവരദോഷികളുണ്ട് എന്ന് പിണറായി നടത്തിയ പ്രസ്താവനയും ഏറെ ചർച്ചയായിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക