എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്. കൊല്ലം പട്ടണത്തിലെ ലോവർ പ്രൈമറി സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസ്സായപ്പോൾ തുടർ പഠനത്തിന് എന്നെ കാത്തോലിക്ക സഭയുടെ ഐറിഷ് ബ്രതേർസ് നടത്തിയിരുന്ന സെന്റ് അലോഷിയസ് ഹയർ സെക്കന്ററി സ്കൂളിൽ ചേർത്തു. സ്കൂളിൽ പുതിയതായി ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളായി ഞാനും. ഞങ്ങൾ ആറ് പേർ മാത്രമാണ് ആദ്യ വർഷത്തിൽ ഉണ്ടായിരുന്നത്.
ആദ്യ വർഷാവസാനം നടന്ന ആനിവേഴ്സറി ആഘോഷത്തിലേക്ക് എന്റെ അമ്മയാണ് എന്നെ കൂട്ടികൊണ്ടു പോയത്. അമ്മ സ്ത്രീകൾക്കുള്ള വലതു വശത്തിരുന്നു. ഞാൻ പുരുഷന്മാർക്കുള്ള ഇടതു വശത്തും ഇരുന്ന് പരിപാടികൾ കണ്ടു. രാത്രി ഏതാണ്ട് ഒൻപതു മണി കഴിഞ്ഞപ്പോൾ പരിപാടികൾ അവസാനിച്ചു. ഞാൻ എന്റെ അമ്മ ഇരിക്കുന്ന വശത്തേക്ക് നടന്നു. പെട്ടന്ന് പിന്നിലൂടെ ഒരു കൈ എന്റെ ഇടതു കയ്യിൽ പിടിത്തമിട്ടു. 'വാ മോനെ പോകാം', എന്നൊരു സ്ത്രീ ശബ്ദവും കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്ത്രീ എന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്. ഉടനെ തന്നെ എന്റെ അമ്മ വന്നു, എന്റെ വലതു കയ്യിൽ പിടിച്ചു. 'വാ മോനെ പോകാം' എന്ന് എന്റെ അമ്മയും പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു നിൽക്കുകയാണ്. കുറെ നേരം എന്റെ അമ്മയും അവരും തമ്മിൽ എനിക്ക് വേണ്ടി പിടിയും വലിയും വാക്ക് തർക്കങ്ങളും നടന്നു. എന്റെ കൈയ്യിൽ നിന്ന് ആ സ്ത്രീയുടെ കൈ വലിച്ചു മാറ്റി അമ്മ എന്നെയും കൊണ്ട് വളരെ വേഗം ഞങ്ങളുടെ വീട്ടിലേക്കു നടന്നു. ഒരു എട്ടു വയസുകാരന്റെ ബുദ്ധിയിൽ ഉയർന്ന ചോദ്യം 'ആ സ്ത്രീ ആയിരുന്നോ എന്റെ അമ്മ' എന്നായിരുന്നു.
അങ്ങനെയാണെങ്കിൽ ആ സ്ത്രീയോടൊപ്പം എന്നെ വിടേണ്ടതായിരുന്നില്ലേ എന്ന ചോദ്യവും മനസിലുണ്ടായി. ഇതൊക്കെ എന്റെ ചെറിയ മനസിലുണ്ടായ തോന്നലുകളാണ്.
ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അമ്മ സംഗതികൾ എല്ലാവർക്കും വിവരിച്ചു കൊടുത്തു.
'എടാ, നീ അവരുടെ കൂടെ പോകേണ്ടതായിരുന്നു. എല്ലാ ദിവസവും ഫ്രഷ് ആയി പിടിച്ചു കൊണ്ട് വരുന്ന മീൻ കറി വച്ചും വറുത്തും കരിച്ചും ഒക്കെ നിനക്ക് നിന്റെ ആ 'അമ്മ തരുമായിരുന്നു.', എന്നെ ചൊടിപ്പിക്കാനായി എന്നേക്കാൾ രണ്ടര വയസു മൂത്ത സഹോദരി പറഞ്ഞു. പിന്നീട് അവൾ ഇത് കൂടെകൂടെ പറയുന്നത് പതിവായി.
സെന്റ് അലോഷ്യസ് സ്കൂളിന്റെ മുൻ വശത്തും പിൻ വശത്തും വളരെ വിശാലമായ മൈതാനം ഉണ്ടായിരുന്നു. പിൻ വശത്തെ മൈതാനം നടന്നു കയറിയാൽ ഒരു ചെറിയ ഗേറ്റ് ഉണ്ടായിരുന്നു. ഗേറ്റ് തുറക്കുന്നത് ഒരു ചെറിയ ഇടവഴിയിലേക്കായിരുന്നു. ഇടവഴിയുടെ രണ്ടു് വശത്തും മൽസ്യ ബന്ധനത്തിനു പോകുന്നവർക്കായി സാമാന്യം നല്ല രീതിയിൽ വച്ചു കൊടുത്ത വീടുകൾ ഉണ്ടായിരുന്നു. ഈ വീടുകൾ കഴിഞ്ഞാൽ ചെറ്റ കുടിലുകളാണ്. പിന്നെയും നടന്നാൽ അറബി കടൽ തീരവും കടലും. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ എന്ത് പരിപാടി സ്കൂളിൽ നടന്നാലും കാണാനും കേൾക്കാനും ധാരാളം ആളുകൾ എത്തും.
ഇന്നത്തെ കാലത്താണെങ്കിൽ പിള്ളേരെ പിടിച്ചു കൊണ്ട് പോകാൻ വന്നതായിരിക്കണം ആ സ്ത്രീ എന്ന് കരുതും. പക്ഷെ അവരുടെ തിരച്ചിൽ യാഥാർഥ്യമായിരുന്നെങ്കിൽ അവർക്കു അവരുടെ മകനെ കണ്ടെത്താൻ കഴിഞ്ഞുവോ എന്ന ചോദ്യം മനസിനെ മഥിക്കുന്നു.
\
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)
അമ്മയോര്‍മ്മകള്‍ (രാജു മൈലപ്രാ)
മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)
കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)
ഹാപ്പി ഡെലിവറി ആനിവേഴ്സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)
അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)
അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)
ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)
സമ്മാനം (മാതൃ ദിന കഥ - ജോസഫ് എബ്രഹാം)
അമ്മിക്കല്ല് (മാതൃ ദിന കവിത: സിന്ധു ടിജി)
അമ്മ...പകരം വയ്ക്കാൻ വാക്കുകളില്ലാത്ത അമൂല്യ പദം (ശ്രീകുമാർ ഉണ്ണിത്താൻ)
മാതൃദിനം- ഒരു താത്വിക അവലോകനം (ബിനി മൃദുൽ)
ആ അമ്മയ്ക്ക് തന്റെ മകനെ കണ്ടെത്താൻ കഴിഞ്ഞോ? (ഒരു ഓർമ്മക്കുറിപ്പ്:ഏബ്രഹാം തോമസ്)
പഴമയിലെ എന്നമ്മ (എല്‍സി യോഹന്നാന് ശങ്കരത്തില്‍)
അമ്മയ്ക്കൊരുമ്മ (ചാക്കോ ഇട്ടിച്ചെറിയ)
പ്രിയപ്പെട്ട അമ്മേ, സ്നേഹപൂർണ്ണമായ ശിക്ഷണത്തിന് ഒരായിരം നന്ദി (ബാബു പി സൈമൺ)